INC Kerala
February 4, 2025 at 03:21 PM
കിഫ്‌ബി എന്ന പേര് ഇല്ലാതെ തന്നെ ആയിരത്തോളം റോഡുകളും നൂറുകണക്കിന് പാലങ്ങളും ഉമ്മൻചാണ്ടി സർക്കാർ കേരളത്തിൽ നിർമ്മിച്ചിട്ടുണ്ട്. അതിനൊന്നും ടോൾ ചുമത്തുകയോ പൊതുജനത്തെ ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ല. പിണറായി വിജയൻ അധികാരത്തിൽ എത്തിയതിന് ശേഷം അഴിമതി എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയാണ് പൊതുജനത്തിന്റെ കണ്ണിൽ പൊടിയിട്ട് കൊണ്ട് കിഫ്‌ബി എന്ന തട്ടിപ്പ് സംവിധാനം രൂപീകരിക്കുകയും അതിന്റെ പേരിൽ നിർമ്മാണങ്ങൾ നടത്തുകയും ചെയ്യുന്നത് .
ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനം മറ്റ് പ്രഖ്യാപനങ്ങൾ പോലെ അതും വാക്കുകളിലൊതുങ്ങുന്ന സാഹചര്യമാണ് കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോള്‍ പിരിക്കുമെന്ന തീരുമാനത്തിലൂടെ നടപ്പിലാക്കുന്നത്
ഇന്ധന സെസും മോട്ടാര്‍ വാഹന നികുതിയുടെ പകുതിയും കിഫ്ബിയിലേക്ക് പിടിക്കുന്നതിന് പുറമെയാണ് ജനത്തെ വീണ്ടും പിഴിയുന്ന ഈ തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. റോഡുകളിൽ ടോള്‍ പിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം കേരളീയ പൊതുസമൂഹത്തിന് കടുത്ത സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
കിഫ്ബി പദ്ധതികളിലെ ക്രമക്കേടും, ക്രമവിരുദ്ധമായി കിഫ്ബി മസാല ബോണ്ടുകള്‍ വിറ്റതും, കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും, ചട്ടവിരുദ്ധമായി വായ്പകള്‍ എടുത്തതിലെ അപാകതകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കുമായി നൽകിയ കിഫ്ബി പദ്ധതികളുടെ കരാറുകള്‍ പലതും ദുരൂഹവും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണ്.
ദുരുഹമായ സാമ്പത്തിക ഇടപാടുകളിലൂടെ കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെങ്കിൽ അത് നടപ്പാക്കാൻ കോൺഗ്രസ് സമ്മതിക്കില്ല. കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ നിന്ന് ടോള്‍ പിരിവുമായി മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനമെങ്കിൽ കേരളത്തിലെ ഓരോ തെരുവുകളിലും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ശക്തമായ പ്രക്ഷോഭങ്ങളെ നേരിടേണ്ടി വരും.
https://www.facebook.com/share/p/1FHcUCHCY7/?mibextid=wwXIfr
👍
😂
❤️
20