Shafi's Vadakara
February 18, 2025 at 03:05 PM
ഫെബ്രുവരി മാസം ഏറെ വേദന നിറഞ്ഞതാണ്. സിപിഎമ്മിന്റെ ക്രിമിനലുകൾ അവസാനിപ്പിച്ച ഒരുപാട് യുവാക്കളുടെ കുടുംബങ്ങളുടെ കണ്ണീർ വീണ മാസം
പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥൻ എന്ന പാവം വിദ്യാർത്ഥിയെ എസ്എഫ്ഐയുടെ ഗുണ്ടാസംഘം കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ആ ഒരു കൊലപാതകം കൊണ്ടു പോലും സിപിഎമ്മിലെ കുട്ടി ക്ക്രിമിനലുകൾ തിരുത്തപ്പെടുന്നില്ല എന്നത് സമകാലിക സംഭവങ്ങൾ വ്യക്തമാക്കുന്നു.
ക്യാമ്പസുകളിൽ എസ്എഫ്ഐ റാഗിംഗ് തുടരുകയാണ് . കോട്ടയത്തും തിരുവനന്തപുരത്തും ഒക്കെ ഇടിമുറികളിൽ ആക്രമിക്കപ്പെട്ട വിദ്യാർത്ഥി സമൂഹത്തിന്റെ വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ഇനിയൊരു സിദ്ധാർത്ഥന്മാരും ക്യാമ്പസുകളിൽ ഉണ്ടാകരുത് എന്ന് ഉറച്ച തീരുമാനമെടുക്കേണ്ടത് കേരളത്തിന്റെ പൊതുസമൂഹമാണ്. സിദ്ധാർത്ഥതയെ കൊന്ന കേസിലും റാഗിംഗ് കേസിലും ഒക്കെ കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയാണ് സിപിഎം സ്വീകരിച്ചിട്ടുള്ളത്.സിദ്ധാർത്ഥന്റെ കൊലക്കേസിൽ കുറ്റപത്രം പോലും കൊടുത്തിട്ടില്ല എന്നത് സർക്കാരിന്റെ നിരുത്തരവാദിത്വപരമായ സമീപനത്തിന്റെ ഉദാഹരണമാണ്.
ആവർത്തിക്കുന്നു,
സിദ്ധാർത്ഥന്മാർ കേരളത്തിലെ ക്യാമ്പസുകളിൽ ഉണ്ടാകരുത്. ജനാധിപത്യരീതിയിൽ കൊലയാളി പ്രസ്ഥാനങ്ങളെ അവസാനിപ്പിക്കാൻ പ്രബുദ്ധ കേരളം തയ്യാറാകണം.
സിപിഎമ്മിന്റെ കുട്ടിക്രിമിനലുകൾ കൊലപ്പെടുത്തിയ സിദ്ധാർത്ഥന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം