KERALA POLICE
58.2K subscribers
Verified ChannelAbout KERALA POLICE
For emergency call 112
Similar Channels
Swipe to see more
Posts
കേരള പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാരിന്‍റെ നൂറു ദിന പദ്ധതിയിലുള്‍പ്പെടുത്തി വിവിധ ജില്ലകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും പുതിയ കെട്ടിടങ്ങളുടെ തറക്കല്ലിടലും പോലീസ് സേവനങ്ങളെ സംബന്ധിച്ചു പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനുള്ള പരാതിപരിഹാര സംവിധാനത്തിന്‍റെ ഉദ്ഘാടനവും ബഹു. മുഖ്യമന്ത്രി 2025 മാര്‍ച്ച് ഒന്നിന് വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജില്‍ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കും. വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ആന്‍റണി രാജു എം.എല്‍.എ, സംസ്ഥാന പൊലീസ് മേധാവി ഡോ. ഷേയ്ഖ് ദര്‍വേഷ് സാഹിബ്, മറ്റ് മുതിര്‍ന്ന പോലീസ് ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.

എല്ലാ അടിയന്തര സേവനങ്ങളും ഒറ്റ നമ്പറിൽ😎 പോലീസ്, ഫയർ, ആംബുലൻസ്, അങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും 112 എന്ന നമ്പറിൽ വിളിക്കാം. അടിയന്തര സേവനങ്ങൾക്ക് രാജ്യം മുഴുവൻ ഒറ്റ കൺട്രോൾ റൂം നമ്പറിലേയ്ക്ക് മാറുന്നതിന്റെ ഭാഗമായുള്ള ERSS (Emergency Response Support System) സംവിധാനത്തിന്റെ ഭാഗമായാണ് പോലീസ് സേവനങ്ങൾ 100 ൽ നിന്ന് 112 എന്ന നമ്പറിലേയ്ക്ക് മാറ്റിയിരിക്കുന്നത്. കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും. ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം. ജില്ലാ കൺട്രോൾ റൂമികളിലേയ്ക്കും സമാനമായി സന്ദേശം നൽകും. ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം എന്നോർക്കുക.

ഡി.ജി.പിയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സന്ദേശം.. പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങൾ നിർമിക്കുന്നതും ഷെയർ ചെയ്യുന്നതും ശിക്ഷാർഹം. #keralapolice

സൈബർ സാമ്പത്തികത്തട്ടിപ്പുകൾ വ്യാപിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി തട്ടിപ്പുകാർ ഉപയോഗിക്കുന്ന ഫോൺ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങൾക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം നിലവിലുണ്ട്. ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് Report & Check Suspect എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ശേഷം suspect repository എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. ഫോൺ നമ്പറുകൾ, ബാങ്ക് അക്കൗണ്ടുകൾ,UPI ID, സമൂഹ മാധ്യമ അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ എന്നിവ നിങ്ങൾക്ക് ഇതുവഴി പരിശോധിക്കാം. ഡിജിറ്റൽ തട്ടിപ്പിന് ഉപയോഗിക്കുന്ന നമ്പറോ ഐഡിയോ ആണെങ്കിൽ അക്കാര്യം വ്യക്തമാക്കി മുന്നറിയിപ്പുനൽകും. തട്ടിപ്പുകാർ ഉപയോഗിക്കുന്ന വെബ്സൈറ്റ് വിലാസം, വാട്സാപ്പ് നമ്പർ, ടെലിഗ്രാം ഹാൻഡിൽ, ഫോൺ നമ്പർ, ബാങ്ക് അക്കൗണ്ടുകൾ, ഇ-മെയിൽ വിലാസങ്ങൾ, സാമൂഹികമാധ്യമ വിലാസങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പൊതു ജനങ്ങൾക്കും ഈ പോർട്ടലിൽ നൽകാനാകും.

ട്രാക്ക് മാറണം ലെയ്ൻ ട്രാഫിക് സംവിധാനമുള്ള റോഡുകളിൽ കൃത്യമായും ട്രാഫിക് നിയമങ്ങൾ പാലിക്കണം. വേഗ നിയന്ത്രണ പരിധി കൂടുതൽ ആയതിനാൽ അപകടസാധ്യതയും കൂടുതലാണ്. ട്രക്കുകൾ മാറുമ്പോൾ ഇൻഡികേറ്റർ ഇടുകയും മിറർ നോക്കി പുറകിലെ വാഹനത്തിന്റെ സ്ഥാനം മനസ്സിലാക്കുകയും വേണം. ഓർക്കുക ചെറിയൊരു അശ്രദ്ധപോലും വലിയ അപകടങ്ങൾ ഉണ്ടാക്കാം….

കളിയും, ജീവനും സേവ് ചെയ്യും ഹെൽമറ്റ്🤪 ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധം🙏🏻
ആവശ്യക്കാർക്ക് കുറച്ച് രക്തം കൊടുത്താലോ...? രക്‌തദാന ക്യാമ്പുകൾ നടത്താൻ താല്പര്യമുള്ള സംഘടനകൾ, ക്യാമ്പസ്സുകൾ, ക്ലബുകൾ, റസിഡൻഷ്യൽ അസോസിയേഷനുകൾ, മറ്റ് താല്പര്യമുള്ളവർ 9497990500 എന്ന നമ്പറിൽ ബന്ധപ്പെടുക.

മൂന്നാമതും വന്ന് ചോദിക്കുമെന്നാ കേൾക്കുന്നേ...🙄 അവർ തിരിച്ചും മറിച്ചും ചോദിക്കും... പൈസ കൊടുക്കരുത്🤗 ഓർക്കുക. നമ്മുടെ അന്വേഷണ ഏജൻസികൾക്ക് സംശയാസ്പദമായ രീതിയിൽ കണ്ടെത്തുന്ന ഏത് അക്കൗണ്ടും നിയമപരമായിത്തന്നെ മരവിപ്പിക്കാൻ കഴിയും. അതുകൊണ്ടുതന്നെ, പരിശോധനയ്ക്കായി നിങ്ങളുടെ സമ്പാദ്യമോ പണമോ കൈമാറാൻ ഒരിക്കലും അവർ ആവശ്യപ്പെടില്ല. ഇത്തരമൊരു ആവശ്യം ആരെങ്കിലും ഫോണിലോ ഇമെയിൽ മുഖേനയോ ഉന്നയിച്ചാൽ ഉടൻ തന്നെ 1930 ൽ വിളിച്ച് സൈബർ പോലീസിനെ വിവരം അറിയിക്കണം.

തങ്ങളുടെ ഉൽപന്നങ്ങൾ വിറ്റഴിക്കാൻ ഓൺലൈൻ വില്പനക്കാർ പല വഴികൾ തേടുന്നു. . അതിലൊന്നാണ് വ്യാജ കസ്റ്റമർ റിവ്യൂകൾ. ഓൺലൈൻ വഴി വാങ്ങിയ ഉൽപന്നങ്ങളെക്കുറിച്ച് ഉപയോക്താക്കൾ നൽകുന്ന വിലയിരുത്തലുകളെ അഥവാ റിവ്യൂകളെ വിശ്വസിച്ചിട്ടാണ് പിന്നീട് നമ്മളിൽ പലരും സാധങ്ങൾ ഓർഡർ ചെയ്യുക. റിവ്യൂ നോക്കി മാത്രം ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിൽനിന്ന് ഷോപ്പിംഗ് നടത്താതിരിക്കുക.
