𝗨𝗗𝗙ㄥ工∨モ
𝗨𝗗𝗙ㄥ工∨モ
February 12, 2025 at 03:22 PM
ആം ആദ്മി പാർട്ടി ദില്ലിയിൽ പരാജയപ്പെട്ടതിന്റെ അലയൊലികൾ അടുത്ത് ദൃശ്യമാകാൻ പോകുന്ന സംസ്ഥാനമാണ് ഗുജറാത്ത്. 1990ൽ ജനതാദൾ - ബിജെപി സഖ്യത്തിനോട് പരാജയപ്പെട്ട് 30 ശതമാനം വോട്ടും, 33 സീറ്റും നേടി പ്രതിപക്ഷത്ത് ആയതിനു ശേഷം ഇതുവരെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരാൻ ഗുജറാത്ത് കോൺഗ്രസ്സിന് സാധിച്ചിട്ടില്ല. പിന്നീട് 1995 മുതൽ ഇതുവരെ ബിജെപിയാണ് സംസ്ഥാനം ഭരിക്കുന്നത്. പക്ഷേ ഓരോ തെരഞ്ഞെടുപ്പിലും ക്രമാനുഗതമായി വോട്ടും, സീറ്റും വർധിപ്പിച്ച് 2017 ആകുമ്പോഴേക്കും 41 ശതമാനം വോട്ടും, 77 സീറ്റുമുള്ള പാർട്ടിയായി കോൺഗ്രസ്സ് മാറിയിരുന്നു. അപ്പോഴാണ് സൂറത്തിലെ പാട്ടീദാർ അനാമത്ത് ആന്ദോളൻ സമിതിയിൽ (PAAS) ഉണ്ടായ പിളർപ്പിനെ മുതലെടുത്ത് ആം ആദ്മി പാർട്ടി ഗുജറാത്തിൽ എത്തുന്നത്... പിന്നീട് നടന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ വോട്ട് ഭിന്നിപ്പിച്ച് ബിജെപിയുടെ വഴി എളുപ്പമാക്കുന്ന പരിപാടി അവർ നിർവഹിച്ചു. ദില്ലിയിലെ മദ്യ അഴിമതിയിൽ നിന്നും സമാഹരിച്ച പണവും, പഞ്ചാബിലെ ഭരണം ഉപയോഗിച്ചുള്ള വരുമാനവും ഗുജറാത്തിൽ ചിലവാക്കി 2022 നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വലിയ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി പ്രാദേശിക മാധ്യമങ്ങളുടെ സഹായത്തോടെ ബിജെപിയെ തോൽപ്പിക്കാൻ ആദ്മി പാർട്ടിക്ക് മാത്രമേ കഴിയൂ എന്ന രീതിയിലുള്ള നറേറ്റീവ് സൃഷ്ടിച്ചെടുത്തു. അങ്ങനെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം അവർ ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് സമ്മാനിച്ചു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്സ് 27 ശതമാനം വോട്ടും 17 സീറ്റിലുമായി ചുരുങ്ങിയപ്പോൾ, ഒരു വിഭാഗം കോൺഗ്രസ്സ് വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി 13 ശതമാനം വോട്ടും 5 സീറ്റും നേടാൻ അവർക്ക് കഴിഞ്ഞു. അതിനുശേഷം കഴിഞ്ഞ രണ്ടര വർഷത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഒരു സമരം ചെയ്യാൻ പോലും ഗുജറാത്തിൽ അവരെ ആരും കണ്ടിട്ടില്ല... ലോക്സഭ തെരഞ്ഞെടുപ്പ് ആയപ്പോൾ ഇന്ത്യ സഖ്യത്തിന്റെ ബാനറിൽ രണ്ടു സീറ്റ് വാങ്ങിച്ചെടുത്ത് കോൺഗ്രസ്സിനൊപ്പം മത്സരിച്ചു. രണ്ടിടത്തും പ്രവർത്തിക്കാനോ, ബൂത്തിൽ ഇരിക്കാനോ അവർക്ക് പ്രവർത്തകർ പോലും ഇല്ലായിരുന്നു. ആം ആദ്മി പാർട്ടി മത്സരിച്ച രണ്ട് ലോക്സഭ സീറ്റുകളിലെയും 90% ബൂത്തുകളിലും അവർക്ക് വേണ്ടി പ്രവർത്തിക്കുകയും, ബൂത്തിൽ ഇരിക്കുകയും ചെയ്തത് കോൺഗ്രസ്സുകാരായിരുന്നു. കഴിഞ്ഞതവണ വിജയിച്ച അഞ്ച് എംഎൽഎമാരിൽ ഒരാൾ രാജിവച്ച് ബിജെപിയിൽ പോയിരുന്നു. ഇനി ബാക്കിയുള്ള നാല് എംഎൽഎമാരിൽ മൂന്ന് പേർ ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന ചൈതർ വസാവ എന്ന ആദിവാസി എംഎൽഎ ജിഗ്നേഷ് മേവാനിയെ പോലെ അടുത്ത നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് കോൺഗ്രസ്സിൽ ചേരാനാണ് സാധ്യത... 70 തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടങ്ങളിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാർത്ഥിയെ നിർത്താൻ അവർക്ക് കഴിഞ്ഞിട്ടില്ല. ഭരണകൂട ഭീഷണിയും, തട്ടിക്കൊണ്ടു പോകലുകളും കാരണം ചില സ്ഥലങ്ങളിൽ ബിജെപി എതിരില്ലാതെ ജയിച്ചിട്ടുണ്ട്. എന്നാലും അക്രമങ്ങളും, ഭരണകൂട ഭീകരതയും എതിരിട്ട് ബഹുഭൂരിപക്ഷം സ്ഥലങ്ങളിലും കോൺഗ്രസ്സ് സ്ഥാനാർത്ഥികൾ സജീവമായി മത്സരംഗത്തുണ്ട്. അതുകൊണ്ടുതന്നെ ആപ്പിൻ്റെ ശിഥിലീകരണത്തിന്റെ സൂചനകൾ ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്നും നമുക്ക് അറിയാൻ സാധിക്കും... #gujaratassemblyelections2027 #gujaratlocalbodyelections2025

Comments