𝗨𝗗𝗙ㄥ工∨モ
𝗨𝗗𝗙ㄥ工∨モ
February 16, 2025 at 11:09 AM
"ഉമ്മൻചാണ്ടിയുടെ കല്ല്" എണ്ണമറ്റ വികസന പ്രവർത്തനങ്ങൾ കൊണ്ട് കേരളത്തിൻ്റെ മുഖം മാറ്റിയ ഉമ്മൻചാണ്ടി സർക്കാരിനെ അപഹസിക്കാൻ സിപിഎം പൊതുവേ പറയുന്ന ഒരു വാചകമാണ്. 9 കൊല്ലങ്ങൾ ആയിട്ടും പിണറായി വിജയൻ്റെ സർക്കാർ കേരളത്തിൽ പ്രത്യേകിച്ചൊന്നും ചെയ്തിട്ടില്ല എന്ന സ്വയം ബോധ്യത്തിന്റെയും അപകർഷതാബോധത്തിന്റെയും അടിസ്ഥാനത്തിൽ ഉയർന്നുവരുന്ന വാചകമാണ് "ഉമ്മൻചാണ്ടിയുടെ കല്ല്' പ്രിയപ്പെട്ട സിപിഎംകാരേ, നിങ്ങൾ ഈ പറയുന്ന 'ചാണ്ടി സാറിൻ്റെ കല്ല്' ഉള്ള ചില പദ്ധതികൾ അങ്ങോട്ട് സൂചിപ്പിക്കാം വിഴിഞ്ഞം പോർട്ട് കൊച്ചിൻ മെട്രോ കണ്ണൂർ എയർപോർട്ട് ഗെയിൽ പദ്ധതി ഇതെല്ലാം വൻകിട പദ്ധതികൾ ആയിരത്തിൽ അധികം പുതിയ റോഡുകൾ (ടോൾ ഇല്ലാതെ ഒരു കിഫ്ബിയും ഇല്ലാതെ ) 250 ഓളം പുതിയ പാലങ്ങൾ - ഇതൊക്കെ നാടിൻ്റെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെൻറ് സാമൂഹ്യ സുരക്ഷാരംഗത്ത്, 600-1500 രൂപയിലേക്ക് വർദ്ധിപ്പിച്ച പെൻഷനുകൾ അതും മുൻ സർക്കാറിനേക്കാൾ മൂന്നിരട്ടി ഉപഭോക്താക്കളിലേക്ക് . ഒരുമാസം പോലും പെൻഷൻ കുടിശിക വന്നിട്ടില്ല എന്നത് ശ്രദ്ധേയം. നാലര ലക്ഷത്തോളം പുതിയ വീടുകൾ നിർമ്മിക്കുവാനുള്ള സഹായം. ആരോഗ്യ മേഖലയെ മെച്ചപ്പെടുത്താൻ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് പദ്ധതി, ശിശു മരണങ്ങൾ അവസാനിപ്പിക്കാൻ 55 പുതിയ നിയോനാറ്റൽ സെൻററുകൾ സാധാരണക്കാർക്ക് വേണ്ടി കാരുണ്യ പദ്ധതി, സൗജന്യ ക്യാൻസർ ചികിത്സ' , കേൾവി ശക്തി ഇല്ലാത്ത കുട്ടികൾക്ക് ആശ്രയമായ ശ്രുതി തരംഗം (കാരുണ്യയും ശ്രുതി തരംഗവും ഒക്കെ വിജയന്റെയും ശൈലജയുടെയും വീണയുടെയും കാലത്ത് തകർക്കപ്പെട്ടു എന്നത് മറന്നു പോകരുത്) പ്രവർത്തനങ്ങൾ പറഞ്ഞു തുടങ്ങിയാൽ എഴുതിയാലും എഴുതിയാലും തീരാത്ത അത്രയുമുണ്ട്.. ഇനി കല്ലിലേക്ക് തിരിച്ചുവരാം, മേൽപ്പറഞ്ഞ പദ്ധതികളൊക്കെയും ഉമ്മൻചാണ്ടി സർക്കാർ വിഭാവനം ചെയ്ത് തുടക്കമിട്ട് പൂർത്തീകരിക്കാൻ ആയ സമയത്താണ് ഭരണ മാറ്റം ഉണ്ടാകുന്നത്. സ്വാഭാവികമായും ഈ പദ്ധതികളുടെയെല്ലാം ഉദ്ഘാടനം നടത്താനുള്ള യോഗം വിജയൻ്റെ ഒന്നാം സർക്കാറിനുണ്ടായി. കണ്ണൂർ എയർപോർട്ടിനെതിരെയും കൊച്ചിൻ മെട്രോക്കെതിരെയും കുണ്ടന്നൂർ ഫ്ലൈ ഓവറിനെതിരെയും ഗെയിൽ പദ്ധതിക്കെതിരെയും വിഴിഞ്ഞം പോർട്ടിനെതിരെയും സമരം ചെയ്ത വിജയനും പാർട്ടിയും അതേ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നത് കാണാനുള്ള ഗതികേട് കേരളത്തിനുണ്ടായി. (ഭൂമിക്കടിയിലെ വാതക ബോംബ് എന്നാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രി രാജീവ് ഗെയിൽ പദ്ധതിക്കെതിരെ പ്രചാരണം നടത്തിയത്. കൊച്ചിൻ മെട്രോയുടെ നിർമ്മാണം തടസ്സപ്പെടുത്താൻ കൊടിയും പിടിച്ചുനിന്ന രാജീവിന്റെ ചിത്രം കൊച്ചിക്കാർ മറന്നിട്ടില്ല) ഉമ്മൻചാണ്ടി സർക്കാർ ആസൂത്രണം ചെയ്ത്, തുടങ്ങി വെച്ച് മുന്നോട്ടു കൊണ്ടുപോയ, അതായത് സഖാക്കളുടെ ഭാഷയിൽ ഉമ്മൻചാണ്ടി കല്ലിട്ട എല്ലാ പദ്ധതികളും കേരളത്തിൽ തല ഉയർത്തി നിൽക്കുന്നുണ്ട്, അഭിമാന സ്തംഭങ്ങൾ ആയി. അന്ന് ഉമ്മൻ ചാണ്ടി 'കല്ലിട്ട് ' പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിപ്പോയ ഒരു പദ്ധതിയുണ്ട് .വയനാട് മെഡിക്കൽ കോളേജ്. ഒരടി മുന്നോട്ട് വെക്കാൻ വിജയന് കഴിഞ്ഞിട്ടില്ല. കാരണമെന്താ? ഉമ്മൻചാണ്ടി സാർ അവിടെ തുടർപ്രവർത്തനങ്ങൾ നടത്തി കെട്ടിടങ്ങൾ പൂർത്തീകരിക്കുകയോ മറ്റു കാര്യങ്ങൾ ചെയ്യുകയോ ഉണ്ടായിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കിൽ വയനാട് മെഡിക്കൽ കോളേജ് ഉദ്ഘാടനവും കൈ നനയാതെ വിജയൻ നടത്തുന്നത് നമ്മൾ കാണേണ്ടി വന്നേനെ അതുപോലെതന്നെ കാസർഗോഡ് മെഡിക്കൽ കോളേജ് യുഡിഎഫ് സർക്കാർ എവിടെ നിർത്തിയോ അവിടെത്തന്നെ നിൽക്കുന്നു .ഒരടി മുന്നോട്ടു വെക്കാൻ വിജയന് കഴിഞ്ഞിട്ടില്ല ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമല്ലേ? കല്ലിട്ടാൽ ഒന്നും ഉദ്ഘാടനം നടത്താനുള്ള കഴിവൊന്നും വിജയനില്ല . അങ്ങനെ കല്ലു മാത്രം ഇട്ടു പോയതൊന്നും വിജയൻ ഉദ്ഘാടനം ചെയ്തിട്ടുമില്ല. ' നിയമപരമായും ഭരണപരമായും തടസ്സങ്ങൾ ഒന്നുമില്ലാതെ ഉമ്മൻചാണ്ടി മുന്നോട്ടുകൊണ്ടുപോയ പദ്ധതികൾ മാത്രമാണ് വിജയൻ തീർത്തതും ഉദ്ഘാടനം നടത്തിയതും ' ആ പദ്ധതികൾക്ക് ആകെ ഉണ്ടായിരുന്ന തടസ്സം സിപിഎമ്മിന്റെ കുത്തിത്തിരിപ്പ് സമരങ്ങളും പ്രചാരണങ്ങളും മാത്രമായിരുന്നു. സി പി എം ഭരണത്തിൽ എത്തിയപ്പോൾ ആ തടസ്സങ്ങൾ ഇല്ലാതായി. മറ്റൊരു പദ്ധതിയായിരുന്നു എയർ കേരള. ' ആ പദ്ധതിയും കടലാസ് നടപടികൾ മാത്രമാണ് പൂർത്തീകരിക്കപ്പെട്ടത് അതുകൊണ്ടുതന്നെ അത് പൂർത്തീകരിക്കുവാനും ഉദ്ഘാടനം ചെയ്യുവാനും വിജയന് കഴിഞ്ഞിട്ടില്ല. ഒക്കെ പോട്ടെ, ഉമ്മൻചാണ്ടിയെ തുടർന്നു വന്ന വിജയന് ഉദ്ഘാടനം ചെയ്യാൻ നിരവധി പദ്ധതികൾ ഉണ്ടായിരുന്നു. അത്രയധികം വികസന പ്രവർത്തനങ്ങളാണ് യുഡിഎഫ് സർക്കാർ കേരളത്തിന് നൽകിയത്. എന്നാൽ എന്തുകൊണ്ടാണ് രണ്ടാം വിജയൻ സർക്കാരിന് വൻകിട പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ കഴിയാത്തത്? ആലോചിച്ചിട്ടുണ്ടോ പ്രബുദ്ധ കേരളം ? കാരണം വ്യക്തമാണ്, വിജയൻ്റെ ഒന്നാം സർക്കാർ കല്ലിട്ടത് , അതായത് തുടങ്ങി വെച്ച് മുന്നോട്ടു കൊണ്ടുപോയ ഒരു പദ്ധതിയും കേരളത്തിലില്ല . അതുകൊണ്ടുതന്നെ രണ്ടാം വിജയൻ സർക്കാരിന് ഉദ്ഘാടനം ചെയ്യാനായി ഇവിടെ ഒന്നുമില്ല. ഗതികേടുകൊണ്ട് വ്യവസായ മന്ത്രി രാജീവ് കൊച്ചിൻ മെട്രോയ്ക്ക് താഴെയുള്ള 'യു ടേൺ ' ഉദ്ഘാടനം ചെയ്യേണ്ടി വന്നിരിക്കുന്നു കേരളത്തിന് വികസന പദ്ധതികൾ നൽകിയത് ആരാണ് എന്നതിന്റെ ഉത്തരം ഇത്രയും വായിച്ചതിൽ നിന്ന് വ്യക്തമായിട്ടുണ്ടാകണം. ഒന്നുകൂടി പറഞ്ഞ് അവസാനിപ്പിക്കാം വലിയഴീക്കലിൽ ഒരു പാലമുണ്ട്. 110 കോടി രൂപ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ചതിനെ തുടർന്ന് പണി നടന്ന് വിജയൻ്റെ കാലത്ത് ഉദ്ഘാടനം ചെയ്ത ഒരു പാലം ' ഒരു കിഫ്ബി ഫണ്ടുമില്ല. ആ പാലത്തിൻ്റെ ക്രെഡിറ്റും ഇപ്പോൾ റിപ്പോർട്ടർ ചാനലിലെ സഖാവ് ഉണ്ണി ബാലകൃഷ്ണൻ വിജയനും വിജയന്റെ കിഫ്ബിക്കും കൊടുത്തുവത്രേ അന്തംകമ്മികൾ അതും വിശ്വസിക്കും. എന്തായാലും "ഉമ്മൻചാണ്ടിയുടെ കല്ലുകൾ " കേരളത്തിൻ്റെ മുഖം മാറ്റിയിട്ടുണ്ട്. വിജയൻറെ കല്ല് ഒരുപക്ഷേ സ്വന്തം മൂത്രത്തിൽ മാത്രം ആയിരിക്കും. അതുകൊണ്ട് ആരുടെയും മുഖം മാറാനും പോകുന്നില്ല. അങ്ങേരാകെയിട്ടത് ഈ നാട്ടിലെ സാധാരണക്കാരന്റെ അടുക്കളയിൽ വരെ മഞ്ഞകുറ്റികളാണ്. ആ കല്ലുകൾ ജനം വേരോടെ പിഴുത് അറബിക്കടലിൽ എറിഞ്ഞിട്ടുമുണ്ട്.

Comments