
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 10, 2025 at 05:31 AM
*പരിശുദ്ധ ഖുർആൻ*
*അർത്ഥ സഹിതം*
*സൂറത്തുദ്ദാരിയാത്ത് (31-46)*
۞ قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ ﴿٣١﴾ قَالُوا إِنَّا أُرْسِلْنَا إِلَىٰ قَوْمٍ مُّجْرِمِينَ ﴿٣٢﴾ لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ ﴿٣٣﴾ مُّسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ ﴿٣٤﴾ فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ ﴿٣٥﴾ فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ ﴿٣٦﴾ وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ ﴿٣٧﴾ وَفِي مُوسَىٰ إِذْ أَرْسَلْنَاهُ إِلَىٰ فِرْعَوْنَ بِسُلْطَانٍ مُّبِينٍ ﴿٣٨﴾ فَتَوَلَّىٰ بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ ﴿٣٩﴾ فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ ﴿٤٠﴾ وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ ﴿٤١﴾ مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ ﴿٤٢﴾ وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّىٰ حِينٍ ﴿٤٣﴾ فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ ﴿٤٤﴾ فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ ﴿٤٥﴾ وَقَوْمَ نُوحٍ مِّن قَبْلُ ۖ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ ﴿٤٦﴾
31-34. ഇബ്‌റാഹീം നബി ചോദിച്ചു: ദൂതരേ, നിങ്ങളെന്താണ് വന്നത്? അവര്‍ മറുപടി നല്‍കി: നിശ്ചയം പാപികളായ ഒരു ജനതയിലേക്ക്-അതിക്രമികള്‍ക്കായി താങ്കളുടെ നാഥങ്കല്‍ മുദ്രിതമായ കളിമണ്‍ശിലകള്‍ അവര്‍ക്കു നേരെ തൊടുത്തുവിടാനായി- നിയുക്തരാണ് ഞങ്ങള്‍.
35-40. അങ്ങനെ അവിടെ സത്യവിശ്വാസികളായി ഉണ്ടായിരുന്നവരെയത്രയും നാം പുറത്തുകൊണ്ടുവന്നു; ഒരൊറ്റ മുസ്‌ലിം ഗൃഹമേ അവിടെ കണ്ടെത്തിയുള്ളു. വേദനയുറ്റ പാരത്രിക ശിക്ഷ പേടിക്കുന്നവര്‍ക്കായി അവിടെ ഒരു ദൃഷ്ടാന്തം നാം വിട്ടേക്കുകയും ചെയ്തു. (6) സ്പഷ്ടമായ പ്രമാണവുമായി മൂസാനബിയെ ഫിര്‍ഔന്റെയടുത്തേക്ക് നാമയച്ചതിലും ചിന്തിക്കാന്‍ വകയുണ്ട്. തത്സമയമവന്‍ തന്റെ സേനാശേഷിയുമായി പിന്തിരിയുകയും മൂസാനബി ആഭിചാരകനോ മാനസികമായി സമനില തെറ്റിയവനോ ആണെന്ന് തട്ടിവിടുകയും ചെയ്തു. അതിനാല്‍ അധിക്ഷേപാര്‍ഹനായിരിക്കെ അവനെയും അവന്റെ സൈന്യങ്ങളെയും നാം പിടികൂടുകയും ചെങ്കടലില്‍ തള്ളുകയുമുണ്ടായി.
41-46. ആദ് സമുദായത്തിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍. കടന്നുപോകുന്ന ഏതൊരു സാധനത്തെയും ദ്രവിപ്പിച്ചു മാത്രം വിടുന്ന വന്ധ്യമായ കാറ്റ് അവര്‍ക്കു നേരെ നാം തിരിച്ചുവിട്ടപ്പോള്‍! സമൂദ് ഗോത്രക്കാരിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍; ഒരു നിര്‍ണിതവേള വരെ നിങ്ങള്‍ സുഖമനുഭവിച്ചോളൂ എന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കപ്പെട്ടപ്പോള്‍! എന്നിട്ട് തങ്ങളുടെ നാഥന്റെ ശാസനകള്‍ക്ക് വിപരീതമായി അവര്‍ ധിക്കാരികളായി. അതിനാല്‍ കണ്ടുകൊണ്ടിരിക്കെത്തന്നെ ആ ഇടിത്തീ അവരെ പിടികൂടി. തത്സമയം എഴുന്നേറ്റ് ഓടിപ്പോകാനോ സ്വന്തം രക്ഷാമാര്‍ഗം നേടാനോ അവര്‍ക്കായില്ല. അതിനുമുമ്പ് നൂഹ് നബിയുടെ ജനത്തെ നാം ഉന്മൂലനം ചെയ്തതിലുമുണ്ട് ദൃഷ്ടാന്തങ്ങള്‍. അധര്‍മകാരികളായ ഒരു ജനപഥം തന്നെയായിരുന്നു അവര്‍. (7)
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ഇൻശാ അല്ലാഹ്... തുടരും