പരലോക വിജയത്തിന് ( Paraloka Vijayathinu) WhatsApp Channel

പരലോക വിജയത്തിന് ( Paraloka Vijayathinu)

4.7K subscribers

About പരലോക വിജയത്തിന് ( Paraloka Vijayathinu)

കാരുണ്യവാനും കരുണാനിധിയുമായ പടച്ച റബ്ബിന്റെ തൃപ്തിയാണ് ഇത് കൊണ്ട് ഞാൻ ലക്ഷ്യം വെക്കുന്നത്. നാഥൻ സ്വീകരിക്കട്ടെ.... ആമീൻ നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വേണം 🤲🤲🤲

Similar Channels

Swipe to see more

Posts

പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 1:40:51 AM

ജൂൺ 5 ലോക പരിസ്ഥിതി ദിനം... മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം പ്രകൃതിയെ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായ ഇടപെടലുകള്‍ നടത്താതിരിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്. ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്ലിമിന്റെ ജീവിതം തൊട്ടിൽ മുതൽ കട്ടിൽ വരെ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിഞ്ചുകുഞ്ഞിന് രണ്ടുവർഷം മാതാവ് അമ്മിഞ്ഞ നൽകണം എന്ന പ്രയോഗം മുതൽ മരണപ്പെട്ടവന്റെ ഭൗതികശരീരം ആറടിമണ്ണിൽ ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം (ദുർഗന്ധമോ മറ്റോ പുറത്ത് വരാത്ത വിധം) മറമാടണം എന്ന കൽപ്പന വരെ പ്രകൃതിയുമായി ലയിച്ചു ചേർന്ന നിയമങ്ങളാണ്. ജൂൺ അഞ്ചിന് പ്രകൃതി ദിനത്തിൽ പല സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈകൾ നടാനും പരിസ്ഥിതി ശുദ്ധീകരണം നടത്താനും വിളംബരം ഇറക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് കാണിച്ചുതന്നിട്ടുണ്ട് എന്ന് സാഭിമാനം പറയാൻ നമുക്ക് സാധിക്കുന്നു. https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A *നാഥാ ഞങ്ങളുടെ രോഗങ്ങൾക്ക് നീ ശിഫ നൽകണേ...* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* *2025 ജൂൺ 05* *1446 ദുൽഹിജ്ജ 08* *1200 എടവം 22 വ്യാഴം* ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 12:14:13 AM

നമ്മെ പരിഗണിക്കുന്നവരെ ഹൃദയത്തിലിടം കൊടുത്ത് വിടപറയും നാൾ വരേയും ചേർത്ത് പിടിക്കുക. നമ്മെ അവഗണിക്കുന്നവരെ അർഹിക്കുന്ന ബഹുമാനം കൊടുത്ത് അവരുടെ വഴിക്ക് വിട്ടേക്കുക

👍 8
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 4:30:58 AM

*ഇസ്ലാമിക സംശയങ്ങളും മറുപടിയും* https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ചോ :ഹജ്ജിനും ഉംറക്കും ഇഹ്റാം ചെയ്താൽ എന്തെല്ലാം കാര്യങ്ങൾ ഹറാമാകും? ഉ :ഇഹ്റാം ചെയ്താൽ പത്തു കാര്യങ്ങൾ ഹറാമാകും. 1️⃣) പുരുഷൻ തലയിൽ നിന്ന് വല്ലതും മറക്കുകയോ, ശരീരത്തേയോ, അവയവത്തേയോ വലയം ചെയ്യുന്ന വസ്ത്രം ധരിക്കുകയോ ചെയ്യുക. കാരണമുണ്ടെങ്കിൽ ഈ രണ്ടു കാര്യവും ഹറാമാവുകയില്ല. 2️⃣) സ്ത്രീ അവളുടെ മുഖത്ത് നിന്ന് വല്ലതും മറക്കുകയോ, കൈയുറ ധരിക്കുകയോ ചെയ്യുക. മതിയായ കാരണമുണ്ടെങ്കിൽ ഇത് രണ്ടും ഹറാമില്ല. 3️⃣) സംഭോഗം ചെയ്യുക. സംഭോഗം കാരണം ഹജ്ജും ഉംറയും അസാധുവാകുകയും ചെയ്യും. 4️⃣) കൈ കൊണ്ട് ഇന്ദ്രിയം പുറപ്പെടീക്കുക. അത് അവൻ്റെ ഭാര്യയുടെ കൈ കൊണ്ടാണെങ്കിലും ശരി 5️⃣) സംഭോഗത്തിൻ്റെ ആമുഖങ്ങളിൽ നിന്നും വല്ലതും ചെയ്യുക. വികാരത്തോടു കൂടിയുള്ള ചുംബനം, നോട്ടം, സ്പർശനം എന്നിവ ഇതിൽ പെടും.മറയോടെയുള്ള ചുംബനമാണെങ്കിലും ഹറാം തന്നെ. 6️⃣) വിവാഹം ചെയ്യലും, വിവാഹം ചെയ്തു കൊടുക്കലും. 7️⃣) നഖം, മുടി എന്നിവയിൽ നിന്ന് വല്ലതും കാരണമില്ലാതെ നീക്കം ചെയ്യൽ. 8️⃣) തലമുടിക്കോ, താടി രോമത്തിനോ എണ്ണ തേക്കൽ. 9️⃣) ശരീരത്തിലോ വസ്ത്രത്തിലോ വിരിപ്പിലോ സുഗന്ധം ഉപയോഗിക്കൽ. 1️⃣0️⃣) വന്യവും ഭക്ഷ്യയോഗ്യവുമായ കരജീവിയെ വേട്ടയാടുക. അതു പക്ഷിയാണെങ്കിലും മൃഗമാണെങ്കിലും ഹറാമാണ്. വേട്ടയാടൽ ഇഹ്റാമിലല്ലെങ്കിലും ഹറമിൽ വെച്ച് ഹറാമാണ് (ബാജൂരി: 2/336,337,338,339,340) (നിഹായതു സൈൻ. പേജ്: 213, 214) ഫത്ഹുൽ മുഈൻ. പേജ്: 213, 214 ഇആനത്: 2/359-367) ചോ :ഉള്ഹിയ്യത്തിന് നിയ്യത്ത് വേണോ?വേണം എന്നുണ്ടെങ്കിൽ നിയ്യത്ത് കരുതേണ്ടത് എപ്പോഴാണ്? ഉ :എല്ലാ കർമങ്ങൾക്കും നിയ്യത്ത് ആവശ്യമുള്ളത് പോലെ ഉള്ഹിയ്യത്ത് സാധുവാകുന്നതിനും നിയ്യത്ത് അത്യാവശ്യമാണ്. നിയ്യത്ത് കരുതാൻ പല സമയങ്ങളുണ്ട്. മൃഗത്തെ ഉള്ഹിയ്യത്തിനായി നിർണയിക്കുന്ന സമയത്തോ അറവ് നടത്തുന്ന സമയത്തോ അല്ലെങ്കിൽ അറവ് നടത്താൻ മറ്റൊരാളെ ഏൽപ്പിക്കുന്ന സമയത്തോ അല്ലെങ്കിൽ ഏൽപ്പിക്കപ്പെട്ടവൻ അറുക്കുന്ന സമയത്തോ നിയ്യത്ത് ഉണ്ടായിരിക്കണം (തുഹ്ഫ.9 /362) ചോ :ഇഹ്റാം ചെയ്തവർ തൻ്റെ മുടിയോ ശരീരമോ ചൊറിയുന്നതിൻ്റെ വിധി എന്താണ്? ഉ :ശരീരം ചൊറിയുന്നതു കൊണ്ട് പ്രശ്നമില്ല. വിരൽ തുമ്പുകളുപയോഗിച്ച് മുടിയിലും ചൊറിയാവുന്നതാണ്ട്. എന്നാൽ നഖങ്ങളുപയോഗിച്ച് മുടിയിൽ ചൊറിയൽ കറാഹത്താണ്. (ശർവാനി: 4/169) നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

👍 ❤️ 4
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 1:41:27 AM
Post image
👍 ❤️ 10
Image
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/4/2025, 3:27:40 PM

*പരിസ്ഥിതി സംരക്ഷണം ഇസ്ലാമിക വീക്ഷണത്തിൽ* `പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സർവ്വരും വാചാലരാകുന്ന ഈ സന്ദർഭത്തിൽ വിഷയ സംബന്ധമായി ഖുർആനും ഹദീസും എന്ത് പറയുന്നു എന്ന് ഒരു ഹ്രസ്വവിശകലനം നടത്തുകയാണിവിടെ... ✍🏼ഇസ്ലാം ഒരു സമ്പൂർണ മതമാണ് എന്നതിൽ ഇതര മതസ്ഥർക്ക് പോലും അഭിപ്രായവ്യത്യാസമില്ല. കാരണം കാലികമായി സംവിധാനിക്കപ്പെട്ടിരിക്കുന്ന പ്രത്യേക ദിനങ്ങളും സാഹചര്യങ്ങളും നൂറ്റാണ്ടുകൾക്കു മുന്നേ ഇസ്ലാം വിശകലനം ചെയ്യുകയും വ്യക്തവും ശക്തവുമായ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നമുക്ക് മുന്നിൽ എത്തിനിൽക്കുന്ന ലോക പരിസ്ഥിതി ദിനത്തിൽ പരിസ്ഥിതി മലിനീകരണവും നാശവും പ്രധാന ചർച്ചയായി കടന്നുവരുമ്പോൾ ഇസ്ലാമിന്റെ ബോധനങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യന്‍റെ അത്യാഗ്രഹങ്ങള്‍ക്കു മുമ്പിലാണ് പരിസ്ഥിതി വെല്ലുവിളി നേരിടുന്നത്. ദൈവാസ്തിത്വത്തിന്‍റെയും ദൈവത്തിന്‍റെ ഏകതത്വത്തിന്‍റെയും നിദര്‍ശമായിട്ടാണ് പ്രപഞ്ച സൃഷ്ടിപ്പിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ആവശ്യാനുസരണം പ്രകൃതിയെ ഉപയോഗപ്പെടുത്താനും അത്യാഗ്രഹങ്ങള്‍ക്ക് പുറത്ത് പരിസ്ഥിതി ഘടനയില്‍ ദോഷകരമായ ഇടപെടലുകള്‍ നടത്താതിരിക്കാനും ഇസ്ലാം ആവശ്യപ്പെടുന്നു. *മനുഷ്യന്‍ ഭൂമിയില്‍ അല്ലാഹുﷻവിന്‍റെ ഖലീഫ (പ്രതിനിധി) യായിട്ടാണ് നിശ്ചയിക്കപ്പെട്ടതെന്ന് ഖുര്‍ആന്‍ ഓര്‍മപ്പെടുത്തുന്നുണ്ട്*. ഖിലാഫത്തിന്‍റെ നിര്‍വ്വഹണം നടത്തേണ്ടത് അധിവസിക്കുന്ന ഭൂമിയിലാണ്. ഭൂമിയില്‍ അവന്‍റെയും അവനു വേണ്ട സര്‍വ്വതിന്‍റെയും നില സുരക്ഷിതമായാല്‍ മാത്രമേ ബാധ്യത കൃത്യമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. അതോടൊപ്പം തന്‍റെ പരിസരത്തിന്‍റെ സംരക്ഷണവും ഉറപ്പ് വരുത്തണം. നിര്‍മ്മിക്കാനും നശിപ്പിക്കാനും സാധിക്കുന്ന സൃഷ്ടി എന്ന നിലയില്‍ മനുഷ്യന്‍ സ്വന്തം പരിസരത്തെ വ്യവസ്ഥാപിതമായും ഗുണകരമായുമാണ് സമീപിക്കേണ്ടത്. ഖുര്‍ആന്‍ ഈ സത്യം തുറന്ന് പ്രസ്താവിക്കുന്നുണ്ട്. *وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ* *നിങ്ങള്‍ പ്രതിനിധികളായി നിശ്ചയിക്കപ്പെട്ടവയില്‍ നിന്ന് ചിലവഴിക്കുക* (അൽ ഹദീദ് 7) തനിക്ക് അല്ലാഹുﷻവിന്‍റെ പ്രതിനിധിയായതിനാല്‍ ലഭിച്ച വസ്തുക്കളെ അനര്‍ഹമായ രീതിയില്‍ ഉപയോഗിച്ചു കൂടാ. വിഭവങ്ങള്‍ ആര്‍ത്തിയോടെ അന്വേഷിച്ചും അതിമോഹിച്ചും വിനാശകരകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്കവകാശമില്ല. മനുഷ്യന്‍ പ്രപഞ്ചത്തെ പരിചരിക്കുകയും ഗുണലഭ്യത ഉറപ്പുവരുത്തകയുമാണ് ചെയ്യേണ്ടത്. അല്ലാഹുﷻവിന്‍റെ പ്രതിനിധി എന്ന നിലയിലുള്ള മനുഷ്യന്‍റെ വിനിയോഗം തലമുറകളിലേക്ക് പകര്‍ന്നു കൊടുക്കേണ്ടതാണ് പ്രാധിനിത്യം നിലനില്‍ക്കുന്ന കാലത്തോളം ഭൂമിയുടെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കല്‍ ആസന്നരായ പ്രതിനിധികളുടെ ദൗത്യം കൂടിയാണ്. *ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുന്നവരായി കഴിയരുത്* (അഅ്റാഫ് 77) ഫസാദ് എന്നാല്‍ ക്രമഭംഗം എന്നാണ് അര്‍ത്ഥം. അഥവാ, പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർക്കുന്ന രൂപത്തിൽ ഒരു പ്രവർത്തനവും ഇസ്ലാം അനുവദിക്കുന്നില്ല. മലിനമായ വാസസ്ഥലമല്ല വരുംതലമുറക്കായി പ്രതിനിധികള്‍ ഒരുക്കേണ്ടത്. *പൊതുഇടങ്ങളിലും സഞ്ചാരപാതകളിലും ജലാശയങ്ങളിലും വിസര്‍ജ്ജ്യം നടത്തുക വഴി നിങ്ങള്‍ വിശ്വാസികളുടെ ശാപത്തിനിരയാകരുതെന്നാണ്* *പ്രവാചക പാഠം*. പരിസരം മലിനപ്പെടുത്തി സഹജീവികളുടെ ശാപം വാങ്ങുന്നത് വിശ്വാസിക്കു ചേര്‍ന്നതല്ല എന്നതാണ് പ്രവാചക വചനത്തിന്റെ സാരം.. കണക്കില്ലാത്തഹരിത വനങ്ങള്‍ ദൈനംദിനം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വനനശീകരണത്തിനെതിരെ അര്‍ത്ഥപൂര്‍ണ്ണമായ ബദല്‍ സ്ഥാപിക്കാന്‍ പ്രവാചകർ(‍ﷺ)ക്ക് ആയിട്ടുണ്ട്. സാമൂഹിക പരിസരത്തിന്‍റെ പുറംപോക്കുകളിലേക്ക് കൃഷിയെ നീക്കം ചെയ്യപ്പെടുമ്പോള്‍ ഇസ്ലാം ഉത്തമ ഉപജീവന മാര്‍ഗ്ഗമായിട്ടാണ് കൃഷിയെ എണ്ണുന്നത്. *തരിശുനിലങ്ങളെ കൃഷി ചെയ്ത് സമൃദ്ധമാക്കി ജീവികള്‍ അവ ഉപയോഗപ്പെടുത്തുന്ന കാലത്തോളം അല്ലാഹു ﷻ പ്രതിഫലം നല്‍കുമെന്നാണ്* ഇസ്ലാമികാധ്യാപനം. *ഖുർആനും പരിസ്ഥിതിയും* അല്ലാഹുﷻവിന്റെ അസ്തിത്വം, ഏകത്വം, പരലോകജീവിതം എന്നിവ സ്ഥാപിക്കാന്‍ ഖുര്‍ആന്‍ ഏറ്റവുമധികം ഉപയോഗിച്ചിരിക്കുന്നത് പരിസ്ഥിതി സാക്ഷ്യങ്ങളെയാണ്. ഖുര്‍ആനിലെ മൊത്തം സൂക്തങ്ങളില്‍ എഴുനൂറിലധികം സൂക്തങ്ങള്‍ ഇങ്ങനെ സാക്ഷ്യങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയുടെ ഭൗതിക പ്രയോജനങ്ങള്‍, സൗന്ദര്യം എന്നിവ സംബന്ധിച്ചും അനേകം സൂക്തങ്ങളുണ്ട്. പശു, കന്നുകാലികള്‍, ആന, തേനീച്ച, എട്ടുകാലി, കുതിരകള്‍, ഉറുമ്പ്, അത്തിമരം, ഇരുമ്പ്, ഇടിനാദം, കാറ്റുകള്‍, നക്ഷത്രം, പ്രഭാതം, രാത്രി, സൂര്യന്‍, ചന്ദ്രന്‍, പര്‍വതം തുടങ്ങി പരിസ്ഥിതിയിലെ വ്യത്യസ്ത പ്രതിഭാസങ്ങളെ ഖുര്‍ആന്‍ അതിന്റെ അധ്യായനാമങ്ങളായും സ്വീകരിച്ചിരിക്കുന്നു. ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അനേകം ജീവജാലങ്ങളും അജൈവ പ്രതിഭാസങ്ങളും മനുഷ്യരുമെല്ലാം കെട്ടുപിണഞ്ഞുള്ള ഒരു ജൈവാന്തരീക്ഷമാണ് നമ്മുടെ മുമ്പാകെ തെളിയുന്നത്. ഖുര്‍ആനില്‍ ഫസാദ് (നശീകരണം) അരുതെന്ന് പറയുന്നേടങ്ങളിലെല്ലാം ഏതെങ്കിലും വിധത്തിലുള്ള പരിസ്ഥിതി നശീകരണം കൂടി ഉദ്ദേശമാണ്. സ്വാലിഹ് നബി (അ) പറഞ്ഞു: *എന്റെ ജനമേ! ഇത് നിങ്ങള്‍ക്ക് ഒരു ദൃഷ്ടാന്തമെന്ന നിലയില്‍ അല്ലാഹുﷻവിന്റെ ഒട്ടകമാണ്. ആയതിനാല്‍ നിങ്ങള്‍ അതിനെ അല്ലാഹുﷻവിന്റെ ഭൂമിയില്‍ മേഞ്ഞു തിന്നാന്‍ വിട്ടേക്കുക. നിങ്ങള്‍ അതിന് ഒരു ദോഷവും വരുത്താതിരിക്കുക. അങ്ങനെ ചെയ്താല്‍ ആസന്നമായ ശിക്ഷ നിങ്ങളെ പിടികൂടുന്നതായിരിക്കും*(ഹൂദ് 64). വിശുദ്ധ ഖുർആൻ ഖുർആൻ സൂറത്ത് ഹൂദിൽ ഇപ്രകാരം പറയുന്നു *قَالَ يَا قَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَٰهٍ غَيْرُهُ ۖ هُوَ أَنْشَأَكُمْ مِنَ الْأَرْضِ وَاسْتَعْمَرَكُمْ فِيهَا فَاسْتَغْفِرُوهُ ثُمَّ تُوبُوا إِلَيْهِ ۚ إِنَّ رَبِّي قَرِيبٌ مُجِيبٌ* *'അല്ലാഹുﷻവാണ് നിങ്ങളെ ഭൂമിയില്‍ നിന്ന് സൃഷ്ടിച്ചതും അതിന്റെ പരിപാലനച്ചുമതല നിങ്ങളെ ഏല്‍പിച്ചതും. അതിനാല്‍, നിങ്ങള്‍ അവനിലേക്ക് പശ്ചാത്തപിച്ച് മടങ്ങുക'* (ഹൂദ് 61) ഈ സൂക്തത്തില്‍ നാനോന്മുഖമായ ഭൂമിയുടെ പരിപാലനത്തെക്കുറിച്ചും അതില്‍ വീഴ്ചവരുത്തുന്ന പക്ഷം പശ്ചാത്തപിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്. തണല്‍വൃക്ഷം പോലും അത്യാവശ്യത്തിനു വേണ്ടിയല്ലാതെ മുറിക്കുന്നത് നബി ﷺ നിരോധിക്കുകയും അതിനെതിരെ താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. മരുഭൂമിയില്‍ കാണുന്ന ഒരു തരം ചെടിയാണ് സ്വിദ്റത്. അത് അകാരണമായി മുറിച്ചു കളയുന്നതിനെ കുറിച്ച് നബി ﷺ പറയുന്നു: *സ്വിദ്റത് വൃക്ഷം 1മുറിച്ചുകളഞ്ഞാല്‍ അവന്റെ തലയെ അല്ലാഹു ﷻ നരകത്തിലിടുന്നതാണ്* ഇമാം അബൂദാവൂദ്(റ) ഈ ഹദീസിനെ ഇങ്ങനെ വിവരിക്കുന്നു *യാത്രികനോ മൃഗങ്ങളോ തണല്‍ കൊള്ളുന്ന മരുപ്രദേശങ്ങളിലെ സ്വിദ്റത് തനിക്കൊരു ന്യായവും അവകാശവുമില്ലാതെ അക്രമമായോ വെറുതെയോ മുറിച്ചാല്‍ അല്ലാഹു ﷻ ശിക്ഷിക്കുമെന്നാണ്* ഹദീസ് വിവക്ഷിക്കുന്നത്. ഭക്ഷ്യവിളകള്‍ നമുക്ക് നേരിട്ടുപകാരപ്പെടുന്നതോടൊപ്പം പൊതുവായ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. വൃക്ഷങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്നതിന് പ്രതിഫലമുണ്ട്. അതില്‍നിന്ന് കായ്കനികള്‍ മറ്റു ജീവികള്‍ കഴിച്ചാല്‍ അതിനുവേറെ പ്രതിഫലം ലഭിക്കുന്നു. നബി ﷺ പറഞ്ഞു: *ഒരാള്‍ ഫലസസ്യം നടുകയും അത് ഫലം ഉല്‍പാദിപ്പിക്കയും അതില്‍നിന്ന് മനുഷ്യനോ പക്ഷി, ജന്തു, മൃഗാദികളിൽ നിന്ന് ആരെങ്കിലും ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ദാനമായി പരിണമിക്കും* (അഹ്മദ്) ഫന്നജ്(റ) പറയുന്നു: *യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തോട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെ വന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു ചോദിച്ചു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ സ്വഹാബി പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബി ﷺ പറയുന്നത് കേട്ടിട്ടുണ്ട്: ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ ആ പഴം ആര്‍ക്ക് ഉപകരിച്ചാലും നട്ടവന് അല്ലാഹുﷻവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ പറഞ്ഞു: 'അതേ. എന്നാല്‍ ഞാന്‍ നോക്കിക്കോളാം’ ഞാന്‍ ഉറപ്പുകൊടുത്തു*. ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്. (ബൈഹഖി, അഹ്മദ്) *മലിനീകരണം* മലിനീകരണം തടയാനുള്ള ബാധ്യത വ്യക്തികള്‍ക്കാണ്. വ്യക്തികള്‍ക്ക് നിര്‍വഹിക്കാന്‍ കഴിയാത്തവിധം സങ്കീര്‍ണമാണെങ്കിലേ സാമൂഹിക പരിഹാരം ആവശ്യമുള്ളൂ. *കുളിപ്പുരയില്‍ മൂത്രമൊഴിക്കരുത്* (അഹ്മദ്) *കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിക്കരുത്* (ബുഖാരി) *ജലസ്രോതസ്സുകളിലും മരത്തണലിലും വഴിക്കവലകളിലും മലമൂത്രവിസര്‍ജനം *അരുത്* (അബൂദാവൂദ്,ഇബ്‌നുമാജ) മേൽ പറയപ്പെട്ട നബിവചനങ്ങള്‍ വ്യക്തിശുചിത്വ ബാധ്യതയെ സൂചിപ്പിക്കുന്നവയാണ്. ശരീരം, വസ്ത്രം, വീട്, പൊതു ഇടങ്ങള്‍ എല്ലാം ശുചിയായിരിക്കണമെന്ന് ഇസ്‌ലാം പഠിപ്പിച്ചു. മൂത്രവിസര്‍ജനത്തിന് ഉചിതമായ സ്ഥലം ഉപയോഗിക്കാതിരിക്കുകയോ വിസര്‍ജന ശേഷം വൃത്തിയാക്കുകയോ ചെയ്യാതിരുന്നതിന്റെ പേരില്‍ ഖബ്‌റില്‍ ശിക്ഷിക്കപ്പെടുന്നയാളെ കുറിച്ച് ഒരു നബിവചനമുണ്ട്. (അബൂദാവൂദ്) *പരിസ്ഥിതി എല്ലാ ജീവികളുടേതും* ഖുര്‍ആനിലും നബിവചനങ്ങളിലും പ്രകൃതിയിലെ മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളെയും തുല്യരായാണ് കാണുന്നത്. ഭൂമിയിലെ അല്ലാഹുﷻവിന്റെ പ്രതിനിധി എന്ന നിലയില്‍ മനുഷ്യന് ഉത്തരവാദിത്വങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ പേരില്‍ ചില അവകാശങ്ങള്‍ അവന് വകവെച്ചു കൊടുത്തിട്ടുണ്ടെന്ന് മാത്രം. ഭൂമി തന്റേത് മാത്രമാണെന്നും മറ്റു ജീവജാലങ്ങൾക്ക് ഒരു അവകാശവും ഇല്ലെന്ന മർക്കടമുഷ്ടിയോടെ പെരുമാറുന്ന മനുഷ്യരെ ഇസ്ലാം വിമർശിക്കുന്നു. ഖുർആനിന്റെ ഒരു ബോധനം ഇങ്ങനെയാണ് *وَمَا مِنْ دَابَّةٍ فِي الْأَرْضِ وَلَا طَائِرٍ يَطِيرُ بِجَنَاحَيْهِ إِلَّا أُمَمٌ أَمْثَالُكُمْ مَا فَرَّطْنَا فِي الْكِتَابِ مِنْ شَيْءٍ ثُمَّ إِلَى رَبِّهِمْ يُحْشَرُونَ* *സകല ജീവജാലങ്ങള്‍ക്കും അവകാശപ്പെട്ടതാണ് ഈ ഭൂമി. ''ഭൂമിയിലെ ഏതൊരു ജന്തുവും, രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുന്ന ഏതൊരു പക്ഷിയും നിങ്ങളെ പോലെയുള്ള സമൂഹങ്ങള്‍* (അന്‍ആം 38) പ്രവാചകൻ ﷺ ഇപ്രകാരം മൊഴിഞ്ഞു *നായകള്‍ ഒരു സമുദായമല്ലായിരുന്നുവെങ്കില്‍ അവയെ കൊല്ലാന്‍ ഞാന്‍ കല്‍പിക്കുമായിരുന്നു* (അബൂദാവൂദ്, തിര്‍മിദി, നസാഈ) പ്രമുഖ ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്‌നു കസീര്‍ (റ) ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്: *വെട്ടുകിളികളുടെ എണ്ണം കുറഞ്ഞത് കണ്ട ഭരണാധികാരി ഉമര്‍(റ) അതേപ്പറ്റി പലരോടും ചോദിച്ചിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതിനാല്‍ അസ്വസ്ഥനായി. അന്വേഷിച്ചറിയാനായി ദൂതന്മാരെ പല ദിക്കുകളിലേക്ക് വിട്ടു. യമനിലേക്ക് പോയ ദൂതന്‍ ഏതാനും വെട്ടുകിളികളെയുമായി വന്നത് കണ്ട് ഉമര്‍ (റ) മൂന്നു തവണ 'അല്ലാഹു അക്ബര്‍' എന്നു പറഞ്ഞ ശേഷം ഇങ്ങനെ വിശദീകരിച്ചു: *'അല്ലാഹു ﷻ ആയിരം സമുദായങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. അറുനൂറെണ്ണം കടലിലും നാനൂറെണ്ണം കരയിലും*. പരിസ്ഥിതി പാലനവും സകല ജീവികളുടെയും സുരക്ഷയും ഇസ്‌ലാമിക നേതൃത്വത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാണെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. പ്രകൃതിയില്‍ കാണുന്ന ഭക്ഷ്യ ശൃംഖലാ ബന്ധം തന്നെ പരിസ്ഥിതിയുടെ പരിപാലനം പ്രധാനമാണെന്ന് പഠിപ്പിക്കുന്നു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട ചില നബിവചനങ്ങൾ കൂടി താഴെ ചേർക്കാം... *ആരെങ്കിലും ഒരു കൊച്ചു കുരുവിയെ വെറുതെ കൊന്നാല്‍ അന്ത്യനാളില്‍ അത് അല്ലാഹുﷻവോട് ഇങ്ങനെ പരാതിപ്പെടും: തീര്‍ച്ചയായും ഒരാള്‍ എന്നെ വെറുതെ കൊന്നുകളഞ്ഞു. എന്നെ ഉപകാരത്തിനായല്ല അയാള്‍ കൊന്നത്'* (അഹ്മദ്, നസാഈ) യുദ്ധ സാഹചര്യത്തില്‍ പോലും വസ്തുവകകള്‍ നശിപ്പിക്കരുതെന്ന് സേനാനായകനോട് നിര്‍ദേശിച്ച ഖലീഫ അബൂബക്‌റിന്റെ (റ) ഉത്തരവ് കാണുക: *ഫലം കായ്ക്കുന്ന മരം മുറിച്ചു കളയരുത്, കെട്ടിടം തകര്‍ക്കരുത്, ഭക്ഷ്യാവശ്യത്തിനായല്ലാതെ ഒട്ടകത്തെയോ ആടിനെയോ അറുക്കരുത്, ഈന്തപ്പന അഗ്നിക്കിരയാക്കരുത്, വെള്ളത്തില്‍ മുക്കി *നശിപ്പിക്കരുത്* (മാലിക്) പൂച്ചയെ കെട്ടിയിട്ടുകൊന്നതിന്റെ പേരില്‍ നരകശിക്ഷ ലഭിച്ച സ്ത്രീയുടെയും, നായക്ക് വെള്ളം കൊടുത്തതിന്റെ പേരില്‍ സ്വര്‍ഗസ്ഥയായ സ്ത്രീയുടെയും സംഭവം പ്രസിദ്ധമാണല്ലോ (ബുഖാരി) ഉപയോഗത്തിൽ മിതത്വം പാലിക്കൽ വെള്ളം, വിവിധതരം ഗ്യാസുകള്‍, മൃഗങ്ങള്‍, സസ്യങ്ങള്‍ മുതലായവ പുനരുല്‍പാദനം സാധ്യമാണെങ്കിലും കടുത്ത നിയന്ത്രണങ്ങളോടെ മാത്രമേ അവ ഉപയോഗിക്കാവൂ എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. ശരീരം കൊണ്ട് നിര്‍വഹിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരത്തിന് അംഗസ്നാനം ചെയ്യുമ്പോൾ പോലും, വെള്ളം എത്രയുണ്ടെങ്കിലും ആവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിച്ചുകൂടാ പുനരുല്‍പ്പാദനം സാധ്യമാവുന്ന വിഭവങ്ങള്‍ പോലും നിയന്ത്രിതമായേ ഉപയോഗിക്കാവൂ എന്നു വരുമ്പോള്‍, അല്ലാത്തവയുടെ കാര്യം പറയേണ്ടതില്ലല്ലോ. വിഭവങ്ങള്‍ ഏറ്റവും സൂക്ഷ്മമായും അത്യാവശ്യത്തിന് മാത്രവും ഉപയോഗിക്കണമെന്ന് ഇത്രയും കൃത്യമായി വരച്ചു കാണിച്ച മറ്റൊരു മത സംഹിതയും ഉണ്ടാവില്ല. ഇസ്‌ലാം പ്രകൃതി മതമാണ്. മുസ്ലിമിന്റെ ജീവിതം തൊട്ടിൽ മുതൽ കട്ടിൽ വരെ പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. പിഞ്ചുകുഞ്ഞിന് രണ്ടുവർഷം മാതാവ് അമ്മിഞ്ഞ നൽകണം എന്ന പ്രയോഗം മുതൽ മരണപ്പെട്ടവന്റെ ഭൗതികശരീരം ആറടിമണ്ണിൽ ജീവിച്ചിരിക്കുന്നവർക്ക് ബുദ്ധിമുട്ടില്ലാത്ത വിധം (ദുർഗന്ധമോ മറ്റോ പുറത്ത് വരാത്ത വിധം) മറമാടണം എന്ന കൽപ്പന വരെ പ്രകൃതിയുമായി ലയിച്ചു ചേർന്ന നിയമങ്ങളാണ്. ജൂൺ അഞ്ചിന് പ്രകൃതി ദിനത്തിൽ പല സംഘടനകളും രാഷ്ട്രീയ കക്ഷികളും വൃക്ഷതൈകൾ നടാനും പരിസ്ഥിതി ശുദ്ധീകരണം നടത്താനും വിളംബരം ഇറക്കുമ്പോൾ ആറാം നൂറ്റാണ്ടിൽ തന്നെ ഇസ്ലാം ഇത്തരം കാര്യങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് കാണിച്ചുതന്നിട്ടുണ്ട് എന്ന് സാഭിമാനം പറയാൻ നമുക്ക് സാധിക്കുന്നു. ഇത്രയൊക്കെ ദൃഷ്ടാന്തങ്ങൾ ദൈവീക ഗ്രന്ഥം നമുക്കു മുന്നിൽ തുറന്നു വെച്ചിട്ടും ഇസ്ലാമിനെ മനസ്സിലാക്കാത്തവർ ഇരുട്ടുകൊണ്ട് ഓട്ടയടക്കാൻ ശ്രമിക്കുന്നവരാണ് എന്നേ പറയാൻ കഴിയൂ.. അഭിമാനമാണ് എനിക്ക് എന്റെ ഇസ്ലാം ✍🏼പി കെ എം ഹനീഫ് ഫൈസി ഖത്തർ നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 4:27:10 AM

മഹാനായ അബുദ്ദര്‍ദാഅ് (റ) ഒരിക്കൽ വാൽനട്ടിന്റെ (ഒരു തരം അണ്ടി) കൃഷി ചെയ്ത് കൊണ്ടിരിക്കെ അതിലൂടെ കടന്നുപോയ ഒരാള്‍ മഹാനോട് ചോദിച്ചു: നാളെയോ അതിനപ്പുറത്തോ ആയി മരണം പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രായമായ താങ്കള്‍ എന്തിനാണ് ഈ കൃഷി ചെയ്യുന്നത്..? ഈ വർഷമൊന്നും താങ്കള്‍ക്കു ഇതിൽ നിന്ന് ഭക്ഷിക്കാൻ സാധ്യമല്ലല്ലോ..? ഇതുകേട്ട മഹാനവർകൾ പ്രതിവചിച്ചു: ഈ കൃഷി ചെയ്ത കാരണത്താല്‍ എനിക്കു ആഖിറത്തിൽ പ്രതിഫലവും, മറ്റുള്ളവര്‍ക്കിത് ഭക്ഷിക്കാനും എന്താണ് ഇവിടെ തടസ്സം..? (ശറഹു സുന്ന: 6/151) ഖലീഫ മുആവിയ (റ) വാര്‍ധക്യത്തില്‍ കൃഷിയിലേര്‍പ്പെട്ടതു കണ്ട് അത്ഭുതം കൂറിയവരോട് മഹാന്‍ പറഞ്ഞു: മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ സുകൃതങ്ങളെന്തെങ്കിലും ബാക്കി വേണമെന്നല്ലേ. അത് എന്നെ പ്രചോദിപ്പിക്കുന്നു... (ഫൈളുല്‍ ഖദീര്‍) ഞാനേറ്റ വെയിൽ നിങ്ങൾക്ക് തണലായിരുന്നു... ഞാനേറ്റ മഴ നിങ്ങൾക്ക് ഇലയായി തന്നു. എന്നിട്ടും നിങ്ങൾ എനിക്കായി ഒരു മഴു പണിതു അതിക്രമങ്ങളുടെ ലോകത്ത് ജീവന് വേണ്ടി കേഴുന്ന ഭൂമിക്ക് പരിസ്ഥിതിക്കു വേണ്ടി ഒരു ദിനം... നമുക്ക് അണിചേരാം നല്ലൊരു നാളേക്കുവേണ്ടി ജാബിർ (റ) വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു: ഒരു മുസ്ലിം ഒരു വൃക്ഷം നട്ടുപിടിപ്പിക്കുകയും അതില്‍ നിന്ന് എന്തെങ്കിലും (ആരെങ്കിലും) ഭക്ഷിക്കുകയും ചെയ്താല്‍ അതവന് ഒരു സ്വദഖ (ദാനദര്‍മ്മം) ആകാതിരിക്കില്ല. അതില്‍ നിന്നെന്തെങ്കിലും മോഷ്ടിക്കപ്പെട്ടാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് മൃഗങ്ങള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് പക്ഷികള്‍ ഭക്ഷിച്ചാല്‍ അതും സ്വദഖയാണ്. അതില്‍ നിന്ന് ആരെന്തെടുത്താലും അത് സ്വദഖയാണ് ” (മുസ്‌ലിം: 1552) അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ ദുആ വസിയ്യത്തോടെ...

👍 1
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 8:59:55 AM

പ്രിയമുള്ളവരെ.... ഇന്ന് ദുൽഹിജ്ജ 8 നാളെയാണ് നമുക്ക് അറഫ ഇന്ന് രാത്രിയും നാളത്തെ പകലും നാളത്തെ നോമ്പും കൊല്ലത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന അതിമഹത്തായ രാപകലും നോമ്പുമാണ്. അടുത്ത വർഷം നമ്മളുണ്ടാവുമോ ഒരുറപ്പുമില്ല... ഉപയോഗപ്പെടുത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲 അറഫ നാളിലെ സുബ്ഹി മുതൽ അയ്യാമുത്തശ് രീഖിന്റെ അവസാന അസർ വരെ നിസ്കാരങ്ങൾ കഴിഞ്ഞയുടൻ തക്ബീർ ചൊല്ലൽ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ: 110) തിരുനബി ﷺ പറയുന്നു: പ്രാർത്ഥനയിൽ ഏറ്റവും ശ്രേഷ്ഠമായത് അറഫ ദിനത്തിലെ പ്രാർത്ഥനയാണ്. ഞാനും എന്റെ മുൻഗാമികളായ അമ്പിയാക്കളും പറഞ്ഞതിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ﻻ ﺇِﻟﻪَ ﺇِﻻَّ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷَﺮﻳﻚَ ﻟَﻪُ، ﻟَﻪُ اﻟﻤُﻠْﻚُ ﻭَﻟَﻪُ اﻟﺤَﻤْﺪُ ﻭَﻫُﻮَ ﻋﻠﻰ ﻛُﻞّ ﺷَﻲْءٍ ﻗﺪﻳﺮٌ എന്നതാണ്. (അദ്കാർ: 305)

❤️ 1
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/5/2025, 8:57:28 AM

*പരിശുദ്ധ ഖുർആൻ* *അർത്ഥ സഹിതം* *സൂറത്തു അബസ* *(17-42)* قُتِلَ الْإِنسَانُ مَا أَكْفَرَهُ ﴿١٧﴾ مِنْ أَيِّ شَيْءٍ خَلَقَهُ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩﴾ ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ ﴿٢١﴾ ثُمَّ إِذَا شَاءَ أَنشَرَهُ ﴿٢٢﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ ﴿٢٣﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَائِقَ غُلْبًا ﴿٣٠﴾ وَفَاكِهَةً وَأَبًّا ﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢﴾ فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾ تَرْهَقُهَا قَتَرَةٌ ﴿٤١﴾ أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢﴾ 17-23. മനുഷ്യന്ന് മഹാനാശം, എന്തൊരു കൃതഘ്‌നനാണവന്‍! എന്തു സാധനത്തില്‍ നിന്നാണവനെ സൃഷ്ടിച്ചത്? ഇന്ദ്രിയ കണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും എന്നിട്ട് വ്യവസ്ഥപ്പെടുത്തുകയും ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുവരാനുള്ള മാര്‍ഗം സുഗമമാക്കുകയും പിന്നീട് മരിപ്പിക്കുകയും ശ്മശാനത്തിലടക്കുകയും ചെയ്തു. ഇനി, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. ഈ ധിക്കാരം വേണ്ട, അല്ലാഹു തന്നോടാജ്ഞാപിച്ചത് അവന്‍ നിര്‍വഹിച്ചിട്ടില്ല (2) 24-32. എന്നാല്‍ മനുഷ്യന്‍ തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വര്‍ഷിച്ചു, പിന്നീട് നിലം കിളര്‍ത്തി; എന്നിട്ടതില്‍ ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും തഴച്ചു വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും കാലിത്തീറ്റകളും -നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള വിഭവങ്ങളായി- നാം ഉല്‍പാദിപ്പിച്ചു (3) 33-42. ഇനി, ആ ഘോര ഗര്‍ജനം മുഴങ്ങിയാല്‍, അതായത് മനുഷ്യന്‍ സ്വസഹോദരനെയും മാതാവിനെയും പിതാവിനെയും സഹധര്‍മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം, അവരില്‍ ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും (4) ചിലരുടെ വദനങ്ങള്‍ അന്ന് പ്രസന്നവും മന്ദഹാസം തൂകുന്നവയും ആഹ്ലാദിക്കുന്നവയുമായിരിക്കും; മറ്റു ചിലരുടെ മുഖങ്ങളാകട്ടെ, അന്ന് പൊടിപുരണ്ടതും അന്ധകാരമയവുമായിരിക്കുന്നതാണ്. അവരത്രേ സത്യനിഷേധികളും അധര്‍മകാരികളുമായവര്‍ (5) ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ഇൻശാ അല്ലാഹ്... തുടരും

പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/4/2025, 3:31:14 PM

*ശീസ് (അ), ഇദ് രീസ് (അ)ചരിത്രം* *ഭാഗം : 04* https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ശീസ് (അ) ഉപ്പയുടെ തൊട്ടടുത്തുണ്ട്. വിലപ്പെട്ട ഉപദേശങ്ങൾ നൽകി. എത്രയോ ഉപദേശങ്ങൾ നേരത്തെ നൽകിയിട്ടുണ്ട്. ഇത് അന്ത്യോപദേശം... "പ്രിയപ്പെട്ട മകനേ..! എന്റെ കാലം അവസാനിച്ചു. ഇനി അല്പസമയം മാത്രം. ഈ ജനതയെ നീ നയിക്കുക. സത്യത്തിലേക്കും ധർമ്മത്തിലേക്കും നയിക്കുക. ഇബ്ലീസിനെയും അവന്റെ സംഘത്തെയും കരുതിയിരിക്കുക. അവരാണ് നമ്മുടെ ശത്രുക്കൾ. അവരുടെ കാര്യത്തിൽ സദാനേരവും ജാഗ്രത വേണം. അലസത പാടില്ല. അല്ലാഹുﷻവിന്ന് വേണ്ടി ജീവിക്കുക. അവന്റെ തൃപ്തിയിലായി മരിക്കുക..." മരണത്തിന്റെ മാലാഖയെത്തി. റഹ്മത്തിന്റെ മലക്കുകളെത്തി. റൂഹ് പിടിക്കാൻ സമയമായി. ഭൂമിയിലെ ഭക്ഷണവും വെള്ളവും വായുവും അവസാനിച്ചു. ഇനി തിരിച്ചു പോകാം. ആദമിന്റെ ആദ്യകാലത്തെക്കുറിച്ച് മക്കൾ കേട്ടിട്ടുണ്ട്. അവരത് ഇപ്പോൾ ഓർക്കുന്നു. മണ്ണിനാൽ രൂപപ്പെടുത്തിയ മനുഷ്യരൂപം. അതിന്നകം ഇരുട്ടായിരുന്നു. പരിശുദ്ധ ലോകത്ത് നിന്ന് റൂഹിനെ (ആത്മാവിനെ) കൊണ്ട് വന്നു. "ഈ ശരീരത്തിൽ പ്രവേശിക്കുക." അല്ലാഹു ﷻ റൂഹിനോട് കല്പിച്ചു. ശങ്കിച്ചു നിന്നു. ഇരുട്ടറയിൽ പ്രവേശിക്കാൻ മടി. വീണ്ടും നിർബന്ധിച്ചു. അപ്പോഴും സംശയിച്ചു നിന്നു. നബിﷺതങ്ങളുടെ ദിവ്യപ്രകാശം ആദമിന്റെ നെറ്റിയിൽ പ്രവേശിച്ചു. ശരീരത്തിനകത്ത് പ്രകാശം പരന്നു. സന്തോഷത്തോടെ റൂഹ് അതിനകത്ത് കടന്നു. ആ റൂഹിനെ പിടിച്ചൂരി പുറത്തെടുക്കാൻ പോവുകയാണ്. ഉച്ചത്തിൽ തൗഹീദ് ചൊല്ലി. എല്ലാറ്റിനും പുത്രൻ ശീസ് (അ) സാക്ഷി. സ്വർഗത്തിൽ നിന്ന് എന്തെല്ലാം സാധനങ്ങളാണ് കൊണ്ട് വന്നിരിക്കുന്നത്. പലതരം സുഗന്ധദ്രവ്യങ്ങൾ, കഫൻ ചെയ്യാനുള്ള തുണി തുടങ്ങിയവ... വിശുദ്ധമായ റൂഹിനെ ഏറ്റെടുക്കാൻ മലക്കുകൾ സന്നദ്ധരായി നിൽക്കുന്നു. മലക്കുകളുടെ മഹാ സംഘത്തെ ഹവ്വ (റ) കാണുന്നുണ്ട്. അവരുടെ നയനങ്ങൾ നിറഞ്ഞൊഴുകുകയാണ്. പ്രിയപ്പെട്ടവൻ മടങ്ങിപ്പോവുകയാണ്. ഭൂമിയിലേക്ക് ഒന്നിച്ചാണ് വന്നത്. ഇപ്പോൾ ഒറ്റക്ക് മടങ്ങിപ്പോവുന്നു. സഹിക്കാനാവാത്ത ദുഃഖം. ഒരു നിശ്ചിത കാലത്തെ ജീവിതത്തിന് വേണ്ടിയാണ് ഭൂമിയിലേക്കയച്ചത്. ആയിരം വർഷങ്ങളോളം ദുരിതങ്ങൾ തരണം ചെയ്ത് ജീവിച്ചു. ഭൂമിയിൽ മനുഷ്യ വാസത്തിന്ന് അടിത്തറ പാകി. സമയം കഴിഞ്ഞു. അല്ലാഹു ﷻ തിരിച്ചു വിളിച്ചു. രാജാവിനെ വരവേൽക്കും പോലെ കൊണ്ട് പോവുകയാണ്. പ്രകൃതി പോലും നിശ്ചലം. വീണ്ടും ഉറക്കെ തൗഹീദ് ചൊല്ലി. കണ്ണുകളടഞ്ഞു ശ്വാസം നിലച്ചു. എല്ലാം ശാന്തം. ആത്മാവ് മലക്കുകൾ ആദരവോടെ കൊണ്ട് പോയി. ഹവ്വ (റ) നെടുവീർപ്പിട്ടു. നിശ്ചലമായ ശരീരത്തിലേക്ക് നോക്കി. പ്രിയ ഭർത്താവിന്റെ മയ്യിത്ത്... ജിബ്‌രീൽ (അ) ശീസ് (അ) നോടിങ്ങനെ പറഞ്ഞു: "മയ്യിത്ത് സംസ്കരണം തുടങ്ങുകയാണ്. എല്ലാം കണ്ട് പഠിച്ചു കൊള്ളുക. നിങ്ങളിലൊരാൾ മരിച്ചാൽ ഇങ്ങനെയാണ് ചെയ്യേണ്ടത്." മയ്യിത്ത് കുളിപ്പിച്ചു. പുത്രന്മാരും മറ്റും കണ്ടു പഠിച്ചു. പിന്നീട് കഫൻ ചെയ്തു. അതും കണ്ട് പഠിച്ചു. മയ്യിത്ത് കഅബാ ശരീഫിലേക്ക് കൊണ്ട് പോയി. അവിടെ വെച്ച് മയ്യിത്ത് നിസ്കാരം നടന്നു. അതിന്ന് ജിബ്‌രീൽ (അ) നേതൃത്വം നൽകി. ശീസ് (അ) നേതൃത്വം നൽകി എന്നും അഭിപ്രായമുണ്ട്. മസ്ജിദുൽ ഖൈഫിന്ന് സമീപം ഖബറടക്കി എന്ന റിപ്പോർട്ടുണ്ട്. അബൂ ഖുബൈസ് മലയിലാണെന്നും അഭിപ്രായമുണ്ട്. സറം ദ്വീപിലെ ആദം മലയിലാണെന്നും റിപ്പോർട്ടുണ്ട്... നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

👍 1
പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
6/4/2025, 3:26:30 PM

ഗൾഫ് രാഷ്ട്രങ്ങളിൽ അറഫ നോമ്പ് നാളെ വ്യാഴാഴ്ചയാണ് കേരളത്തിൽ അറഫ നോമ്പ് വെള്ളിയാഴ്ചയും

❤️ 👍 2
Link copied to clipboard!