
പരലോക വിജയത്തിന് ( Paraloka Vijayathinu)
February 24, 2025 at 08:36 AM
*പരിശുദ്ധ ഖുർആൻ*
*അർത്ഥ സഹിതം*
*സൂറത്തുൽ ഖമർ (18-32)*
كَذَّبَتْ عَادٌ فَكَيْفَ كَانَ عَذَابِي وَنُذُرِ ﴿١٨﴾ إِنَّا أَرْسَلْنَا عَلَيْهِمْ رِيحًا صَرْصَرًا فِي يَوْمِ نَحْسٍ مُّسْتَمِرٍّ ﴿١٩﴾ تَنزِعُ النَّاسَ كَأَنَّهُمْ أَعْجَازُ نَخْلٍ مُّنقَعِرٍ ﴿٢٠﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ ﴿٢١﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿٢٢﴾ كَذَّبَتْ ثَمُودُ بِالنُّذُرِ ﴿٢٣﴾ فَقَالُوا أَبَشَرًا مِّنَّا وَاحِدًا نَّتَّبِعُهُ إِنَّا إِذًا لَّفِي ضَلَالٍ وَسُعُرٍ ﴿٢٤﴾ أَأُلْقِيَ الذِّكْرُ عَلَيْهِ مِن بَيْنِنَا بَلْ هُوَ كَذَّابٌ أَشِرٌ ﴿٢٥﴾ سَيَعْلَمُونَ غَدًا مَّنِ الْكَذَّابُ الْأَشِرُ ﴿٢٦﴾ إِنَّا مُرْسِلُو النَّاقَةِ فِتْنَةً لَّهُمْ فَارْتَقِبْهُمْ وَاصْطَبِرْ ﴿٢٧﴾ وَنَبِّئْهُمْ أَنَّ الْمَاءَ قِسْمَةٌ بَيْنَهُمْ ۖ كُلُّ شِرْبٍ مُّحْتَضَرٌ ﴿٢٨﴾ فَنَادَوْا صَاحِبَهُمْ فَتَعَاطَىٰ فَعَقَرَ ﴿٢٩﴾ فَكَيْفَ كَانَ عَذَابِي وَنُذُرِ ﴿٣٠﴾ إِنَّا أَرْسَلْنَا عَلَيْهِمْ صَيْحَةً وَاحِدَةً فَكَانُوا كَهَشِيمِ الْمُحْتَظِرِ ﴿٣١﴾ وَلَقَدْ يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ ﴿٣٢﴾
18-22. ആദ് സമുദായം സത്യസന്ദേശം വ്യാജമാക്കി. എന്നിട്ട് നോക്കൂ, എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയുണ്ടായിരുന്നു? സുസ്ഥിരമായൊരു ദുഃശകുനനാളില്‍ ഒരത്യുഗ്രന്‍ കാറ്റ് അവര്‍ക്കു നേരെ നാം അയക്കുകയും കടപുഴകി നിലംപതിക്കുന്ന ഈന്തത്തടികളെന്ന വിധം അത് മനുഷ്യരെ പറിച്ചെറിയുകയും ചെയ്തു. (6) നോക്കൂ, എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയുണ്ടായിരുന്നു! നിശ്ചയം, ഈ ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ നാം സുഗമമാക്കിയിട്ടുണ്ട്; പക്ഷേ, സുചിന്തിതമായി കാര്യങ്ങള്‍ ഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ?
23-32. സമൂദ് ഗോത്രം മുന്നറിയിപ്പുകള്‍ കള്ളമാക്കുകയും നമ്മില്‍ പെട്ട ഒരൊറ്റയാനെ പിന്‍പറ്റുകയാണെങ്കില്‍ വന്‍ദുര്‍മാര്‍ഗത്തിലും അവിവേകത്തിലും തന്നെയാണ് നാം നിപതിക്കുക, നമുക്കിടയില്‍ നിന്ന് അവനുമാത്രമായി ഉദ്‌ബോധനം ലഭിച്ചുവെന്നോ, അഹങ്കാരിയായ ഒരു പെരും നുണയനാണവന്‍ എന്ന് അവര്‍ തട്ടിവിടുകയുംചെയ്തു. (7) എന്നാല്‍ അഹങ്കാരിയായ പെരുംനുണയന്‍ ആരാണെന്ന് വഴിയെ അവര്‍ വിവരമറിയും. അവരുടെ ദൂതന്‍ സ്വാലിഹ് നബിയോട് നാമരുളി. അവര്‍ക്കൊരു പരീക്ഷണമായി നാം ഒട്ടകത്തെ നിയോഗിക്കുക തന്നെയാണ്. താങ്കള്‍ ക്ഷമാപൂര്‍വം അവരെ നിരീക്ഷണവിധേയരാക്കുകയും നാട്ടിലെ വെള്ളം അവര്‍ക്കും ഒട്ടകത്തിനുമിടയില്‍ പങ്കിടപ്പെട്ടതാണ്; ഓരോ കക്ഷിയും സ്വന്തം ഊഴത്തില്‍ വരണം എന്ന് അറിയിക്കുകയും ചെയ്യുക. (8) അങ്ങനെ തങ്ങളുടെ കൂട്ടാളിയെ അവര്‍ വിളിക്കുകയും അവനതേറ്റെടുക്കുകയും ഒട്ടകത്തെ അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ എന്റെ ശിക്ഷയും മുന്നറിയിപ്പുകളും എങ്ങനെയുണ്ടായിരുന്നു? അവര്‍ക്കു നേരെ നാമൊരു കഠോരശബ്ദമയച്ചു. അപ്പോഴവര്‍ ആലപണിയുന്നവന്റെ ചുള്ളിക്കമ്പുകള്‍ പോലെയായി. (9) നിശ്ചയം, ഈ ഖുര്‍ആന്‍ ചിന്തിച്ചു ഗ്രഹിക്കാന്‍ നാം സുഗമമാക്കിയിട്ടുണ്ട്; പക്ഷേ, സുചിന്തിതമായി കാര്യങ്ങള്‍ ഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ?
ഇസ്ലാമിക അറിവുകളും
ഇസ്ലാമിക ചരിത്രങ്ങളും,
ഇസ്ലാമിക മസ്അലകളും
ഇസ്ലാമിക പോസ്റ്റുകളും
ഇസ്ലാമിക വീഡിയോകളും
ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
ഇൻശാ അല്ലാഹ്... തുടരും
👍
2