എന്റെ കേരളം
June 12, 2025 at 06:58 AM
ഇടത് വിരുദ്ധ വാർത്തകൾക്കായി മീഡിയവണ്ണിൽ കോ ഓർഡിനേറ്റിംഗ് എഡിറ്ററുടെ UDF - Welfare Party വാർ റൂം.. ‼️
യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതോടെ ജമാത്തെ ഇസ്ലാമിയുടെ മീഡിയവണ്ണിൽ എൽഡിഎഫ് വിരുദ്ധ വാർത്തകൾ സൃഷ്ടിക്കാൻ വാർ റൂം തന്നെ തുറന്നിരിക്കുന്നതായി വിവരം. ജമാഅത്തിൻ്റെ UDF പിന്തുണ വിവാദമായതോടെ LDF നെ പ്രതിസന്ധിയിലാക്കുന്ന എന്തും തിരഞ്ഞ് പിടിച്ച് വാർത്തയാക്കാനാണ് മീഡിയവൺ ജേണലിസ്റ്റുകൾക്കുള്ള നിർദേശം.
രാഷ്ട്രീയപാർട്ടികളുടെ ഓഫീസ് കയറി നിരങ്ങി ഫോട്ടോ ഇടുന്ന, ഹിന്ദു മഹാസഭയുടെ ഏതോ ഒരു വിഭാഗത്തിലെ അഞ്ച് പേർ പോലും കൂടെയില്ലാത്ത ഏതോ ഒരു സ്വാമിയുടെ LDF പിന്തുണ പ്രസ്താവന വലിയ കാർഡാക്കി വാർത്തയാക്കാൻ നിർദേശം നൽകിയത് ജമാഅത്തിലെ തീവ്ര വിഭാഗക്കാരുടെ സ്വന്തക്കാരനും മീഡിയവൺ കോ ഓർഡിനേറ്റിംഗ് എഡിറ്ററുമായ വ്യക്തിയാണ്.
പിന്നെ അതിൻ്റെ പ്രചാരണത്തിനായി സൈബർ ഗുണ്ടകളെ ഏൽപ്പിച്ചു. യു.ഡി.എഫ് നേതാക്കൾ മാധ്യമപ്രവർത്തകർ ചോദ്യം പോലും ചോദിക്കാതെ ഹിന്ദു മഹാസഭയെക്കുറിച്ച് പറഞ്ഞ് തുടങ്ങി.
അടുത്ത പണി LDF നേതാക്കളുടെ പരാമർശം വളച്ചൊടിച്ച് വാർത്തയാക്കലായി. സ്വാമി ആരുടെയൊക്കെയോ കൂടെ വന്ന് കണ്ടു ഫോട്ടോ എടുത്ത് പോയത് സംബന്ധിച്ച എ. വിജയരാഘവന്റെ പ്രതികരണമാണ് ആദ്യം വളച്ചൊടിച്ചത്.
തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ പലരും വരാറുണ്ടെന്നും സ്വാമിമാരും ഉസ്താദുമാരും വൈദികരും വന്നുപോയിട്ടുണ്ടെന്നും എ. വിജയരാഘവൻ പറഞ്ഞത് വളച്ചൊടിച്ച് വാർത്തയാക്കി. ഹിന്ദു മഹാസഭ എന്ന സംഘടന ഉണ്ടോയെന്ന് പോലും തനിക്കറിയില്ലെന്നും വന്നവർ സംഘടനയുടെ ആളുകളാണെന്ന് പറഞ്ഞിട്ടില്ലെന്നുമാണ് വിജയരാഘവൻ വിശദീകരിച്ചത്. എന്നാൽ, മീഡിയ വണ്ണിന്റെ കാർഡ് ഹിന്ദുമഹാസഭയുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ച് വിജയരാഘവൻ എന്നായിരുന്നു.
ഇതും സമാനമായ രീതിയിൽ സൈബർ ഗുണ്ടകളെ കൊണ്ട് ഷെയർ ചെയ്യിപ്പിക്കുകയും യു.ഡി.എഫ് നേതാക്കളെ കൊണ്ട് മറ്റു മാധ്യമങ്ങൾക്ക് മുമ്പിൽ പറയിപ്പിക്കുകയും ചെയ്തു.
പിന്നീട് ഇത് യഥാർത്ഥ ഹിന്ദു മഹാസഭയല്ല എന്നും യഥാർത്ഥ ഹിന്ദു മഹാസഭ സ്വരാജിന് പിന്തുണ നൽകില്ലെന്നും സംഘടനയുടെ സംസ്ഥാന അധ്യക്ഷൻ ഹിമവൽ ഭദ്രാനന്ദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വരാജിന് പണികൊടുക്കാൻ ബിജെപി ആയിരിക്കും ഈ സ്വാമിയെ രംഗത്തിറക്കിയതെന്നും ഭദ്രാനന്ദ് പറഞ്ഞിരുന്നു.
എന്നാൽ, മീഡിയ വണ്ണിന്റെ വാർത്ത ഹിന്ദു മഹാസഭയുടെ എൽഡിഎഫ് പിന്തുണയ്ക്കു പിന്നിൽ ബിജെപി എന്നായിരുന്നു. ഇത്രയും വൃത്തികെട്ട ഒരു വാർത്താ വളച്ചൊടിക്കൽ അടുത്തകാലത്ത് വേറെ കണ്ടിട്ടുണ്ടാവില്ല.
എൽ ഡി എഫിന് അനുകൂലമാകാൻ സാധ്യതയുള്ള വാർത്തകൾ വരുമ്പോൾ അത് കോഡിനേറ്റിങ് എഡിറ്റർ ആയ ഈ വ്യക്തിയെ അറിയിച്ചിട്ട് മാത്രമേ കൊടുക്കാൻ പാടുള്ളൂ എന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്. ഇയാൾ മുമ്പ് ജമാത്തെ ഇസ്ലാമിയുടെ തന്നെ മാധ്യമം പത്രത്തിലായിരുന്നു. കടുത്ത കമ്യൂണിസ്റ്റ് വിരോധിയും ഒന്നാന്തരം മതരാഷ്ട്ര വാദിയുമായ ഇയാളെ സി. ദാവൂദിൻ്റെ താൽപര്യ പ്രകാരം മീഡിയവണിൽ കൊണ്ടുവരികയായിരുന്നു.. ‼️
https://whatsapp.com/channel/0029Va66BVzCXC3LVZlPyx2Z
