പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 5, 2025 at 08:57 AM
*പരിശുദ്ധ ഖുർആൻ* *അർത്ഥ സഹിതം* *സൂറത്തു അബസ* *(17-42)* قُتِلَ الْإِنسَانُ مَا أَكْفَرَهُ ﴿١٧﴾ مِنْ أَيِّ شَيْءٍ خَلَقَهُ ﴿١٨﴾ مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ ﴿١٩﴾ ثُمَّ السَّبِيلَ يَسَّرَهُ ﴿٢٠﴾ ثُمَّ أَمَاتَهُ فَأَقْبَرَهُ ﴿٢١﴾ ثُمَّ إِذَا شَاءَ أَنشَرَهُ ﴿٢٢﴾ كَلَّا لَمَّا يَقْضِ مَا أَمَرَهُ ﴿٢٣﴾ فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَائِقَ غُلْبًا ﴿٣٠﴾ وَفَاكِهَةً وَأَبًّا ﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢﴾ فَإِذَا جَاءَتِ الصَّاخَّةُ ﴿٣٣﴾ يَوْمَ يَفِرُّ الْمَرْءُ مِنْ أَخِيهِ ﴿٣٤﴾ وَأُمِّهِ وَأَبِيهِ ﴿٣٥﴾ وَصَاحِبَتِهِ وَبَنِيهِ ﴿٣٦﴾ لِكُلِّ امْرِئٍ مِّنْهُمْ يَوْمَئِذٍ شَأْنٌ يُغْنِيهِ ﴿٣٧﴾ وُجُوهٌ يَوْمَئِذٍ مُّسْفِرَةٌ ﴿٣٨﴾ ضَاحِكَةٌ مُّسْتَبْشِرَةٌ ﴿٣٩﴾ وَوُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ ﴿٤٠﴾ تَرْهَقُهَا قَتَرَةٌ ﴿٤١﴾ أُولَـٰئِكَ هُمُ الْكَفَرَةُ الْفَجَرَةُ ﴿٤٢﴾ 17-23. മനുഷ്യന്ന് മഹാനാശം, എന്തൊരു കൃതഘ്‌നനാണവന്‍! എന്തു സാധനത്തില്‍ നിന്നാണവനെ സൃഷ്ടിച്ചത്? ഇന്ദ്രിയ കണത്തില്‍ നിന്ന് അല്ലാഹു അവനെ സൃഷ്ടിക്കുകയും എന്നിട്ട് വ്യവസ്ഥപ്പെടുത്തുകയും ഗര്‍ഭാശയത്തില്‍ നിന്ന് പുറത്തുവരാനുള്ള മാര്‍ഗം സുഗമമാക്കുകയും പിന്നീട് മരിപ്പിക്കുകയും ശ്മശാനത്തിലടക്കുകയും ചെയ്തു. ഇനി, അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവനെ ഉയിര്‍ത്തെഴുന്നേല്‍പിക്കും. ഈ ധിക്കാരം വേണ്ട, അല്ലാഹു തന്നോടാജ്ഞാപിച്ചത് അവന്‍ നിര്‍വഹിച്ചിട്ടില്ല (2) 24-32. എന്നാല്‍ മനുഷ്യന്‍ തന്റെ ആഹാരത്തെക്കുറിച്ച് ആലോചിച്ചു നോക്കട്ടെ. നാം ശക്തിയായി മഴവെള്ളം വര്‍ഷിച്ചു, പിന്നീട് നിലം കിളര്‍ത്തി; എന്നിട്ടതില്‍ ധാന്യങ്ങളും മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും തഴച്ചു വളര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും പഴവര്‍ഗങ്ങളും കാലിത്തീറ്റകളും -നിങ്ങള്‍ക്കും നിങ്ങളുടെ കാലികള്‍ക്കുമുള്ള വിഭവങ്ങളായി- നാം ഉല്‍പാദിപ്പിച്ചു (3) 33-42. ഇനി, ആ ഘോര ഗര്‍ജനം മുഴങ്ങിയാല്‍, അതായത് മനുഷ്യന്‍ സ്വസഹോദരനെയും മാതാവിനെയും പിതാവിനെയും സഹധര്‍മിണിയെയും മക്കളെയും കൈവിട്ട് ഓടിയകലുന്ന ദിവസം, അവരില്‍ ഓരോ വ്യക്തിക്കും വേണ്ടത്ര വിഷയങ്ങളുണ്ടായിരിക്കും (4) ചിലരുടെ വദനങ്ങള്‍ അന്ന് പ്രസന്നവും മന്ദഹാസം തൂകുന്നവയും ആഹ്ലാദിക്കുന്നവയുമായിരിക്കും; മറ്റു ചിലരുടെ മുഖങ്ങളാകട്ടെ, അന്ന് പൊടിപുരണ്ടതും അന്ധകാരമയവുമായിരിക്കുന്നതാണ്. അവരത്രേ സത്യനിഷേധികളും അധര്‍മകാരികളുമായവര്‍ (5) ഇസ്ലാമിക അറിവുകളും ഇസ്ലാമിക ചരിത്രങ്ങളും, ഇസ്ലാമിക മസ്അലകളും ഇസ്ലാമിക പോസ്റ്റുകളും ഇസ്ലാമിക വീഡിയോകളും ലഭിക്കാൻ ഈ ലിങ്ക് വഴി പരലോക വിജയത്തിന് വാട്സാപ്പ് ചാനൽ ഫോളോ ചെയ്യുക https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A ഇൻശാ അല്ലാഹ്... തുടരും

Comments