പരലോക വിജയത്തിന് ( Paraloka Vijayathinu)
പരലോക വിജയത്തിന് ( Paraloka Vijayathinu)
June 12, 2025 at 04:02 AM
*ഇസ്ലാമിക സംശയങ്ങളും മറുപടിയും* ചോ : ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിക്കാമോ? ഉ : ഫോട്ടോഗ്രഫി തൊഴിലായി സ്വീകരിക്കാമോ എന്ന് മനസ്സിലാക്കാന്‍ ഫോട്ടോഗ്രഫിയുടെ വിധി മനസ്സിലാക്കേണ്ടതുണ്ട്. ചിത്രങ്ങളെ കുറിച്ച് വിവിധ അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയില്‍ നിലവിലുണ്ട്. ചിത്രം വരക്കല്‍ നിരുപാധികം നിഷിദ്ധമാണെന്ന് ഒരു വിഭാഗം പണ്ഡിതര്‍ പറയുന്നുണ്ട്. ആഇശ (റ)യുടെ വീട്ടിലെ പുതപ്പിലെ ചിത്രങ്ങള്‍ കണ്ട് നബി തങ്ങള്‍ മുഖം വിവര്‍ണ്ണനായി ഇറങ്ങിപ്പോയ സംഭവം ഇതിന് തെളിവായി അവര്‍ ഉദ്ധരിക്കുന്നുമുണ്ട്. എന്നാല്‍ കൈകൊണ്ട് തൊട്ടുനോക്കിയാല്‍ തടി വ്യക്തമാകാത്ത ചിത്രങ്ങള്‍ക്ക് പ്രശ്നമില്ലെന്നും തടിയുള്ളവ പാടില്ലെന്നുമാണ് മറ്റു ചില പണ്ഡിതരുടെ അഭിപ്രായം. ആത്മാവ് നല്‍കപ്പെട്ടാല്‍ ജീവന്‍ ലഭിക്കും വിധം ശരീരത്തിന്‍റെ സുപ്രധാന ഭാഗങ്ങളെല്ലാം അടങ്ങിയ ചിത്രമാണെങ്കില്‍ നിഷിദ്ധമാണെന്നും മുറിക്കപ്പെട്ട ഭാഗങ്ങള്‍ മാത്രമാണെങ്കില്‍ പ്രശ്നമില്ലെന്നും മറ്റൊരു അഭിപ്രായവും കാണാം. എന്നാല്‍, ഇന്ന് നിലവിലുള്ള ഫോട്ടോ എടുക്കുന്ന രീതിയില്‍, വസ്തുക്കളുടെ നിഴല്‍ പ്രത്യേക സാങ്കേതിക വിദ്യ ഉപയോഗിച്ച് പിടിച്ചു നിര്‍ത്തുക മാത്രമാണെന്നും അത്കൊണ്ട് തന്നെ ഇതിന് വിലക്കില്ലെന്നും പലരും സമര്‍ത്ഥിക്കുന്നുണ്ട്. തര്‍ശീഹ് പോലോത്ത ഗ്രന്ഥങ്ങളില്‍ ഇത് കാണാവുന്നതാണ്. വിവിധ അഭിപ്രായങ്ങള്‍ പരിഗണിക്കുമ്പോള്‍, അത്യാവശ്യ ഘട്ടങ്ങളല്ലാത്തിടത്തൊക്കെ പരമാവധി ഫോട്ടോ ഉപേക്ഷിക്കുന്നത് തന്നെയാണ് നല്ലത്. ഫോട്ടോഗ്രഫി ഹലാലോ ഹറാമോ എന്ന് മുമ്പ് പറഞ്ഞതില്‍ നിന്ന് മനസ്സിലായല്ലോ. ആ വിധി തന്നെയാണ് അതു തൊഴലായി സ്വീകരിക്കുന്നതിനും ഉണ്ടാവുക. ഹറാമായ കാര്യങ്ങള്‍ തൊഴിലാവുമ്പോള്‍ അത് ഹലാലാകുന്നില്ല. ഹലാലായ തൊഴില്‍ മാര്‍ഗ്ഗം അന്വേഷിക്കുകയാണ് വേണ്ടത്. ഏതായിരുന്നാലും ഫോട്ടോഗ്രഫി എല്ലാ നിലയിലും ഹറാമാണെന്ന അഭിപ്രായവും പണ്ഡിതര്‍ക്കിടയിലുള്ളതിനാല്‍ അത്തരം തൊഴില്‍ ഉപേക്ഷിക്കുന്നതാണ് സത്യ വിശ്വാസിക്കു ഉചിതം. ചോ : അള്ളാഹുവിന്‍റെ പേരുകള്‍ കുട്ടിക്ക് നല്‍കാമോ? അനുവദനീയമല്ലാത്ത പേരുകള്‍ ഏതൊക്കെയാണ്? ഉ : ജനിച്ച് ഏഴാം ദിവസം കുട്ടിക്ക് പേരു വെക്കുക എന്നത് സുന്നതായ ഒരു കര്‍മ്മമാണ്. നല്ല പേരുകള്‍ തെരെഞ്ഞെടുക്കലും സുന്നതാണ്. إنَّكُمْ تُدْعَوْنَ يَوْمَ الْقِيَامَةِ بِأَسْمَائِكُمْ وَأَسْمَاءِ آبَائِكُمْ فَحَسِّنُوا أَسْمَاءَكُمْ നിങ്ങള്‍ നിങ്ങളുടെ പിതാക്കളുടേയും നിങ്ങളുടെയും പേരുകള്‍ കൊണ്ടാണ് ഖിയാമത് നാളില്‍ വിളിക്കപ്പെടുക. അത് കൊണ്ട് പേരുകള്‍ നന്നാക്കുകയെന്ന് ഹദീസില്‍ വന്നിട്ടുണ്ട്. أَحَبُّ الْأَسْمَاءِ إلَى الله عَبْدُ الله وَعَبْدُ الرَّحْمَنِ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട പേരുകള്‍ അബ്ദുല്ല എന്നും അബ്ദുര്‍റഹ്മാന്‍ എന്ന പേരുമാണെന്ന് ഹദീസില്‍ കാണാം. അല്ലാഹുവിന്റെ പേരുകളിലേക്ക് അബ്ദു ചേര്‍ത്തു കൊണ്ടുള്ള എല്ലാ പേരുകളും ഇതു പോലെ പുണ്യകരമാണെന്ന് ഇമാം ഖുര്‍ത്വുബി വ്യക്തമാക്കിയിട്ടുണ്ട്. മുഹമ്മദ് എന്ന് പേരിനും പല സ്രേഷ്ടതകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മറ്റു ചില പേരുകള്‍ നിഷിദ്ധവും ചിലത് കറാഹതുമാണ്. ഹറാമോ കറാഹതോ അല്ലാത്തത് അനുവദനീയവുമാണ്. അല്ലാഹുവിനോട് പ്രത്യേകമായ പേരുകള്‍ വെക്കല്‍ നിഷിദ്ധമാണ്. وَيَحْرُمُ مَلِكُ الْمُلُوكِ؛ മലികുല്‍ മുലൂക് എന്ന പേര് വെക്കല്‍ നിഷ്ദ്ധമാണ് എന്ന് തുഹ്ഫയില്‍ പറഞ്ഞത് കാണാം. أخنى الأسماء يوم القيامة عند الله رجل تسمى ملك الملوك ഖിയാമത് നാളില്‍ അല്ലാഹുവിന്റെ അടുത്ത് ഏറ്റവും നിന്ദ്യമായ പേര് മലികുല്‍ മുലൂക് (രാജാധി രാജന്‍ ) എന്ന പേരാണ്. ويلتحق به ما في معناه مثل خالق الخلق وأحكم الحاكمين وسلطان السلاطين وأمير الأمراء وقيل يلتحق به أيضا من تسمى بشيء من أسماء الله الخاصة به كالرحمن والقدوس والجبار ، പറയപ്പെട്ട പേരുകളും ملك الأملاك എന്ന പേര് പോലെ നിഷിദ്ധമാണ്. റഹ്മാന്‍ ഖുദ്ദൂസ് ജബ്ബാര്‍ പോലോത്ത അല്ലാഹുവിനോട് പ്രത്യേക പേരുകളും ഇത് പോലെത്തന്നെയാണെന്ന് അഭിപ്രായമുണ്ടെന്നും ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി വ്യക്തമാക്കിയിട്ടുണ്ട് (فتح الباري) അള്ളാഹ് റഹ്മാന്‍ തുടങ്ങിയ പേരുകളല്ലാത്ത അല്ലാഹുവിന്റെ പേരുകള്‍ വെക്കല്‍ പണ്ഡിതര്‍ അനുവദനീയമാക്കിയിട്ടുണ്ടെന്ന് ഇബ്നു ഹജര്‍ അല്‍ ഹൈതമി പറഞ്ഞിട്ടുണ്ട്. , الحكم , الأحد ، الصمد ،الخالق ، الرزاق ، الجبار ، المتكبر ، الأول ، والآخر ، والباطن ، തുടങ്ങിയ പേരുകളൊക്കെ അല്ലാഹുവിനോട് മാത്രം പ്രത്യേകമായ പേരുകളാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞിട്ടുണ്ടെങ്കിലും ശാഫീ മദ്ഹബ് പ്രകാരം അത് അങ്ങനെയല്ല. (وَمَا انْصَرَفَ إلَيْهِ سُبْحَانَهُ عِنْدَ الْإِطْلَاقِ) غَالِبًا وَإِلَى غَيْرِهِ بِالتَّقْيِيدِ (كَالرَّحِيمِ وَالْخَالِقِ وَالرَّازِقِ) وَالْمُصَوِّرِ وَالْجَبَّارِ وَالْمُتَكَبِّرِ وَالْحَقِّ وَالْقَاهِرِ وَالْقَادِرِ(وَالرَّبِّ تَنْعَقِدُ بِهِ الْيَمِينُ) ؛ لِانْصِرَافِ الْإِطْلَاقِ إلَيْهِ تَعَالَى، وَأَلْ فِيهَا لِلْكَمَالِ. (إلَّا أَنْ يُرِيدَ) بِهَا (غَيْرَهُ) تَعَالَى بِأَنْ أَرَادَهُ تَعَالَى أَوْ أَطْلَقَ بِخِلَافِ مَا لَوْ أَرَادَ بِهَا غَيْرَهُ؛ لِأَنَّهُ قَدْ يُسْتَعْمَلُ فِي ذَلِكَ كَرَحِيمِ الْقَلْبِ وَخَالِقِ الْكَذب(تحفة المحتاج നിരുപാധികമായി പറയുമ്പോള്‍ അല്ലാഹുവിനെ അറിയിക്കുകയും എന്നാല്‍ ഉപാധിയോടെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാന്‍ പറ്റിയ റഹീം ഖാലിഖ് റാസിഖ് മുസ്വവ്വിര്‍ ജബ്ബാര്‍ മുതകബ്ബിര്‍ ഹഖ്ഖ് ഖാഹിര്‍ ഖാദിര്‍ റബ്ബ് തുടങ്ങിയ പേരുകള്‍ മറ്റുള്ളവരെ ഉദ്ദേശിക്കാതെ സത്യം ചെയ്താല്‍ സത്യമായി പരിഗണിക്കപ്പെടുകയും മറ്റുള്ളവരെ ഉദ്ദേശിച്ചാല്‍ സത്യമായി പരിഗണിക്കപ്പെടുകയുമില്ല എന്നാണ് മേല്‍ പ്രസ്താവിച്ചതിന്റെ സാരം (തുഹ്ഫ 10/6). ചുരക്കത്തില്‍ പറയപ്പെട്ട പേരുകള്‍ അല്ലാഹു അല്ലാതെ മറ്റുള്ളവര്‍ക്കും ഉപയോഗിക്കാമെന്ന് മനസ്സിലാക്കാം. മാത്രമല്ല لَا تَقُولُوا الطَّبِيبُ وَقُولُوا الرَّفِيقُ فَإِنَّمَا الطَّبِيبُ الله നിങ്ങള്‍ ഡോക്ടറെ طبيب എന്ന് പറയരുത് رفيق എന്ന് പറയുക, കാരണം طبيب അല്ലാഹു ആണ് എന്ന ഹദീസ് ഉദ്ധരിച്ച ശേഷം ഇമാം ഇബ്നു ഹജര്‍ ഹൈതമി പറയുന്നു وَالْأَوْجَهُ حِلُّهُ إلَّا إنْ صَحَّ الْحَدِيثُ الَّذِي ذَكَرَهُ بَلْ مَعَ صِحَّتِهِ لَا يَبْعُدُ أَنَّ النَّهْيَ لِلتَّنْزِيهِ لِتَجْوِيزِهِمْ التَّسْمِيَةَ وَالْوَصْفَ بِغَيْرِ لَفْظِ الله وَالرَّحْمَنِ بَلْ ظَاهِرُ هَذَا عَدَمُ الْكَرَاهَةِ أَيْضًا എന്നാല്‍ طبيب എന്ന് തന്നെ വിളിക്കാമെന്നാണ് ന്യായമായത്. പറയപ്പെട്ട ഹദീസ് സ്വഹീഹാണെങ്കിലും നിരോധനം نهي تنزيه ആവാനിടയുണ്ട്. കാരണം അല്ലാഹ്, റഹ് റഹ്മാന്‍ എന്നീ പേരുകളല്ലാത്ത അല്ലാഹുവിന്റെ പേരുകള്‍ മറ്റുള്ളവര്‍ക്ക് നല്‍കല്‍ അനുവദനീയമാണെന്ന് പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. എന്നല്ല അത്തരം പേരു വെക്കല്‍ കറാഹതുമില്ല എന്നാണ് വ്യക്തമാകുന്നത്. (തുഹ്ഫ 9/374) പണ്ഡിതന്മാരുടെ ഈ ഉദ്ധരണികളില്‍ നിന്ന് അബ്ദുല്ല എന്ന് പേരുള്ളവനെ അല്ലാഹ് എന്നും അബ്ദുര്‍റഹ്മാന്‍ എന്ന് പേരുള്ളവരെ റഹ്മാന്‍ എന്നും വിളിക്കല്‍ നിശിദ്ധമാണെന്നും അബ്ദുസ്സ്വമദ് അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയ പേരുള്ളവരെ സ്വമദ്, ജബ്ബാര്‍ എന്നിങ്ങനെ വിളിക്കാമെന്നും മനസ്സിലാക്കാം. അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കുന്ന പേര് മറ്റുള്ളവര്‍ക്കും നല്‍കാം. അലിയ്യ് ഹയ്യ് ആലിം പോലോത്ത പേരുകളാണിവ. (وَمَا اُسْتُعْمِلَ فِيهِ وَفِي غَيْرِهِ) تَعَالَى (سَوَاءٌ كَالشَّيْءِ وَالْمَوْجُودِ وَالْعَالِمِ) بِكَسْرِ اللَّامِ (وَالْحَيِّ) وَالسَّمِيعِ وَالْبَصِيرِ وَالْعَلِيمِ وَالْحَلِيمِ وَالْغَنِيِّ (لَيْسَ بِيَمِينٍ إلَّا بِنِيَّةٍ) മേല്‍ പ്രസ്താവിക്കപ്പെട്ടത് പോലോത്ത പേരുകള്‍ അല്ലാഹുവിനും മറ്റുള്ളവര്‍ക്കും ഒരു പോലെ ഉപയോഗിക്കാമെന്ന് ഈ ഇബാറതില്‍ നിന്നും മനസ്സിലാക്കാം. അബ്ദുന്നബിയ്യ് അബ്ദു യൂസുഫ് പോലോത്ത ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകള്‍ നിഷിദ്ധമാണ്. وَيَحْرُمُ مَلِكُ الْمُلُوكِ؛ لِأَنَّ ذَلِكَ لَيْسَ لِغَيْرِ اللَّهِ تَعَالَى وَكَذَا عَبْدُ النَّبِيِّ أَوْ الْكَعْبَةِ أَوْ الدَّارِ أَوْ عَلِيٍّ أَوْ الْحُسَيْنِ لِإِيهَامِ التَّشْرِيكِ وَمِنْهُ يُؤْخَذُ حُرْمَةُ التَّسْمِيَةِ بِجَارِ الله وَرَفِيقِ الله وَنَحْوِهِمَا لِإِيهَامِهِ الْمَحْذُورَ أَيْضًا മലികുല്‍ മുലൂക് എന്ന പേരും അത് പോലെ അബ്ദുന്നബിയ്യ് അബ്ദുല്‍ കഅ്ബ അബ്ദുല്‍ അലി അബ്ദുല്‍ ഹുസൈന്‍ തുടങ്ങി ശിര്‍കിനെ തോന്നിപ്പിക്കുന്ന പേരുകളും ഹറാമാണ്. (تحفة المحتاج) وَيُكْرَهُ قَبِيحٌ كَشِهَابٍ وَحَرْبٍ وَمُرَّةَ وَمَا يُتَطَيَّرُ بِنَفْيِهِ كَيَسَارٍ وَنَافِعٍ وَبَرَكَةٍ وَمُبَارَكٍ മുര്‍റത് (കൈപേറിയത്) ഹര്‍ബ് (യുദ്ധം) പോലെ മോശമായ പേരുകളും يسار (എളുപ്പം) نافع (ഉപകാരമുള്ളവന്‍) بركة ഇല്ല എന്ന് പറയുന്നത് മൂലം അവലക്ഷണം തോന്നുന്ന പേരുകളും (ഉദാഹരണം بركة വീട്ടുലുണ്ടോ. ഉത്തരം ഇല്ല) കറാഹതാണ് (തുഹ്ഫ 9/373). ചോ : അനുവദനീയമായ കാരണത്തോടെ നഷ്ടപ്പെട്ട റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ട്. പുറമെ നേര്‍ച്ചയാക്കിയ നോമ്പുമുണ്ട്. ആദ്യം ഏതാണ് വീട്ടേണ്ടത്? ഉ :നേര്‍ച്ചയാക്കിയ നോമ്പിനേക്കാളും മറ്റു നിര്‍ബന്ധവും സുന്നതുമായ എല്ലാ നോമ്പിനേക്കാളും സ്രേഷ്ടതയേറിയതാണ് റമളാന്‍ നോമ്പ്. മതിയായ കാരണമില്ലാതെ റമാദാന്‍ നോമ്പ് നഷ്ടപ്പെടുത്തല്‍ ഹറാമാണ്. അങ്ങനെ നഷ്ടപ്പെടുത്തിയാല്‍ പെട്ടെന്നു തന്നെ ഖളാ വീട്ടലും നിര്‍ബന്ധമാണ്. കാരണത്തോട് കൂടെ നഷ്ടപ്പെട്ട നോമ്പാണെങ്കില്‍ പെട്ടെന്ന് ഖളാ വീട്ടല്‍ നിര്‍ബന്ധമില്ലെങ്കിലും സുന്നതാണ്. കാരണത്തോട് കൂടെയോ അല്ലാതെയോ നഷ്ടപ്പെട്ട റമദാന്‍ നോമ്പും നേര്‍ച്ചയാക്കിയ നോമ്പും നോറ്റു വീട്ടാനുള്ളവന്‍ ആദ്യം വീട്ടേണ്ടത് റമദാന്‍ നോമ്പാണ്. എന്നാല്‍ നിശ്ചിതമായ ദിവസം നോമ്പ് നോല്‍ക്കാന്‍ നേര്‍ച്ചയാക്കിയാല്‍ (ഉദാഹരമായി വരുന്ന വ്യായാഴ്ച നോമ്പ് നോല്‍ക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറയുന്നത് പോലെ) ആ ദിവസം തന്നെ നേര്‍ച്ചയാക്കിയ നോമ്പ് നോല്‍ക്കല്‍ നിര്‍ബന്ധമായത് കൊണ്ട് റമദാന്‍ നോമ്പ് ഖളാ വീട്ടാനുണ്ടെങ്കിലും നേര്‍ച്ചയാക്കിയ നോമ്പാണ് നോല്‍ക്കേണ്ടത്. ചോ : വിശുദ്ധ ഖുര്‍ആനില്‍ ചില അദ്ധ്യായങ്ങള്‍ ഒതിക്കഴിയുമ്പോള്‍ പ്രത്യേകം ദിക്റുകളും പ്രാർത്ഥന സുന്നതുണ്ടല്ലോ. ആ സൂറത്തുകള്‍ ഏതൊക്കെയാണെന്ന് പറഞ്ഞു തരാമോ ഒരാള്‍ കളവു പറഞ്ഞാല്‍ ദുര്‍ഗന്ധം നിമിത്തമായി മലക്കുകള്‍ അവനെ വിട്ടു ദൂരെ നില്കും എന്ന് പറയുന്ന ഹദീസ് സ്വഹീഹ് ആണോ? ഉ: سورة الضحى മുതല്‍ سورة الناس വരെ എല്ലാ സൂറതിന്റെയും അവസാനത്തില്‍ الله أكبر എന്ന് പറയല്‍ സുന്നതാണ്. നബി (സ്വ) തങ്ങള്‍ക്ക് വഹ്‍യ് വരാന്‍ അല്‍പം വൈകുകയും പിന്നീട് വന്നപ്പോള്‍ നബി തങ്ങള്‍ തക്ബീര്‍ ചൊല്ലുകയും ചെയ്തു. അതിനാലാണത് സുന്നതാണ്. ചില ആയതുകള്‍ക്കനുസരിച്ച് ദിക്റു ചൊല്ലേണ്ടതുണ്ട്. അത് നിരവധിയാണ്. റഹ്മതിനെ കുറിച്ച് പറയുന്ന ആയതുകള്‍ വരുമ്പോള്‍ റഹ്മതിനെ ചോദിക്കലും ശിക്ഷയെ കുറിച്ച് പരാമര്‍ശിക്കുന്ന ആയതുകള്‍ വരുമ്പോള്‍ കാവലിനെ തേടലും അതില്‍ പെടും. إِذَا كَذَبَ العَبْدُ تَبَاعَدَ عَنْهُ المَلَكُ مِيلًا مِنْ نَتْنِ مَا جَاءَ بِهِ ഒരാള്‍ കളവു പറഞ്ഞാല്‍ ദുര്‍ഗന്ധം നിമിത്തമായി മലക്കുകള്‍ അവനെ വിട്ടു ദൂരെ നില്കും എന്ന ഹദീസ് ഹസന്‍ ഗരീബ് ആണെന്നാണ് ഇമാം തുര്‍മുദി പറഞ്ഞത്. അഥവാ സനദില്‍ കളവ് പറയുന്നവനെന്ന് മുദ്ര കുത്തപ്പെട്ട ആരുമില്ലാത്ത വിത്യസ്ത വഴികളിലൂടെ വന്ന തരക്കേടില്ലാത്ത ഹദീസാണെന്നര്‍ത്ഥം. ഒരു റാവി മാത്രം രിവായത് ചെയ്ത ഹദീസിനാണ് ഗരീബ് എന്ന് പറയുക. ഹസന്‍ ഗരീബ് എന്നാല്‍ വിത്യസ്ത രൂപത്തില്‍ രിവായത് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പറയപ്പെട്ട സനദ് കൊണ്ട് ഒരു റാവി മാത്രമേ രിവായത് ചെയ്തിട്ടുള്ളൂ. ഈ ഹദീസ് ദഈഫാണെന്ന് പറഞ്ഞ മുഹദ്ദിസുകളുമുണ്ട്. ഈ ഹദീസ് ദഈഫാണെങ്കിലും കളവ് പറയുന്നതിനെ വളരെ മോശമായ തെറ്റായി ഗണിക്കണമെന്ന് മനസ്സിലാക്കിത്തരുന്ന സ്വഹീഹായ ഹദീസുകള്‍ ധാരാളമുണ്ട്. നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A അറിയാനും, പഠിക്കാനും, അതിനനുസരിച്ചു പ്രവർത്തിക്കാനും അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ... ആമീൻ *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ  عَلَيْهِ وَسَلَّمْ* *اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ* ദുആ വസിയ്യത്തോടെ.... ♡ ㅤ     ❍ㅤ      ⎙ㅤ       ⌲ ˡᶦᵏᵉ    ᶜᵒᵐᵐᵉⁿᵗ    ˢᵃᵛᵉ        ˢʰᵃʳᵉ

Comments