
Jamaat-e-Islami Hind Kerala
May 15, 2025 at 04:07 PM
> സുപ്രീം കോടതിയെ നോക്കുകുത്തിയാക്കി
> വീണ്ടും വശീയ ഭ്രാന്ത്, സ്വമേധയ കേസെടുക്കണം.
ഉത്തർപ്രദേശിൽ വീണ്ടും മദ്റസകളും പള്ളികളും പൊളിക്കപ്പെട്ടിരിക്കുന്നു. യോഗി ആദിത്യനാഥിൻ്റെ സംഘ് പരിവാർ സർക്കാറിൻ്റെ മുസ്ലിം വിദ്വോഷ നടപടികൾ തുടരുക തന്നെയാണ്. 225 മദ്രസകൾ, 30 പള്ളികൾ, 25 മഖ്ബറകൾ, ആറ് ഈദ്ഗാഹുകളുമാണ് അവസാനമായി പൊളിച്ചു നീക്കിയിരിക്കുന്നത്.
അനധികൃത നിർമാണമെന്നാണ് പള്ളികളും മദ്രസകളും ഈദ്ഗാഹുകളും മഖ്ബറകളും പൊളിക്കാൻ പറയുന്ന കാരണം. എന്നാൽ അത്തരം ന്യായങ്ങൾ മുസ്‌ലിംകൾക്ക് മാത്രം ബാധകമാണെന്നാണ് വിചിത്രമായ കാര്യം. രാജ്യത്ത് ഒരു സമുദായത്തിൻ്റെ അസ്തിത്വം തന്നെ അനധികൃതമെന്ന സിദ്ധാന്തിക്കുന്ന പ്രത്യേയശാസ്ത്രമുള്ള സംഘ്പരിവാർ, മുസ്ലിം മത സ്ഥാപനങ്ങളെ ബുൾഡോസർ ഉപയോഗിച്ച് നിരപ്പാക്കിയില്ലെങ്കിലേ അൽഭുതമുള്ളൂ.
പക്ഷെ, ബുൾഡോസർ രാജ് നിർത്തിവെയ്ക്കണമെന്ന രാജ്യത്തെ പരമോന്നത നീതിപീഠത്തിൻ്റെ നിർദേശത്തിന് വിരുദ്ധമായ യുപി സർക്കാർ നടപടി കോടതി അലക്ഷ്യവും രാജ്യത്തിൻ്റെ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ്. ഈ ഫാഷിസ്റ്റ് നടപടിയ്ക്കെതിരെ ജനാധിപത്യ പോരാട്ടമുയർത്തിക്കൊണ്ടുവരാൻ രാജ്യത്തെ പ്രതിപക്ഷത്തിനും പൗരസമൂഹത്തിനും ബാധ്യതയുണ്ട്.
സുപ്രീംകോടതി സ്വമേധയാ കേസെടുക്കണം.
തകർത്തും തരിപ്പണമാക്കിയും മുസ്ലിം സമുദായത്തെ നിഷ്ക്രിയമാക്കാമെന്നത് ആർഎസ് എസിൻ്റെ വ്യാമോഹം മാത്രമാണ്. സംഘ്പരിവാറിനെ "സീറോ ടോളറൻസോ " ടുകൂടി രാജ്യം കടപുഴക്കിയെറിയുന്ന കാലം അത്ര വിദൂരമല്ല. കാരണം മനുഷ്യവിരുദ്ധതയിലും രാജ്യവിരുദ്ധതയിലുമാണ് അത് കാലൂന്നിയിരിക്കുന്നത്.
_fb_
https://www.facebook.com/share/p/195UAsvujM/
_insta_
https://www.instagram.com/p/DJq_s_7pW2Q/

😢
1