Sweet Of Madeena
Sweet Of Madeena
June 12, 2025 at 10:18 AM
*ഭർതൃമതികൾ വേലിചാടിയാൽ...* *`🪀ᴶᴼᴵᴺ ᵂᴴᴬᵀˢᴬᴾᴾ ᴳᴿᴼᵁᴾ🪀`*↙️ *https://api.whatsapp.com/send?phone=919037142487&text=_സ്വീറ്റ്ഓഫ്മദീന__വാട്സപ്പ്_ഗ്രൂപ്പിൽ_ചേരാൻ_താൽപര്യപ്പെടുന്നു_ഞാനും_ഇന്ന്_മുതൽ_1000_സ്വലാത്ത്_ചൊല്ലാൻ_തീരുമാനിച്ചു_* കണ്ണൂർ ജില്ലയിലെ മുസ്‌ലിം യുവതി. രണ്ട് കുട്ടികളുടെ മാതാവ്. ഭർത്താവ് മൂന്നു വർഷമായി വിദേശത്താണ്. തുച്ഛമായ ശമ്പളമാണെങ്കിലും ഭാര്യയെയും കുഞ്ഞുങ്ങളെയുമോർത്ത് മരുഭൂമിയിൽ ചോരനീരാക്കി പണമയക്കുന്നു. ഇതിനിടയിലാണ് ഭാര്യയുടെ ചില അവിഹിതബന്ധങ്ങൾ അയാളുടെ ചെവിയിലെത്തുന്നത്. ആദ്യമൊക്കെ അപവാദ പ്രചരണമായിരിക്കുമെന്ന് സ്വയം സമാധാനിച്ചു. എന്നാൽ പിന്നീട് ഞെട്ടിക്കുന്ന വാർത്തയാണ് അദ്ദേഹത്തെ തേടിയെത്തിയത്. അവിഹിതബന്ധം കൈയോടെ പിടിക്കപ്പെടുകയും വീട്ടുകാരും നാട്ടുകാരും ചേർന്ന് അവളുടെ സ്വന്തം വീട്ടിൽ കൊണ്ടാക്കുകയും ചെയ്തിരിക്കുന്നു! പാലക്കാട് ജില്ലയിലെ കുഗ്രാമം. യാഥാസ്തിക മുസ്‌ലിം കുടുംബത്തിലെ നാൽപ്പത്തിയേഴുകാരി. ഭർത്താവ് അകാലത്തിൽ വിടപറഞ്ഞു. മകളും മരുമകനുമൊത്ത് സുഖജീവിതം നയിച്ചു പോന്നു. അതിനിടയിലാണ് അയൽപക്കത്തെ മുപ്പത്തിമൂന്നുകാരനുമായി അടുക്കുന്നത്. അവർ പലതവണ അവിഹിത ബന്ധത്തിലേർപ്പെട്ടു. നാട്ടുകാരും വീട്ടുകാരുമൊക്കെ കാര്യങ്ങളറിഞ്ഞു. വിലക്കി നോക്കി. ഒരുനാൾ അവർ വീടുവിട്ടു. ഇന്ന് രണ്ട് പേരും കുറച്ചകലെ വാടക വീട്ടിൽ കഴിഞ്ഞുകൂടുന്നു. ഏതൊരാളിലും അസ്വസ്ഥതയുണ്ടാക്കുന്ന വാർത്തയാണിത്. കൗമാരത്തിന്റെ ചോരത്തുടിപ്പിൽ പെൺകുട്ടികൾ ഒളിച്ചോടുന്നത് ഇന്ന് വാർത്തയല്ലാതെയായി മാറിയിരിക്കുന്നു. ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ നോവനുഭവിക്കുന്ന ഭാര്യമാരുടെ ദീനവിലാപവും പുതിയതല്ല. എന്നാൽ ഭർതൃമതികൾ വാർത്തകൾ സൃഷ്ടിക്കുന്നെങ്കിലോ? അതും പക്വതയും പാകതയും ദീനീനിഷ്ഠയുമുള്ളവർ. മക്കളിൽ നന്മ നിറക്കേണ്ടവരാണ് ഉമ്മമാർ. കുടുംബത്തെ നേർവഴിയിലാക്കേണ്ടവരും. ഇവരുടെ ജീവിതമാണീ കുത്തഴിഞ്ഞ പുസ്തകം പോലെയാവുന്നത്. എത്ര ലാഘവത്തോടെയാണിവർ വേണ്ടാത്തരങ്ങൾ ചെയ്യുന്നത്? കുടുംബം, നാട്ടുകാർ, വീട്ടുകാർ എല്ലാവർക്കു മുമ്പിലും പരിഹാസ്യരാകുന്നു. അഭിമാനവും അന്തസ്സും നഷ്ടപ്പെടുത്തുന്നു. കുടുംബത്തിന്, കുഞ്ഞുങ്ങൾക്ക് ഇനി ആര് വെളിച്ചം പകരും? അവർക്ക് അത്താണിയെവിടെ? ഭർതൃമതികൾ ഒരു വീണ്ടുവിചാരത്തിന് തയ്യാറാവേണ്ടിരിയിരിക്കുന്നു. നാലഞ്ചു വർഷങ്ങൾക്ക് മുമ്പ് ഒരു മലയാള പ്രസിദ്ധീകരണം ഒരു സർവെ നടത്തുകയുണ്ടായി. കുഗ്രാമങ്ങളിലാണ് പ്രധാനമായും സർവെ നടന്നത്. ഭർത്താക്കന്മാരുടെ അത്രതന്നെ ഭാര്യമാരും അപഥ സഞ്ചാരികളാണത്രെ. സർവെ ചൂണ്ടിക്കാട്ടുന്നു. അമ്പത് ശതമാനത്തോളം ഭർതൃമതികൾ ദാമ്പത്യേതര ബന്ധങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ഒരു ഇംഗ്ലീഷ് പത്രം നടത്തിയ മറ്റൊരു സർവെ വ്യക്തമാക്കുന്നത്. നമ്മുടെ നാടിന്റെ പോക്ക് എവിടേക്കാണ് പാശ്ചാത്യരെ പോലും ഞെട്ടിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്. മതനിഷ്ടയുള്ളവരാണ് നമ്മുടെ മിക്ക കുടുംബിനികളും. ബന്ധങ്ങൾക്ക് വിലകൽപിക്കുന്നവരുമാണ്. ഖേദകരമെന്ന് പറയട്ടെ. അവരാണ് ഇത്തരം വേണ്ടാവൃത്തിയിലേക്ക് മുന്നിട്ടിറങ്ങുന്നതും. 30-നും 40-നും ഇടയിൽ പ്രായമുള്ള കുടുംബിനികളാണ് കൂടുതൽ അവിഹിത ബന്ധങ്ങൾക്ക് മുതിരുന്നത്. നമ്മുടെ കുടുംബിനികൾ എന്തുകൊണ്ട് അരുതായ്മകളിൽ ചെന്ന് ചാടുന്നു? ശ്രദ്ധ പതിയേണ്ട വിഷയമാണിത്..!! ഭർതൃമതികൾ അപഥ സഞ്ചാരികളാവുന്നതിന്റെ കാരണങ്ങൾ അപഗ്രഥനം ചെയ്യപ്പെട്ടിട്ടുണ്ട്. പെട്ടെന്നൊരു വേളയിൽ തളിരെടുക്കുന്ന ചിന്തകളല്ല. പലപ്പോഴും അവരെ വേണ്ടാത്തതിലേക്ക് വഴിനടത്തുന്നത്. ചില നിശ്ചിത ഇടവേളകളിൽ മനസ്സിൽ രൂപപ്പെട്ടു വരുന്ന വികാരങ്ങളാണ് അതിന് പ്രേരകം. അതിരു കവിഞ്ഞ സങ്കൽപ്പങ്ങളുമായാണ് പലരും ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്തുവെക്കുന്നത്. പലപ്പോഴും അവ സഫലീകരിക്കപ്പെടുന്നില്ല. അങ്ങനെ വരുമ്പോഴാണ് പലരും അപഥ സഞ്ചാരം ആരംഭിക്കുന്നത്. ഒരുതരം നിരാശാ ബോധമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ഭർത്താവിൽ നിന്ന് വേണ്ടത്ര ലൈംഗിക സംതൃപ്തി ലഭിക്കാതിരിക്കുക, കൂടുതൽ പുരുഷന്മാരുമായി ബന്ധപ്പെടാനുള്ള ആസക്തി തുടങ്ങിയവയൊക്കെ കുടുംബിനികൾ വഴിതെറ്റുന്നതിന് കാരണമാകാറുണ്ട്. എന്നാൽ പ്രിയതമന്റെ ദീർഘമായ അസാന്നിധ്യം ഭാര്യമാർ വഴിപിഴക്കാൻ ഏറ്റവും വലിയ കാരണമാകുന്നുണ്ട്. മൂന്നും നാലും കൊല്ലങ്ങൾ വിദേശങ്ങളിൽ കഴിഞ്ഞ് കൂടുന്ന ഭർത്താക്കന്മാർ എത്രയെങ്കിലുമുണ്ടല്ലോ നമ്മുടെ നാട്ടിൽ യഥാർത്ഥത്തിൽ ഭാര്യമാരോട് കാട്ടുന്ന അനീതിയും ക്രൂരതയുമാണിത്. ഭാര്യമാരുടെ ന്യായമായ അവകാശങ്ങളാണ് അത് വഴി അവർ ഹനിക്കുന്നത്. കുടുംബം പോറ്റാൻ എല്ലാം വിറ്റ് തുലച്ച് പിടിച്ച് നിൽക്കുന്നവരെ വിസ്മരിക്കുകയല്ല. ഭാര്യമാരുടെ ആവശ്യം പൂർത്തീകരിക്കപ്പെടാതെ പോകുന്നത് അപകടകരമാണ്. അവസരം നിഷേധിച്ച ഭർത്താവിനോടുള്ള കണക്കുതീർക്കലുകളാണ് പലപ്പോഴും അവരെ അവിഹിത ബന്ധത്തിലേക്ക് നയിക്കുന്നത്. ചെറിയൊരു പ്രലോഭനം മതി ഇത്തരക്കാർക്ക് വേലിചാടാൻ, ഈ മനഃശാസ്ത്രമറിയുന്ന കഴുക കണ്ണുകളാവട്ടെ, ഇവരെ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്നു. കാര്യങ്ങൾ പിടിവിട്ട് പോവാൻ ഇനിയെന്തു വേണം? നാലു മാസത്തിലധികം ഭാര്യമാരെ പിരിഞ്ഞിരിക്കരുത്. ഇസ്‌ലാമിന്റെ കാഴ്ച്ചപ്പാടാണിത്. മരിച്ചവരുമായുള്ള വിരഹത്തേക്കാൾ ദുഃഖകരമാണ് ജീവിച്ചിരിക്കുന്നവരുമായുള്ള വിരഹം എന്നാണല്ലോ പഴമൊഴി. ഒരു സംഭവം കാണുക: ഖലീഫാ ഉമർ (റ) പതിവ് പോലെ വേഷ പ്രച്ഛന്നനായി മദീനാ തെരുവുകളിലൂടെ നടക്കുകയാണ്. അന്നേരം ഒരു ചെറ്റക്കുടിൽ കണ്ടു. വാതിലിനപ്പുറത്തു നിന്നും ഏതാനും ഈരടികൾ പുറത്തേക്കൊഴുകി വരുന്നു. ഒരു യുവതിയുടെ ദീനവിലാപമാണതെന്ന് ഖലീഫ മനസ്സിലാക്കി. അതിങ്ങനെയായിരുന്നു: “ഈ രാത്രി വല്ലാതെ നീണ്ടുപോയി. എനിക്കാണെങ്കിൽ ശൃംഗരിക്കാൻ ഒരു ചങ്ങാതിയില്ലാത്തതിനാൽ ഉറക്കം വരുന്നില്ല. അന്ധകാരത്തിലെ വജ്രകിരണം കണക്കെ പ്രത്യക്ഷപ്പെടുന്ന അവനോടൊത്ത് എനിക്ക് മാറി മാറി സല്ലപിക്കാമായിരുന്നു. പാർശ്വങ്ങൾ മിനുമിനുത്തവനും അടുത്ത ബന്ധുക്കൾ ശല്യം ചെയ്യാത്തവനുമായ അവന്റെ സാമീപ്യം കാരണം ആനന്ദം കൊള്ളുന്നവർക്ക് എന്ത്മാത്രം സന്തോഷമുണ്ടാവും. അല്ലാഹു ﷻ വാണ് സത്യം, അല്ലാഹു ﷻ ഇല്ലായിരുന്നെങ്കിൽ മറ്റൊന്നുകൊണ്ടുമല്ല തന്നെ, ഈ കട്ടിലുമായി അതിന്റെ ഭാഗങ്ങൾ കുലുക്കിയേനെ, പക്ഷെ, നമ്മുടെ ആത്മാക്കളെ സൂക്ഷിക്കാൻ ഏൽപ്പിച്ച അല്ലാഹു ﷻ വിനെ ഞാൻ പേടിക്കുന്നു. അവന്റെ എഴുത്തുകാർ ഒരിക്കലും ക്ഷീണിക്കുന്നില്ല. രണ്ടിനെക്കുറിച്ചുള്ള ഭയവും ലജ്ജയും തന്റെ സ്ഥാനങ്ങൽ മറ്റൊരാൾ എത്തിപ്പിടിക്കുന്നതിൽ ഭർത്താവിനെകുറിച്ചുള്ള ബഹുമാനവും മാത്രമാണ് എന്നെ തടയുന്നത്.” (ഇബ്നു കസീർ) ഇത് ഖലീഫയെ ഏറെ ചിന്താകുലനാക്കി. പുത്രി ഹഫ്സ (റ) യെ വിളിച്ചന്വേഷിച്ചു. “ഒരു യുവതിക്ക് ഭർത്താവിനെ കാണാതെ എത്ര കാലം ക്ഷമിച്ചിരിക്കാൻ കഴിയും.?" ഹഫ്സ്വ (റ) ലജ്ജിച്ചു തലതാഴ്ത്തി. അപ്പോൾ ഉമർ (റ): “സത്യം പറയുന്നതിൽ അല്ലാഹു ﷻ ലജ്ജിക്കുകയില്ല.” എന്ന ഖുർആൻ വാക്യം മകളെ ഓതിക്കേൾപ്പിച്ചുകൊണ്ട് പറഞ്ഞു: “മുസ്‌ലിംകളുടെ കാര്യം ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നില്ലെങ്കിൽ ഇത് ഞാൻ നിന്നോട് ചോദിക്കുമായിരുന്നില്ല." ഹഫ്സ (റ) കൈകൊണ്ട്: "മൂന്ന് അല്ലെങ്കിൽ നാല് മാസം" എന്ന് ആംഗ്യം കാണിച്ചു. ഉടനെ ഉമർ (റ) പട്ടാളക്കാർക്ക് മൂന്ന് മാസം കഴിയുമ്പോൾ വീട്ടിൽ പോകാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിറക്കി. കുമാരനാശാന്റെ 'നളിനി' എന്ന ഖണ്ഡകാവ്യത്തിലെ മാംസ നിബന്ധമല്ല രാഗം' എന്ന കവിതാഭാഗത്ത് മദനന്റെ വേർപാടിൽ വിലപിക്കുന്ന ലീലയെ നമുക്ക് കാണാം. വനത്തിൽ സിംഹവും മയിലും ഇണകളോടൊത്ത് രമിക്കുകയാണ്. തന്റെ നാഥനായ മദനൻ മാത്രം തന്നോടൊപ്പമില്ല. പ്രണയാഗ്നിയാൽ കത്തിയെരിയുന്ന തന്റെ ആത്മാവിന് അൽപം ശാന്തി നൽകാൻ മദനനോടവൾ കേണപേക്ഷിക്കുകയാണ്. കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള മാറ്റം അരുതായ്മകൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കൊണ്ടും കൊടുത്തും പങ്ക് വെച്ചും കഴിയുമ്പോൾ ദുഃഖങ്ങൾക്കും ദുശ്ചിന്തകൾക്കും മനസ്സിൽ പഴുതുണ്ടാവില്ല. എന്നാൽ തങ്ങളുടെ വലിയ മണിമന്ദിരങ്ങളിൽ ഏകാന്ത മനസ്സുമായി കഴിഞ്ഞ് കൂടുകയാണിന്ന് കുടുംബിനി. വികാരങ്ങളെ നിയന്ത്രിച്ച് നിർത്താനാവുന്നില്ല അവൾക്ക്. പരലോകത്തെയും സ്വന്തം ഭർത്താവിനെ തന്നെയും അവൾ മറക്കുന്നു. വിശ്വാസിനികളായ സ്ത്രീകൾക്ക് കരണീയമല്ലിത്. ഭർത്താവിനോടുള്ള വഞ്ചന ഇരുലോക പരാജയത്തിന് ഹേതുവാണ്. ദുൻയാവിലെ ഒരാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമായി പ്രവാചകൻ ﷺ പരിചയപ്പെടുത്തിയത് ആരെയാണെന്നറിയുമോ? "നോക്കിയാൽ സന്തുഷ്ടി പകരുന്ന, കൽപിച്ചാൽ അനുസരിക്കുന്ന, ഭർത്താവിന്റെ അഭാവത്തിൽ ദേഹവും ധനവും സംരക്ഷിക്കുന്ന ഭാര്യയെയാണ്." നാളെ മീസാനിൽ നന്മ ഭാരം കൂടാൻ വേണ്ടിയെങ്കിലും നിങ്ങളോട് ബന്ധപ്പെട്ടവർക്കും, നിങ്ങളുള്ള മറ്റു ഗ്രൂപ്പിലേക്കും ഈ അറിവ് ഫോർവേർഡ് ചെയ്ത് കൊടുക്കുക.. *`നിത്യ ജീവിതത്തിൽ നമുക്ക് ഉപകാരപ്പെടുന്ന അറിവുകളുമായി സ്വീറ്റ് ഓഫ് മദീന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ താല്പര്യമുള്ളവർ https://wa.me/919895367839ഇതിലേക്ക്Messageചെയ്യുക. (സ്ത്രീകൾ F എന്ന് Type ചെയ്ത് അയച്ചാൽ സ്ത്രീകളുടെ ഗ്രൂപ്പിൽ ചേർക്കുന്നതാണ്)​`* |█║▌█║▌█║▌█|█║ ​👉 *`മണ്ണിലേയ്ക്ക് മടങ്ങും മുമ്പ് മദീനയിലേക്ക് മടങ്ങുക​​`* *​============================​* ​🕊 *`സ്വീറ്റ് ഓഫ് മദീന ​`🕊​* 🪀 *`​+919895367839`* *​​=============================​​*

Comments