
സ്നേഹസദസ്സ്
June 12, 2025 at 09:08 PM
*സീറ്റ് ബെൽറ്റണിഞ്ഞ് കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ, ആർക്കും ആരെയും തിരിച്ചറിയാനാകുന്നില്ല;*
ഹൃദയഭേദകം ആശുപത്രി കാഴ്ചകൾ
അഹ്മദാബാദ്: എയർ ഇന്ത്യ വിമാനാപകടത്തിന് പിന്നാലെ സിവിൽ ആശുപത്രിയിലെ ട്രോമ സെന്റർ ഒരു യുദ്ധക്കളംപോലെയായിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹങ്ങളുമായി ആംബുലൻസുകൾ പാഞ്ഞെത്തിക്കൊണ്ടിരുന്നു. അർധപ്രാണനായും ബോധരഹിതരായും ഏറെപ്പേരെ സന്നദ്ധപ്രവർത്തകർ ഇടതടവില്ലാതെ എത്തിക്കുന്നു. ആർക്കും ആരെയും തിരിച്ചറിയാനാവാത്ത അവസ്ഥ.
അബോധാവസ്ഥയിലുള്ളവർക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോ. പ്രഞ്ജൽ മോദി പ്രതികരിച്ചു. ആശുപത്രി കാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി ഡിസീസസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടറാണ് അദ്ദേഹം. ആശുപത്രിയിൽ എത്തിക്കുന്നവർ വിമാനത്തിലുള്ളവരാണോ വിമാനം തകർന്നുവീണ സ്ഥലത്തുള്ളവരാണോ എന്ന് വ്യക്തമല്ല. മിക്കവർക്കും ഗുരുതരമായി പൊള്ളലേറ്റ പരിക്കുണ്ട്. അവരെ തിരിച്ചറിയാൻ കഴിയുന്നില്ല. മുഖം പൊള്ളിയടർന്നിട്ടുണ്ട്. ദേഹമാസകലം വലിയതോതിൽ പൊള്ളലേറ്റിട്ടുണ്ട്… പലരും അബോധാവസ്ഥയിലാണ്. അവരുടെ ജീവൻ രക്ഷിക്കാനാണ് ഞങ്ങളുടെ മുൻഗണന- ഡോക്ടർ മോദി പറഞ്ഞു.
😢
1