
രാജാജിഹാൾ - IUML
June 15, 2025 at 04:31 PM
സി.മുഹമ്മദ് മദനി സാഹിബ് ഭാഷാ സമരത്തിന്റെ വീരപുത്രൻ
മലപ്പുറത്ത് അറബി ഭാഷാ സമരത്തിന്റെ പോർ കളത്തിൽ നിറതോക്കുമായി നിൽക്കുന്ന പോലീസ് നിയമം കാറ്റിൽ പറത്തി അകാരണമായി തോക്കിന്റെ കാഞ്ചി വലിച്ചു. മിന്നൽ പിണർ പോലെ തലങ്ങും വിലങ്ങും വെടിയുണ്ടകൾ ചീറി പാഞ്ഞു. ബദർ യുദ്ധ സമരസ്മരണയുടെ കരുത്തിൽ സമര ഭടൻമാർ തക്ബീർ വിളിച്ച് മുന്നോട്ട് നടന്നു പലരും പടക്കളത്തിൽ പിടഞ്ഞു വീണു എണ്ണമറ്റ പോരാളികൾക്ക് പരിക്കേറ്റു
അറബി ഭാഷാ സംരക്ഷണത്തിന് വേണ്ടി ജനാധിപത്യ മാർഗ്ഗത്തിൽ ലോകത്ത് നടന്ന ഏറ്റവും ശക്തമായ സമരമായിരുന്നു 1980 ജുലായ് 30 ന് മലപ്പുറത്ത് ചോരച്ചാലുകൾ നീന്തി കയറിയ മുസ്ലിം യൂത്ത് ലീഗിന്റെ ഭാഷാ സമരം
കരിനിയമങ്ങൾ കൊണ്ട് അറബി ഭാഷയെ ഇല്ലാതാക്കാനുള്ള നായനാർ സർക്കാറിന്റെ കുതന്ത്രങ്ങൾ പരാജയപ്പെടുത്തിയ ജനമുന്നേറ്റമായിരുന്നു ഈ സമരം.
ചരിത്രം കുറിച്ച ഭാഷാ സമരത്തിന്റെ സംഘാടകരിൽ പ്രമുഖനാണ് ഇന്നലെ അന്തരിച്ച സി മുഹമ്മദ് മദനി മോങ്ങം.80 ജൂലായ് 30 ന് റംസാൻ 17ന് മലപ്പുറം കലക്ട്രേറ്റ് പടിക്കൽ നടന്ന പിക്കറ്റിംഗ് സമരത്തിൽ പതിനായിരങ്ങളെ
അണിനിരത്താൻ ജില്ലയാകെ ഓടി നടന്നത് അന്നത്തെ ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ സി മുഹമ്മദ് മദനി സാഹിബായിരുന്നു.അന്നത്തെ ജില്ലാ യൂത്ത് ലീഗ് പ്രസിഡൻറ് പിന്നീട് ജില്ലാ ലീഗ് ജനറൽ സെക്രട്ടറിയും ഇപ്പോൾ വള്ളിക്കുന്ന് MLAയുമായ പി.അബദുൽ ഹമീദ് മാസ്റ്ററാണ് അന്നത്തെ സംസ്ഥാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡൻറ് ബാവാ സാഹിബും ജനറൽ സെക്രട്ടറി കെ പി എ മജീദ് സാഹിബും ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രഷറുമാണ്. ഭാഷാ സമരത്തിന് മലപ്പുറത്ത് നേതൃത്വം കൊടുത്ത പി കെ കുഞ്ഞാലികുട്ടി സാഹിബ് ഇപ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയാണ്.
സമരത്തിന് നേതൃത്വം കൊടുത്ത മറ്റു പലരും പിൻ കാലത്ത് MLA മാരും മന്ത്രിമാരുമായിട്ടുണ്ട്.
ഭാഷാ സമരത്തിന് ശേഷം മദനി സാഹിബ് പ്രവാസിയായി കടൽ കടന്നിട്ടില്ലായിരുന്നുവെങ്കിൽ അദ്ധേഹവും മേൽ പറഞ്ഞ വലിയ വലിയ സ്ഥാനങ്ങളിൽ എത്തുമായിരുന്നു. അല്ലെങ്കിൽ എത്താൻ എന്ത് കൊണ്ടും അർഹനായിരുന്നു എന്ന് മൊറയൂരിലെ പാർട്ടി പ്രവർത്തകരെയെങ്കിലും ബോധിപ്പിക്കാനാണ് മുകളിലെ വിശദീകരണം.
ഈ വിനീതൻ രാഷ്ട്രീയ ഗുരുക്കൻമാരുടെ ഗണത്തിൽ സ്ഥാനം കല്പിക്കുന്നവരിൽ
ഒരാളാണ് പ്രിയപെട്ട മദനി സാഹിബ്.
പ്രവാസം മതിയാക്കി അദ്ധേഹം തിരിച്ച് വരുമ്പോൾ എന്നെ പോലുള്ളവർ കൊണ്ടാട്ടി മണ്ഡലത്തിൽ വിദ്യാർത്ഥി യുവജന നിരയിൽ പ്രവർത്തിക്കുകയായിരുന്നു.
പണ്ഡിതനും പ്രഭാഷകനും എഴുത്തുകാരനും ഭരണാധികാരിയും അധ്യാപകനും സർവ്വോപരി സംഘാടക പ്രതിഭയുമായ മദനി സാഹിബ് അക്ഷരാർത്ഥത്തിൽ ബഹുമുഖ പ്രതിഭയായിരുന്നു. ഭാഷാ വൈഭവത്തിന്റെ വാഗ് പ്രവാഹമായിരുന്നു അദ്ധേഹത്തിന്റെ പല പ്രഭാഷണങ്ങളും എന്നാൽ അദ്ധേഹം ഒരിക്കലും ഒരു പ്രസംഗതൊഴിലാളി ആയിട്ടില്ല.
എണ്ണമറ്റ സമ്മേള ന ങ്ങളിൽ ക്ഷണിക്കപെട്ട പ്രഭാഷണ സൂപ്പർ താരങ്ങൾ മുഹൂർത്തം തെറ്റിക്കുമ്പോൾ ജന കൂട്ടത്തെ പിടിച്ചു നിർത്താൻ അവസാനം മദനി സാഹിബ് തന്നെ പ്രസംഗിക്കേണ്ടി വന്ന എത്രയോ അനുഭവങ്ങൾ ഓർമ്മകളിൽ നിറയുകയാണ്. കാര്യകാരണസഹിതം രാഷ്ടീയത്തിലെ ഭൂതവും വർത്തമാനകാലവും വിശദീകരിക്കാൻ അദ്ധേ ഹത്തെ പോലെ ആളുകൾ കുറവായിരുന്നു.
രാഷ്ട്രീയ പ്രവർത്തനം മേസ്തിരി പണിയല്ല എന്ന് കാണിച്ചു തന്ന നേതാവായിരുന്നു.മദനി
അദ്ധേഹം മലപ്പുറം ജില്ലാ യൂത്ത് ലീഗിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന കാലത്താണ് ജില്ലയിൽ യൂണിറ്റ് പഞ്ചായത്ത് തലങ്ങളിൽ വ്യാപകമായും വ്യവസ്ഥാപിതമായും സംഘടനാ ഘടകങ്ങൾ നിലവിൽ വന്നത് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. 15 പൈസയുടെ പോസ്റ്റൽ കാർഡിൽ മോങ്ങത്തേക്ക് ഒരു എഴുത്ത് അയച്ചാൽ മതി.മലപ്പുറം ജില്ലയിലെ ഏത് ഗ്രാമത്തിലും ജില്ലാ യൂത്ത് ലീഗ് സെക്യട്ടറിയായ മദനി സാഹിബ് യോഗത്തിന് എത്താറുണ്ട് എന്നും കേട്ടിട്ടുണ്ട്
സംഘടനക്ക് വേണ്ടി അദ്ധേഹം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്.
മൊറയൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയായും കൊണ്ടോട്ടി മണ്ഡലം സെകട്ടറിയായും അദ്ധേഹം പ്രവർത്തിക്കുമ്പോൾ ആ സംഘാക വൈഭവം അടുത്തറിയാൻ എനിക്കും അവസരമുണ്ടായിട്ടുണ്ട്. യോഗത്തിന്റെ നടപടി ക്രമങ്ങൾ മിനിട്സ് എഴുതൽ റിപ്പോർട്ടിംഗ് സർക്കുലർ എല്ലാം മദനിയിൽ നിന്ന് തന്നെ പടിക്കേണ്ടതാണ്. പഞ്ചായത്ത് മുസ്ലിം ലീഗിന്റെ യോഗം കഴിഞ്ഞ് പിറ്റെ ദിവസം തന്നെ യോഗ തീരുമാനത്തിന്റെ സർക്കുലറുമായി മദനി സാഹിബ് എല്ലാ യൂണിറ്റിലും എത്താറുണ്ട്.
അരിമ്പ്ര ബാപ്പുവിന്റെ ജനസേവനംകൊണ്ട് പടർന്ന് പന്തലിച്ച മൊറയൂർ പഞ്ചായത്തിലെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഘടനാപരമായും ശാസ്ത്രീയമായും രൂപപെടുത്തിയതും പാകപെടുത്തിയതും മദനി സാഹിബായിരുന്നു എന്ന് പറയാതെ വയ്യ. തെരഞ്ഞെടുപ്പ് സമയത്ത്
സ്ഥാനാർത്ഥികളുടെ നോമിനേഷൻ ഫോറം പൂരിപ്പിക്കൽ മുതൽ അഭ്യർത്ഥന കത്ത് തയ്യാറാക്കാനും കൗണ്ടിംഗ് വരെയുള്ള എല്ലാ കടലാസ് പണികൾക്കും നടപടി ക്രമങ്ങൾക്കും ഒരു മദനി ടച്ച് അനിവാര്യമായിരുന്നു തെരഞ്ഞെടുപ്പ് പ്രചാണജാഥകൾക്കും സമ്മേള ന ങ്ങൾക്കും റൂട്ട് തീരുമാനിക്കൽ മുതൽ പ്രാസംഗികൻമാർക്ക് ഗൈഡൻസ് നൽകാൻ വരെ അദ്ധേഹം ശ്രദ്ധിക്കുമായിരുന്നു.
രാഷ്ടീയ പ്രവർത്തനത്തിന്റെ ആത്മാവ് നഷ്ടപെടുന്ന ഈ കാലത്ത് ചരിത്ര ബോധവും ആദർശ ചിന്തയുള്ള മദനിയെ പോലുള്ളവരുടെ
അഭാവം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ക്യാമ്പുകളും പടന ക്ലാസുകളും സംഘടിപ്പിച്ച് പ്രവർത്തകർക്ക് പാർട്ടി വിദ്യാഭ്യാസം നൽകാനും .മഹാരഥൻമാരായ പൂർവ്വസൂരികളുടെ ചരിത്രം പറഞ്ഞ് കൊടുക്കാനും അദ്ധേഹം എന്നും ശ്രദ്ധിക്കാറുണ്ടായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിൽ മികച്ച സേവകനം നടത്തിയ അദ്ധേഹത്തിന് നാടിന്റെ വികസനത്തെ കുറിച്ച് നല്ല കാഴ്ചപാടും വിദ്യാഭ്യാസ മേഖലയെ കുറിച്ച് മികച്ച ബോധ്യമുണ്ടായിരുന്നു. അഞ്ച് മാസം മുമ്പ് വിശുദ്ധ മക്കയിലെത്തിയ അദ്ധേഹത്തിന് ജിദ്ധയിൽ ഞങ്ങൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കുമ്പോൾ അദ്ധേഹം മനസ്സ് തുറന്നു
ആത്മീയ ചിന്തയും ആദർശ പ്രതിബദ്ധതയുമുള്ള സംഘടനാ സംസ്കാരത്തിന്റെ അനിവാര്യതയെ കുറിച്ചാണ് ആ മഹാനുഭാവൻ അന്ന് ഏറെയും സംസാരിച്ചത്
പച്ച പുതച്ച് ഈ മാനോട് കൂടി മരിക്കണമെന്ന തന്റെ ആഗ്രഹപൂർത്തീകരണത്തിന് വേണ്ടി നിങ്ങൾ പ്രാർത്ഥിക്കണമെന്ന അഭ്യാർത്ഥനയോടെയാണ് അന്ന് അദ്ധേഹം സംസാരം അവസാനിപ്പിച്ചത് ഹരിത രാഷ്ട്രീയത്തിന്റെ പൂങ്കാവനത്തിൽ പൂക്കൾ വിതറി കടന്നു പോയ ആ മഹാ നേതാവിന് സ്വർഗ്ഗം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ
അബൂബക്കർ അരിമ്പ്ര
ജനറൽ സെക്രട്ടറി
ജിദ്ദ കെ എം സി സി
https://www.facebook.com/share/1AovEqBzii/?mibextid=wwXIfr
*Join WithUs*⭐
*രാജാജിഹാൾ-IUML*
https://whatsapp.com/channel/0029VaezIBiGE56sExzvEc0e

❤️
2