Revenue Friends
9.5K subscribers
About Revenue Friends
*Shanavas Chithara*
Similar Channels
Swipe to see more
Posts
*റേഷൻ കാർഡ് അപേക്ഷാ തീയതി നീട്ടി* ഒഴിവാക്കൽ മാനദണ്ഡങ്ങളിൽ ഉൾപ്പെട്ടു വരാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷൻ കാർഡുകൾ പി.എച്ച്.എച്ച് വിഭാഗത്തിലേയ്ക്ക് തരം മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ജൂൺ 2 മുതൽ 15 വരെ സമയം അനുവദിച്ചിരുന്നു. പൊതുജന താലര്യാർത്ഥം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സമയപരിധി 2005 ജൂൺ 30 ന് വൈകിട്ട് 5 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം അംഗീകൃത ഓൺലൈൻ കേന്ദ്രങ്ങൾ വഴി (ecitizen.civilsupplieskerala.gov.in) അപേക്ഷ സമർപ്പിക്കാം.
വിവരാവകാശ നിയമം, 2005-ലെ സെക്ഷൻ 4(1)(ബി) പ്രകാരം, എല്ലാ പൊതു അധികാര സ്ഥാപനങ്ങളും (Public Authorities) സ്വമേധയാ (suo motu) ചില വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ ബാധ്യസ്ഥരാണ്. ഈ വിവരങ്ങൾ അടങ്ങിയ രേഖകളെയാണ് "മാന്വൽ" എന്ന് പൊതുവായി പറയുന്നത്. ഇത് സാധാരണയായി ഒരു പൊതു അധികാരിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുന്ന തരത്തിലുള്ള വിവരങ്ങളാണ്. സെക്ഷൻ 4(1)(ബി) പ്രകാരം ഒരു പൊതു അധികാരി പ്രസിദ്ധീകരിക്കേണ്ട പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: * (i) അതിന്റെ സ്ഥാപനത്തിന്റെ ഘടന, ധർമ്മങ്ങൾ, കടമകൾ: ഒരു സ്ഥാപനം എങ്ങനെയാണ് പ്രവർത്തിക്കുന്നത്, അതിന്റെ പ്രധാന ലക്ഷ്യങ്ങൾ എന്തൊക്കെയാണ്, ഏതൊക്കെ കാര്യങ്ങളാണ് അവർ കൈകാര്യം ചെയ്യുന്നത് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ. * (ii) അതിന്റെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും അധികാരങ്ങളും കടമകളും: സ്ഥാപനത്തിലെ ഓരോ ഉദ്യോഗസ്ഥനും/ജീവനക്കാരനും എന്ത് അധികാരങ്ങളാണ് ഉള്ളത്, അവരുടെ ചുമതലകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ. * (iii) തീരുമാനമെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ, മേൽനോട്ടത്തിന്റെയും ഉത്തരവാദിത്തത്തിന്റെയും ചാനലുകൾ ഉൾപ്പെടെ: തീരുമാനങ്ങൾ എങ്ങനെയാണ് എടുക്കുന്നത്, ഓരോ ഘട്ടത്തിലും ആർക്കൊക്കെയാണ് മേൽനോട്ടം, ആരാണ് ഉത്തരവാദി എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ. * (iv) അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ: ഒരു സ്ഥാപനം അതിന്റെ പ്രവർത്തനങ്ങൾ എങ്ങനെ നടത്തുന്നു എന്നതിനെക്കുറിച്ചുള്ള മാനദണ്ഡങ്ങളും നിയമങ്ങളും. * (v) അതിന്റെ നിയന്ത്രണത്തിലുള്ളതോ അതിന്റെ ജീവനക്കാർ അതിന്റെ പ്രവർത്തനങ്ങൾ നിർവ്വഹിക്കാൻ ഉപയോഗിക്കുന്നതോ ആയ നിയമങ്ങൾ, ചട്ടങ്ങൾ, നിർദ്ദേശങ്ങൾ, മാന്വലുകൾ, രേഖകൾ: സ്ഥാപനം പിന്തുടരുന്ന എല്ലാ നിയമങ്ങളും ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും. * (vi) അതിന്റെ നിയന്ത്രണത്തിലുള്ള രേഖകളുടെ വിഭാഗങ്ങൾ: സ്ഥാപനം കൈവശം വെച്ചിരിക്കുന്ന രേഖകളുടെ തരം. * (vii) നയരൂപീകരണത്തിലോ നടപ്പാക്കലിലോ പൊതുജനങ്ങളുമായി കൂടിയാലോചനകൾക്കോ പ്രാതിനിധ്യത്തിനോ നിലവിലുള്ള ഏതെങ്കിലും ക്രമീകരണങ്ങൾ: പൊതുജനങ്ങൾക്ക് നയരൂപീകരണത്തിൽ എങ്ങനെ പങ്കെടുക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ. * (viii) അതിന്റെ ഭാഗമായതോ അതിന്റെ ഉപദേശം തേടുന്നതിനോ രൂപീകരിച്ചിട്ടുള്ള ബോർഡുകൾ, കൗൺസിലുകൾ, കമ്മിറ്റികൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ: ഈ സ്ഥാപനങ്ങളുടെ മീറ്റിംഗുകൾ പൊതുജനങ്ങൾക്ക് തുറന്നതാണോ, അല്ലെങ്കിൽ മിനിറ്റ്സ് ലഭ്യമാണോ എന്നതും. * (ix) അതിന്റെ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ഡയറക്ടറി: ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേരും ഔദ്യോഗിക പദവിയും മറ്റ് വിവരങ്ങളും. * (x) അതിന്റെ ഓരോ ഉദ്യോഗസ്ഥനും ജീവനക്കാരനും ലഭിക്കുന്ന പ്രതിമാസ വേതനം, അതിന്റെ നിയമങ്ങൾ പ്രകാരം നൽകുന്ന നഷ്ടപരിഹാര സംവിധാനം ഉൾപ്പെടെ: ശമ്പള വിവരങ്ങളും മറ്റ് ആനുകൂല്യങ്ങളും. * (xi) അതിന്റെ ഓരോ ഏജൻസിക്കും അനുവദിച്ചിട്ടുള്ള ബഡ്ജറ്റ്, എല്ലാ പദ്ധതികളുടെയും നിർദ്ദിഷ്ട ചെലവുകളുടെയും വിശദാംശങ്ങൾ സൂചിപ്പിക്കുന്നത്: സാമ്പത്തിക വിവരങ്ങളും ചെലവുകളും. * (xii) സബ്സിഡി പരിപാടികൾ നടപ്പിലാക്കുന്ന രീതി, അത്തരം പരിപാടികളിൽ അനുവദിച്ചിട്ടുള്ള തുകകളും ഗുണഭോക്താക്കളുടെ വിശദാംശങ്ങളും: സബ്സിഡി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ. * (xiii) അതിലൂടെ അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ, പെർമിറ്റുകൾ അല്ലെങ്കിൽ അംഗീകാരങ്ങൾ ലഭിച്ചവരുടെ വിവരങ്ങൾ: ആനുകൂല്യങ്ങൾ ലഭിച്ചവരുടെ വിവരങ്ങൾ. * (xiv) അതിന് ലഭ്യമായതോ അതിൻറെ കൈവശമുള്ളതോ ആയ വിവരങ്ങൾ ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കിയതിനെക്കുറിച്ചുള്ള വിവരങ്ങൾ: ഡിജിറ്റൽ രൂപത്തിലുള്ള വിവരങ്ങൾ. * (xv) പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങളുടെ വിശദാംശങ്ങൾ, ലൈബ്രറി അല്ലെങ്കിൽ റീഡിംഗ് റൂം ഉണ്ടെങ്കിൽ അതിന്റെ പ്രവർത്തന സമയങ്ങൾ ഉൾപ്പെടെ: വിവരങ്ങൾ ലഭിക്കാൻ പൊതുജനങ്ങൾക്ക് ഉപയോഗിക്കാവുന്ന സൗകര്യങ്ങൾ. * (xvi) പൊതു വിവരാവകാശ ഉദ്യോഗസ്ഥരുടെ പേരും പദവിയും മറ്റ് വിവരങ്ങളും: PIO-മാരുടെ വിവരങ്ങൾ. ഈ വിവരങ്ങൾ എല്ലാം എല്ലാ പൊതു അധികാര സ്ഥാപനങ്ങളും സ്വമേധയാ പ്രസിദ്ധീകരിക്കണം. ഇത് വിവരാവകാശ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് - വിവരങ്ങൾ ലഭിക്കാൻ അപേക്ഷ സമർപ്പിക്കാതെ തന്നെ പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ്. ഈ മാന്വലുകൾ പൊതു അധികാരികളുടെ വെബ്സൈറ്റുകളിലും ഓഫീസ് നോട്ടീസ് ബോർഡുകളിലും മറ്റ് പൊതു ഇടങ്ങളിലും ലഭ്യമാക്കണം. *ഷാനവാസ് ചിതറ* *റവന്യൂ വകുപ്പ്*
*സുവിധ - തിരഞ്ഞെടുപ്പ് ഏകജാലക പോർട്ടൽ* നിയമസഭ / ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും വേണ്ടിയുള്ള അനുമതി അപേക്ഷകൾ (റാലികൾ, യോഗങ്ങൾ, വാഹന ഉപയോഗം തുടങ്ങിയവ) ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ നിന്ന് എളുപ്പത്തിൽ സമർപ്പിക്കാനും ട്രാക്ക് ചെയ്യാനും ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സുവിധ പോർട്ടൽ ആരംഭിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽകർ അറിയിച്ചു. പോർട്ടൽ ലിങ്ക്: https://suvidha.eci.gov.in/.
കേരളത്തിന്റെ തീരദേശ ജനതയുടെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകിക്കൊണ്ട്, മത്സ്യത്തൊഴിലാളി വിഭാഗത്തെ സംരക്ഷിക്കുന്നതിലും സാമൂഹിക പരിരക്ഷ ഉറപ്പാക്കുന്നതിലും സർക്കാർ മാതൃകാപരമായ മുന്നേറ്റമാണ് നടത്തിയത്. ഈ സർക്കാർ നടപ്പാക്കിയ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് 2450 കോടി രൂപയുടെ 'പുനർഗേഹം' പദ്ധതി. വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അധിവസിക്കുന്നവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ 2878 കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തീകരിക്കാനും 5361 പേർക് പുനരധിവാസം ഉറപ്പാക്കാനും കഴിഞ്ഞിട്ടുണ്ട്. പുനർഗേഹം പദ്ധതി പ്രകാരം സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി 390 ഫ്‌ളാറ്റുകൾ നിർമ്മിച്ചു നൽകി.1136 ഫ്‌ളാറ്റുകൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.കൂടാതെ, 3561 ഭവനങ്ങൾക്ക് വകുപ്പ് വഴിയും 13043 ഭവനങ്ങൾക്ക് ലൈഫ് മിഷൻ വഴിയും ധനസഹായം നൽകി സ്വന്തമായൊരു വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. മത്സ്യമേഖലയുടെ ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്ക് വർദ്ധിപ്പിക്കാനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ പരിഹരിക്കാനുമായി കഴിഞ്ഞ ഒൻപത് വർഷത്തിനിടെ 3935.41 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി, ഇതിൽ 3494.22 കോടി രൂപ മത്സ്യമേഖലയിൽ ചെലവഴിച്ചു എന്നത് സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നു. കിഫ്ബി, ഓഖി പാക്കേജ്, ലൈഫ് മിഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജലസേചന വകുപ്പ്, ആർ.കെ.ഐ., തൊഴിൽ വകുപ്പ് എന്നിവയെല്ലാം സംയുക്തമായി തീരസംരക്ഷണമടക്കമുള്ള മത്സ്യമേഖലയിലെ വികസനത്തിനായി 12,000 കോടിയിലധികം രൂപയാണ് ചെലവഴിച്ചു വരുന്നത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ, കോവിഡ് തുടങ്ങിയ പ്രതിസന്ധികളാൽ തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിലായി ആകെ 180 കോടി രൂപയുടെ ധനസഹായം നൽകി. ഗുരുതര രോഗങ്ങൾ ബാധിച്ചവർക്ക് അഞ്ച് വർഷത്തേക്ക് തുടർചികിത്സാ ധനസഹായം നൽകുന്ന 'സാന്ത്വനതീരം' പദ്ധതി നടപ്പാക്കി. തീരദേശ ജനങ്ങളുമായി നേരിട്ട് സംവദിക്കാനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കാണാനുമായി എല്ലാ തീരദേശ നിയോജക മണ്ഡലങ്ങളിലുമായി 47 കേന്ദ്രങ്ങളിൽ 'തീരസദസ്സ്' സംഘടിപ്പിച്ചു. മത്സ്യത്തൊഴിലാളി മക്കളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും സർക്കാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. 57 തീരദേശ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 66.35 കോടി രൂപ കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ചു. 'വിദ്യാതീരം' പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മെഡിക്കൽ, സിവിൽ സർവീസ്, ബാങ്ക് ടെസ്റ്റ് പരീക്ഷാ പരിശീലനം നൽകി വരുന്നു. ഈ പദ്ധതിയിലൂടെ തീരമേഖലയിൽ നിന്ന് 97 ഡോക്ടർമാരെ സൃഷ്ടിക്കാൻ സാധിച്ചു എന്നത് വലിയ നേട്ടമാണ്. പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്ക് സാമ്പത്തികാനുകൂല്യങ്ങൾ നൽകുകയും, മാതാപിതാക്കൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് പൂർണ്ണമായും സർക്കാർ ഏറ്റെടുത്തു. 51 മത്സ്യമാർക്കറ്റുകൾ നവീകരിക്കുന്നതിന് കിഫ്ബിയിൽ നിന്നും 142 കോടി രൂപ നീക്കിവച്ചു. പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പാടാക്കി. പ്രീമിയം തുകയുടെ 90% സർക്കാർ സഹായമാണ്. മത്സ്യബന്ധന ഹാർബറുകളുടെ നടത്തിപ്പിനും പരിപാലനത്തിനുമായി സംസ്ഥാനത്തെ പ്രധാന ഹാർബറുകളിൽ ഹാർബർ മാനേജ്മെന്റ് സൊസൈറ്റികൾ രൂപീകരിച്ചു. മണ്ണെണ്ണയുടെ ലഭ്യതക്കുറവും വിലവർധനയും പരിഗണിച്ച് കൂടുതൽ സുലഭവും ആദായകരവുമായ പെട്രോൾ, ഡീസൽ, എൽപിജി ഇന്ധനങ്ങൾ ഉപയോഗിച്ചുള്ള എൻജിനുകളിലേക്ക് മാറുന്നതിന് സർക്കാർ ധനസഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിച്ചു. കടൽമത്സ്യ പ്രജനനത്തിന് സഹായകരമാകുന്ന കൃത്രിമ ആവാസ കേന്ദ്രങ്ങൾ അഥവാ കൃത്രിമപ്പാര് മൊഡ്യൂൾ ഉപയോഗിച്ച് ഉൾക്കടലിൽ സ്ഥാപിക്കുന്ന പദ്ധതി നടപ്പാക്കിയത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കും. തിരുവനന്തപുരം ജില്ലയിലെ 42 മത്സ്യഗ്രാമങ്ങളിൽ ഈ നിക്ഷേപം പൂർത്തിയായി. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ മത്സ്യബന്ധന തുറമുഖം പൊഴിയൂരിൽ യാഥാർത്ഥ്യമാകുന്നു. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്താനും അവരുടെ സാമ്പത്തികവും സാമൂഹികവുമായ ഭദ്രത ഉറപ്പാക്കാനും മികച്ച ഇടപെടലുകളാണ് സർക്കാർ നടത്തിവരുന്നത്. ക്ഷേമവും വികസനവും ഒരുമിപ്പിച്ച്, തീരദേശ കേരളത്തിന് ഒരു പുതിയ പ്രതീക്ഷയാണ് സർക്കാർ നൽകിയിരിക്കുന്നത്. ---- കരുത്തോടെ കേരളം - 37 #keralagovernment #fisheries #kerala #karuthodekeralam #NavakeralamPuthuvazhikal
*ആദായനികുതി റിട്ടേൺ: സമയപരിധി സെപ്തംബർ 15 വരെ നീട്ടി* 2024-25 സാമ്പത്തിക വർഷത്തെ (AY 2025-26) ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തിയതി നീട്ടി. ജൂലൈ 31ൽ നിന്ന് സെപ്തംബർ 15 വരെയാണ് നീട്ടിയത്. ഇത് സംബന്ധിച്ച് ആദായനികുതി വകുപ്പ് നോട്ടീസ് പുറപ്പെടുവിച്ച ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ ഉണ്ടായ കാലതാമസത്തെ തുടർന്നാണ് തീരുമാനം കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികളും ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ല