
Dr. Bahauddeen Muhammed Nadwi
3.5K subscribers
About Dr. Bahauddeen Muhammed Nadwi
This is the official channel of Dr. Bahauddeen Muhammed Nadwi
Similar Channels
Swipe to see more
Posts

https://www.facebook.com/share/p/1DvaWNiCR6/ കഴിഞ്ഞ ദിവസ (ദുല്‍ഹിജ്ജഃ 5-ന് )മായിരുന്നു മര്‍ഹൂം ഉസ്താദ് കോട്ടുമല അബൂബക്ര്‍ മുസ്‌ലിയാരുടെ ആണ്ടുദിനം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈസ് പ്രസിഡന്റും പട്ടിക്കാട് ജാമിഅഃനൂരിയ്യ പ്രിന്‍സിപ്പാളുമായിരുന്ന അദ്ദേഹം സമസ്തയുടെ വിവിധ പോഷക ഘടകങ്ങളുടെ രൂപീകരണത്തിലും വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു. 1951- ല്‍ വടകരയില്‍ നടന്ന സമസ്തയുടെ 19-ാം സമ്മേളനാനന്തരം രൂപീകരിച്ച വിദ്യാഭ്യസ ബോര്‍ഡിന്റെ പ്രഥമ സമിതിയുടെ അംഗത്വവും 1957- മുതല്‍ തന്റെ നിര്യാണം വരെ ബോര്‍ഡിന്റെ ജനറല്‍ സെക്രട്ടറി പദവിയും വഹിച്ചു. 1918- ല്‍ മലപ്പുറം ജില്ലയിലെ കാളമ്പാടിക്കടുത്ത പെരിങ്ങോട്ടുപുലത്ത് തറയില്‍ കുഞ്ഞാലി ഹാജി -ഫാത്വിമ ദമ്പതികളുടെ മകനായി ജനിച്ച ഉസ്താദിന്റെ പ്രാഥമിക പഠനം സ്വദേശത്തു തന്നെയായിരുന്നു. പിന്നീട് പെരിന്തല്‍മണ്ണയിലെ കക്കൂത്ത് ദര്‍സിലും ശേഷം, പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലും പഠനം നടത്തി. പ്രഗത്ഭ പണ്ഡിതനായിരുന്ന മൗലാനാ അബ്ദുല്‍ അലി കോമു മുസ്‌ലി mയാരായിരുന്നു പ്രധാന ഗുരു. വിവിധ വിഷയങ്ങളില്‍ പ്രാവീണ്യവും അവഗാഹവുമുള്ള പണ്ഡിതനാകാന്‍ ഉസ്താദിനെ പ്രാപ്തനാക്കിയത് കോമു മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിനു കീഴിലെ ഏഴു വര്‍ഷ പഠനം ഉസ്താദിന്റെ ജീവിതത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി. അവര്‍ക്കിടയിലെ ഗാഢമായ ഗുരു-ശിഷ്യ ബന്ധം തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുന്നതില്‍ വരെയെത്തി. പത്ത് വര്‍ഷത്തെ തന്റെ ദര്‍സ് ജീവിതത്തിനു ശേഷം വെല്ലൂര്‍ ബാഖിയാത്തിലായിരുന്നു ഉന്നത പഠനം.1943- ല്‍ ബാഖവി ബരുദം സ്വീകരിച്ചു കര്‍മഗോദയിലിറങ്ങി. ഊരകം പഞ്ചായത്തിലെ കോട്ടുമലയിലാണ് അധ്യാപനമാരംഭിച്ചത്. മൂന്ന് വിദ്യാര്‍ത്ഥികളെ ചേര്‍ത്തു തുടങ്ങിയ ദര്‍സില്‍, ഉസ്താദിന്റെ പാണ്ഡിത്യഗരിമ തിരിച്ചറിഞ്ഞതോടെ നിരവധി വിദ്യാര്‍ത്ഥികളാല്‍ ദര്‍സ് സമ്പന്നമായി. കോട്ടുമല എന്ന മറുപേരും ലഭിച്ചു. മൗലാനാ എം. എം ബശീര്‍ മുസ്‌ലിയാര്‍, ഇ.കെ ഹസന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ കോട്ടുമല ദര്‍സിന്റെ സന്തതികളാണ്. പരപ്പനങ്ങാടി പനയത്തില്‍ പള്ളിയിലും മുദര്‍രിസായി. 1963- ല്‍ ജാമിഅഃ നൂരിയ്യ സ്ഥാപിതമായപ്പോള്‍ അവിടെ അധ്യാപകനായി നിയമിക്കപ്പെട്ടു. 1977- മുതല്‍ മരണം വരെ ജാമിഅഃയുടെ പ്രിന്‍സിപ്പാള്‍ പദവിയും അലങ്കരിച്ചു. സമസ്തയിലെ വിഘടനത്തിനു രണ്ട് വര്‍ഷം മുന്‍പാണ് ഉസ്താദിന്റെ വിയോഗം. എന്നാല്‍, ആ സാത്വിക പണ്ഡിതനു വിഭജനത്തിന്റെ കാലുഷ്യങ്ങള്‍ നിരവധി തവണ അനുഭവിക്കേണ്ടിവന്നു. 1983-ല്‍ മലപ്പുറത്ത് നടന്ന സമസ്ത സമ്മേളനം തൊട്ടേ, പിളര്‍പ്പിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. തിരസ്‌കരണവും അവഗണനയുമൊക്കെ ഉസ്താദിനു നേരിടേണ്ടിവന്നു. സമസ്തയിലെ കോഴിക്കോടന്‍ ലോബിയായിരുന്നു 89- ലെ ഛിദ്രതയുടെ പ്രധാന ആസൂത്രകര്‍. അനാദരപൂര്‍വമായ ചില സമീപനങ്ങളും ചിറ്റമ്മ നയങ്ങളുമെല്ലാം പണ്ഡിത കേസരിയും നിരവധി ഫൈസി ഉലമാഇന്റെ ഗുരുശ്രേഷ്ഠനുമായ ശൈഖുനായെ വലയം ചെയ്തു. ഉസ്താദുമായുള്ള എന്റെ ആത്മബന്ധം തുടങ്ങിയത് ജാമിഅഃയില്‍ നിന്നായിരുന്നു. എന്റെ പ്രവേശന പരീക്ഷ നടത്തിയതും ഉസ്താദാണ്. തഫ്‌സീറുല്‍ ബൈളാവി വായിപ്പിച്ചയിരുന്നു ഇന്റര്‍വ്യൂ നടത്തിയത്. നൂറുല്‍ ഉലമായുടെ നേതൃരംഗത്തുണ്ടായതിനാല്‍ ഉസ്താദുമായി പലപ്പോഴും സംഘടനാപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും നിരന്തരം സന്ധിക്കാനും അവസരമുണ്ടായി. നിരവധി യാത്രകളില്‍ ഉസ്താദിനെ അനുഗമിക്കാനും പരിപാടികളില്‍ പങ്കെടുക്കാനും ഭാഗ്യവുമുണ്ടായിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ നിര്‍മാണത്മക പ്രവര്‍ത്തങ്ങളില്‍ നേതൃപരമായ പങ്കുവഹിച്ച ഉസ്താദിനു നിരവധി ശിഷ്യഗണങ്ങളെ സമ്പാദിക്കാനും സൗഭാഗ്യം ലഭിച്ചു. 1987 ജൂലൈ 31 (1407 ദുല്‍ഹിജ്ജഃ 5)നായിരുന്നു വിയോഗം. അഭിവന്ദ്യ ഗുരുവിന്റെ പാത പിന്തുടരാനും മാതൃകകള്‍ പിന്‍പറ്റാനും സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ. ഉസ്താദിന്റെ പാരത്രിക പദവി നാഥന്‍ ഉയര്‍ത്തട്ടെ. ആമീന്‍. Dr. Bahauddeen Muhammed Nadwi

https://www.facebook.com/share/p/1A56JRvdZU/ ഇന്നാലില്ലാഹ്. ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയിലെ പിജി അവസാന വര്‍ഷ വിദ്യാര്‍ത്ഥി മുഹ്‌യിദ്ദീന്‍ തബ്ശീര്‍ നാഥനിലേക്ക് മടങ്ങിയിരിക്കുന്നു. പനി മൂര്‍ച്ഛിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ദക്ഷിണ കന്നടയിലെ ബജ്പെ സ്വദേശിയാണ്. കര്‍ണാടകയിലെ യു.ജി സ്ഥാപനമായ കാശിപട്ന ദാറുന്നൂര്‍ എജ്യുക്കേഷന്‍ സെന്ററില്‍ നിന്നാണ് തബ്ശീര്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയത്. മരണം ഓരോ വ്യക്തിക്കും സുനിശ്ചിതമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ജീവിത കാലമത്രയും ദൈവികമാര്‍ഗത്തില്‍ ജ്ഞാനസമ്പാദനത്തില്‍ വ്യാപൃതനായി എന്നത് അപൂര്‍വ സൗഭാഗ്യമാണ്. നമുക്കൊക്കെ ജ്ഞാന സമ്പാദന-പ്രസരണ വഴിയില്‍ ജീവിതം ധന്യമാക്കാന്‍ നാഥന്റെ അനുഗ്രഹങ്ങളുണ്ടാകട്ടെ. തബ്ശീറിന്റെ വിയോഗം മൂലം മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, സഹപാഠികള്‍, സ്‌നേഹിതര്‍ തുടങ്ങിയവര്‍ക്കൊക്കെ അനുഭവപ്പെടുന്ന അതീവ ദുഃഖത്തില്‍ പങ്കുചേരുന്നു. സര്‍വശക്തന്‍ തബ്ശീറിന്റെ വീഴ്ചകളും പാപങ്ങളുമത്രയും പൊറുക്കുകയും പാരത്രിക ജീവിതം ധന്യമാക്കുകയും ചെയ്യട്ടെ. ആമീൻ

https://www.facebook.com/share/15YGgCqYLW/ ദാറുല്‍ഹുദാ സംവിധാനത്തിന്റെ ശില്‍പികളില്‍ പ്രധാനിയും നിര്യാണം വരെ സ്ഥാപനാധ്യക്ഷനുമായിരുന്ന ഉസ്താദ് സി.എച്ച് ഐദറൂസ് മുസ്‌ലിയാരുടെ വേര്‍പാടിന്റെ 32 ആണ്ടുകള്‍ പിന്നിട്ടിരിക്കുകയാണ്. എന്റെ അഭിവന്ദ്യഗുരുശ്രേഷ്ഠരും ശ്വശുരനുമായ ഉസ്താദിന്റെ വിയോഗം തീര്‍ത്ത വിടവ് സമുദായത്തിലിപ്പോഴും നികത്തപ്പെടാനാവാതെ കിടക്കുകയാണ്. കോട്ടക്കലിനടുത്ത് പുതുപ്പറമ്പില്‍, ചീരങ്ങന്‍ മുഹമ്മദ് മുസ്‌ലിയാരുടെയും കരുവള്ളി ഫാഥിമയുടെയും മകനായി 1930 ഡിസംബര്‍ 12-നാണ് ജനനം. മൗലാനാ അബ്ദുല്‍ ബാരി മുസ്‌ലിയാരുമായി തന്റെ പിതാവിനുണ്ടായിരുന്ന സുദൃഢ ബന്ധം വഴി സി.എച്ച് ഉസ്താദിനു ബാല്യകാലത്ത് തന്നെ അദ്ദേഹവും മറ്റു വലിയ പണ്ഡിതരുമായി വ്യക്തിബന്ധം പുലര്‍ത്താനും സേവനങ്ങള്‍ ചെയ്യാനും അവസരങ്ങളൊരുങ്ങി. പ്രാഥമിക വിദ്യാഭ്യാസത്തിനും ദര്‍സ് പഠനത്തിനും ശേഷം വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നാണ് ഉന്നത മതപഠനം പൂര്‍ത്തിയാക്കിയത്. പിന്നീട് മലപ്പുറം ജില്ലയിലെ ഊരകത്തും തിരുനാവായക്കടുത്ത എടക്കുളത്തും മുദര്‍രിസായി സേവനമനുഷ്ഠിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകനും പ്രചാരകനുമായി കര്‍മനിരതനായി. 1977-ല്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപീകരിച്ചപ്പോള്‍ സംഘടനയുടെ ചാലകശക്തി തന്നെ താനായിത്തീര്‍ന്നു. മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പരമോന്നത ബോഡിയില്‍ അംഗമായി. മഹല്ല് സംവിധാനങ്ങളെ രൂപപ്പെടുത്തുന്നതിലും ജനകീയമാക്കുന്നതിലും ഉസ്താദിന്റെ ഇടപെടലുകള്‍ നിർണായകമായിരുന്നു. ഉസ്താദിന്റെ എടക്കുളത്തെ ദര്‍സില്‍ ചേര്‍ന്നതു മുതല്‍ ഞങ്ങള്‍ക്കിടയില്‍ ആത്മബന്ധമായി. 1972-ലെ സമസ്തയുടെ തിരുന്നാവായ സമ്മേളനത്തിന്റെ കേന്ദ്ര ബിന്ദുവായി വര്‍ത്തിച്ച ഉസ്താദ്, സമ്മേളനത്തിന്റെ ഓഫീസ് സെക്രട്ടറിയായി എന്നെ നിയമിച്ചു. സംഘടനാ ജീവിതത്തിലും രചനാ മേഖലയിലും ആവോളം പിന്തുണയും പ്രോത്സാഹനവും നല്‍കി. ഒരു വിദ്യാര്‍ത്ഥി എന്നതില്‍ നിന്നു തന്റെ മരുമകന്‍ എന്ന തലത്തിലേക്ക് ഞങ്ങള്‍ക്കിടയിലെ ബന്ധം വഴിമാറി. എം.എം. ബശീര്‍ മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി എന്നിവരോടൊപ്പം ദാറുല്‍ഹുദാ സംവിധാനം രൂപപ്പെടുത്തുന്നതില്‍ ഉസ്താദിന്റെ ഇടപെടലുകള്‍ നിര്‍ ണായകമായിരുന്നു. അദ്ദേഹത്തിന്റെ, സുചിന്തിതമായ പല തീരുമാനങ്ങളും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായിട്ടുണ്ട്. ശിലാസ്ഥാപനാനന്തരം ഏതു പ്രായക്കാര്‍ക്കാണ് പ്രവേശനം നല്‍കേണ്ടത് എന്ന ചര്‍ച്ചയില്‍ സമസ്തയുടെ അഞ്ചാം ക്ലാസ് പാസായവര്‍ക്കു പ്രവേശനം നല്‍കാം എന്ന ഉസ്താദിന്റെ നിര്‍ദേശമാണ് പ്രാബല്യത്തില്‍ വന്നത്. ബാല്യത്തില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കു പ്രവേശനം നല്‍കി, നമ്മുടെ ഉള്‍ക്കാഴ്ചകളും സംസ്‌കാരങ്ങളും ജാഗരണങ്ങളും അവര്‍ക്ക് ലഭ്യമാക്കണം എന്നതായിരുന്നു പ്രസ്തുത നിര്‍ദേശത്തിന്റെ കാതല്‍. കാമ്പസിലെ എല്ലാ ദിനചര്യകളിലും തന്റെ അന്ത്യശ്വാസം വരെ അദ്ദേഹം ഇടപെട്ടു. ദാറുല്‍ഹുദായിലെ പ്രതിവര്‍ഷ മിഅ്‌റാജ് സമ്മേളനം, മാസാന്ത അത്ത്വാസ് റാതിബ്, പ്രതിവാര സ്വലാത്ത് മജ്‌ലിസ്- എല്ലാറ്റിന്റെയും ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. പാണക്കാട് സയ്യിദുമാരെ സ്ഥാപന മേധാവികളും വക്താക്കളുമാക്കിയതും കണ്ണിയത്ത് അഹ്‌മദ് മുസ്‌ലിയാര്‍, ശംസുല്‍ ഉലമാ ഉസ്താദ് ഇ.കെ അബൂബക്ര്‍ മുസ്‌ലിയാര്‍ എന്നിവരെ കാമ്പസിലെത്തിച്ചതും കെ.ടി മാനു മുസ്‌ലിയാര്‍, ആനക്കര സി. കോയക്കുട്ടി മുസ്‌ലിയാര്‍ അടക്കമുള്ള സമസ്ത പണ്ഡിതരെ പരീക്ഷാബോര്‍ഡില്‍ നിയമിച്ചതും തന്റെ വിയോഗത്തിന്റെ തൊട്ടു മുന്‍പായി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരെ സ്ഥാപനത്തിന്റെ മുഴുസമയ പ്രിന്‍സിപ്പാളാക്കിയതും അദ്ദേഹം മുന്‍കൈയെടുത്തായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വൈ.പ്രസിഡന്റായിരുന്ന ഉസ്താദ് മരണം വരെ ദാറുല്‍ഹുദായുടെ അധ്യക്ഷനായി. സമസ്ത പരീക്ഷാബോര്‍ഡ് ചെയര്‍മാന്‍, ജംഇയ്യത്തുല്‍ മുഅല്ലീമിന്‍-ബാഫഖി യതീംഖാന- മര്‍ക്കസുത്തര്‍ബിയ വൈസ് പ്രസിഡന്റ്, സുന്നി മഹല്ല് ഫെഡറേഷന്‍, വിദ്യാഭ്യാസ ബോര്‍ഡ്, പട്ടിക്കാട് ജാമിഅ നൂരിയ്യ നിര്‍വാഹക സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു. തന്റെ ആദര്‍ശവും സംഘടനാ പ്രതിബദ്ധതയും വാക്കുകളിലും പേജുകളിലും ചുരുക്കാതെ, അകവും പുറവും തെളിഞ്ഞ മനസ്സോടെ ഹൃദയങ്ങളില്‍ നിന്നു ഹൃദയങ്ങളിലേക്കു അദ്ദേഹം പ്രയാണം നടത്തി. സമസ്തയും ദാറുല്‍ഹുദായും സമുദായത്തിന്റേതു കൂടിയാകാന്‍ ഇതു നിമിത്തമായി. അക്കാലത്ത്, ചിലര്‍ പാരമ്പര്യ സ്നേഹവും ആദര്‍ശവാദവും നടിച്ച് സ്ഥാപനത്തിനെതിരെ നീങ്ങിയപ്പോഴും അകത്തുനിന്നു തുരങ്കം വെച്ചപ്പോഴും അടിപതറാതെ, ദാറുല്‍ഹുദാ സംവിധാനത്തെ ചലിപ്പിച്ചത് ഉസ്താദിന്റേതടക്കം വിപ്ലവാത്മകമായ നീക്കങ്ങളായിരുന്നു. ലാളിത്യത്തോടെ, വിനയാന്വിതനായി, സൂക്ഷ്മ ജീവിതം നയിച്ച അദ്ദേഹത്തിന്റെ ജീവിതപാഠം പുതിയ കാലത്ത് മാതൃകയാക്കപ്പെടേണ്ടതുണ്ട്. സര്‍വശക്തന്‍ ഉസ്താദിന്റെ പാരത്രിക പദവികള്‍ സമുന്നതമാക്കട്ടെ. ആമീന്‍. Dr. Bahauddeen Muhammed Nadwi

https://www.instagram.com/p/DJ_u2n7yYNW/?igsh=MTloaWJrcWc5NmtzMQ==

https://x.com/BahauddeenNadwi/status/1930500903699988841?t=ljElL2zBySCLXhDNKoz0GA&s=09

https://www.facebook.com/share/1FbapomGLM/ نحن نمرّ بأيام مباركة تهزّ القلوب بتضحيات خليل الله إبراهيم عليه السلام وعائلته. فعندما يسلّم الإنسان نفسه كليًا إلى خالقه، جسدًا وروحًا، يصبح نقيا من كل دنس. الحج هو نداءٌ للبشرية يتخطّى الحدود العرقية واللونية، ليحمل رسالة الإنسانية وكما يتطهّر الحجاج في الأرض المكرمة بالمناسك والأعمال الصالحة نزين أوقاتنا بالعبادة والدعاء والتقرب إلى الباري الوهاب لمحو قلوبنا من أدران الذنوب تقبل الله منا ومن جميع الحجاج أعمالنا وأعمالهم ووفقنا لمتابعة هذه الأيام العطرة بالصالحات والله ولي الهداية والتوفيق

https://www.instagram.com/p/DKggXwvSvsP/?igsh=NXIyZmFzc3gxdHdz

https://www.facebook.com/share/p/16T6mKoMuu/