CPIM Kerala
43.0K subscribers
Verified ChannelAbout CPIM Kerala
Communist Party of India (Marxist) Kerala State Committee
Similar Channels
Swipe to see more
Posts
2005 ലെ ദേശീയ ദുരന്ത നിവാരണ നിയമത്തിൽ നിന്നും 13-ാം വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്തതിനെതിരെ മുഖ്യമന്ത്രി സ. പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തെഴുതി. ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തങ്ങളിൽ ദുരന്തബാധിതർക്ക് വായ്പാ തിരിച്ചടവിൽ ഇളവുകൾ നൽകാനും ലളിതമായ വ്യവസ്ഥകളോടെ പുതിയ വായ്പകൾ അനുവദിക്കാനും ദേശീയ അതോറിറ്റിക്ക് ശുപാർശ ചെയ്യാൻ അധികാരം നൽകുന്ന സുപ്രധാന വകുപ്പാണിത്. തികച്ചും മാനുഷികപരമായ പരിഗണനയോടെ നിയമത്തിൽ ഉൾപ്പെടുത്തിയ ഈ വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവരെ കൂടുതൽ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. കനത്ത നഷ്ടം സംഭവിച്ച് ജീവിതം പുനർനിർമ്മിക്കാൻ ശ്രമിക്കുന്ന ദുരന്തബാധിതർക്ക് വലിയ ആശ്വാസം നൽകുന്ന വ്യവസ്ഥയാണിത്. വിഷയത്തിൽ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നും നിയമത്തിലെ 13-ാം വകുപ്പ് പുനഃസ്ഥാപിക്കാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും മുഖ്യമന്ത്രി കത്തിൽ അഭ്യർത്ഥിച്ചു. ദേശീയ ദുരന്ത നിവാരണ നിയമത്തിൽ 2025 മാർച്ചിൽ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ രേഖാമൂലം അറിയിച്ച പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്. ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാൻ സഹായകമാവുന്ന ദേശീയ ദുരന്ത നിവാരണ നിയമത്തിലെ പതിമൂന്നാം വകുപ്പാണ് കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത് ഒഴിവാക്കിയത്. ദുരന്തം ഉണ്ടായതിനു തൊട്ടുപിന്നാലെ കേരളം ആദ്യ മെമ്മോറാണ്ടം കൊടുത്തത് 2024 ആഗസ്റ്റ് 17 നാണ്. മെമ്മോറാണ്ടത്തിനു പുറമെ പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്‍റ് (പി ഡി എന്‍ എ) നടത്തി വിശദമായ റിപ്പോര്‍ട്ട് 2024 നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാരിനു നല്‍കിയിട്ടുമുണ്ട്. ഈ രണ്ട് അവസരത്തിലും ദുരന്തനിവാരണ നിയമത്തിലെ 13-ാം വകുപ്പ് നിലവിലുണ്ടായിരുന്നു. എന്നാൽ വളരെ പിന്നീട്, 29-3-2025ന് മാത്രമാണ് ഈ വകുപ്പ് ഒഴിവാക്കി നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയത്. ഈ ഭേദഗതിക്ക് മുൻകാല പ്രാബല്യം ഉള്ളതല്ല. എന്നിട്ടും നിയമം ഭേദഗതി ചെയ്തതിനാൽ ഇനി സഹായം നൽകാൻ കഴിയില്ല എന്ന നിലപാട് സ്വീകരിക്കുകയാണ് കേന്ദ്ര സർക്കാർ. ദുരന്ത ബാധിതരെ സഹായിക്കാനോ അവരുടെ വായ്പകൾ എഴുതിത്തള്ളാനോ കേന്ദ്ര സർക്കാർ തയ്യാറാവാതിരുന്നപ്പോഴായിന്നു കോടതി സ്വമേധയാ കേസെടുത്തത്. തുടക്കം മുതൽ ഈ വിഷയത്തിൽ കേരളത്തിനനുകൂലമായ നടപടിയെടുക്കണമെന്ന് കോടതി കേന്ദ്രത്തോട് അവശ്യപ്പെട്ടതാണ്. കേരളത്തെ സഹായിക്കാത്ത കേന്ദ്ര നിലപാടിനെതിരെ ആ ഘട്ടത്തിൽ കോടതിക്ക് പോലും രോഷത്തോടെ പ്രതികരിക്കേണ്ടിയും വന്നിരുന്നു. എന്നാൽ, കേരളത്തിന് ഒരു നയാപൈസ പോലും നൽകാതിരിക്കുന്നതിനു പുറമെ ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തളളാതിരിക്കാൻ ദുരന്തനിവാരണ നിയമം ഭേദഗതി ചെയ്യുന്ന തരത്തിലേക്ക് കേന്ദ്രം നീങ്ങിയിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾക്ക് ഒരു സഹായവും ലഭിക്കരുത് എന്നതരത്തിലുള കേന്ദ്ര സർക്കാരിൻ്റെ സമീപനം പ്രകൃതി ദുരന്തത്തിൻ്റെ കഠിനമായ ആഘാതമേറ്റവരെയാകെ വിഷമിപ്പിക്കുന്നതാണ്. കോടതിയെ പോലും ഗൗനിക്കാത്ത ഈ നിലപാട് തിരുത്തണമെന്നതാണ് കേരളത്തിൻ്റെ വികാരം. അത് മുൻനിർത്തിയാണ് മുഖ്യമന്ത്രി പ്രധാന മന്ത്രിക്ക് കത്തെഴുതിയത്.
"ഇസ്രായേലിന് എന്തുമാകാം എന്ന ധിക്കാരപരമായ സമീപനം, ഇത് ലോക സമാധാനത്തിന് ഭീഷണി"
"രാജ്യം കണ്ട എറ്റവും വലിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് അഹമ്മദാബാദിൽ ഉണ്ടായത്. ഇക്കാര്യത്തിൽ കൃത്യമായ അന്വേഷണവും തുടർ നടപടികളും കേന്ദ്ര സർക്കാർ ഉറപ്പാക്കണം. മലയാളിയായ രഞ്ജിതയുടെ വേർപാടും ഏറെ ദുഃഖകരമാണ്. മരണപ്പെട്ട മുഴുവൻപേർക്കും ആദരാഞ്ജലി അർപ്പിക്കുകയും പ്രിയപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു"
സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയാനായി കേരള പോലീസ് ആവിഷ്‌കരിച്ച പദ്ധതിയാണ് വനിതാ സ്വയംപ്രതിരോധ പരിശീലനം. അതിക്രമ സാഹചര്യങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കാനായി സ്ത്രീകളെയും കുട്ടികളെയും സജ്ജമാക്കാൻ പരിശീലനം നൽകുന്നതാണ് പദ്ധതി. ഇതുവരെ 12 ലക്ഷത്തിലധികം സ്ത്രീകൾക്ക് പദ്ധതിവഴി പരിശീലനം നൽകിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളാണ് (ബേസിക്, ഇന്റർമീഡിയേറ്റ്, അഡ്വാൻസ് ) സ്വയംപ്രതിരോധ പരിശീലനത്തിനുള്ളത്. ആറ് ഭാഗങ്ങളായി തിരിച്ച് പരിശീലന പരിപാടി കേരളത്തിലെ എല്ലാ പൊലീസ് ജില്ലകളിലും വിജയകരമായി നടത്തി വരുന്നു. ശാരീരികമായി എതിരെ വരുന്ന അക്രമിയെ കീഴടക്കാനുള്ള പരിശീലനം, സ്ത്രീസുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കൽ. സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് ക്ലാസ്സുകൾ നൽകുന്നത്. സ്ത്രീകളുടെ മാനസികവും വ്യക്തിത്വവികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളും പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌കൂളുകൾ, കലാലയങ്ങൾ, കുടുംബശ്രീ, വീട്ടമ്മമാർ, റസിഡൻസ് അസോസിയേഷൻ, സാംസ്‌കാരിക സംഘടനകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശീലനം നൽകി വരുന്നത്. എല്ലാ ജില്ലകളിലും തിരഞ്ഞെടുത്ത വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. പ്രത്യേക കേന്ദ്രങ്ങളിൽ നടക്കുന്ന ഈ പരിശീലനം സൗജന്യമാണ്. പരിശീലനം ആഗ്രഹിക്കുന്നവർക്ക് 04712318188-ൽ ബന്ധപ്പെടാം. ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയും, സമൂഹത്തിൽ അവബോധം വളർത്തിയും, വനിതാ പോലീസ് സേനയെ ശക്തിപ്പെടുത്തിയും സ്ത്രീ സുരക്ഷയിൽ സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്.
https://www.facebook.com/share/v/1FYeuUJ6Mr/ "ലോക ഭീകരനായി ഇസ്രയേല്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഇറാന് നേരെ ഇസ്രയേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ സിപിഐ എം അപലപിക്കുന്നു, ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായം അറിയേണ്ടതുണ്ട്"
https://www.facebook.com/share/p/1HoFp1DM75/ "ഇഎംഎസ് സ്മൃതി 2025" തൃശൂർ കേരള സംഗീത നാടക അക്കാദമിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർടി നേതാവ് സ. പ്രകാശ് കാരാട്ട്, പാർടി പോളിറ്റ് ബ്യുറോ അംഗം സ. യു വാസുകി എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
https://www.facebook.com/share/p/16MV9jFXBb/ എറണാകുളം ജില്ലയിലെ ചെല്ലാനത്ത് കടൽഭിത്തി കെട്ടിയ പ്രദേശത്തിനപ്പുറമുള്ള മേഖലകളിലും ജില്ലയിലെ എടവനക്കാട്, നായരമ്പലം, ഞാറയ്ക്കൽ, പള്ളിപ്പുറം, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലും തീരസംരക്ഷണത്തിനായി ജിയോബാഗുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. മഴ ശക്തിപ്പെടുന്നതിന് മുൻപ് സംരക്ഷിത കവചമൊരുക്കാനാണ് ലക്ഷ്യമിടുന്നത്. തീരദേശത്തെ ജനങ്ങൾക്ക് കടലാക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനായി മുൻപെങ്ങുമില്ലാത്ത വിധത്തിൽ സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് പിണറായി സർക്കാരിൻ്റെ കാലത്ത് നടത്തിക്കൊണ്ടിരിക്കുന്നത്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രവർത്തനം പൂർത്തിയാകുന്നതോടെ മഴക്കാലത്തെ കടൽക്ഷോഭത്തെ തടഞ്ഞ് ജനങ്ങൾക്ക് സംരക്ഷണം നൽകാൻ സാധിക്കും. സ. പി രാജീവ് വ്യവസായ വകുപ്പ് മന്ത്രി