Trending Kerala
46.7K subscribers
Verified ChannelAbout Trending Kerala
Media & Entertainment Channel Official whatsapp No : 7907124105 Official instagram : https://instagram.com/trendingkerala Official Facebook : https://www.facebook.com/TrendingKeralaOnline Email : [email protected]
Similar Channels
Swipe to see more
Posts
ഓർമ്മയുണ്ടോ...??? 1, കസേരയിൽ ഇരുന്നു കാലാട്ടിയാൽ അച്ചനു കടംകേറും. 2, റോസാപൂവും മുല്ലപ്പൂവും അരച്ചാണു നല്ല മണമുളള സെന്റ് ഉണ്ടാക്കുന്നത്. 3, നഖംകൊണ്ടു നെറ്റിയിൽ101 വട്ടം ചൊറിഞ്ഞു മുറിവാക്കിയാൽ ദൈവത്തെ കാണാം. 4, കമൂണിസ്റ്റ്പച്ചയുടെ ഇല പോക്കറ്റിൽ ഇട്ടാൽ അന്നു ടീച്ചറടിച്ചാൽ വേദനിക്കില്ല. 5, മയിൽ പീലി പുസ്തകത്തിൽ ആകാശം കാണാതെ വെച്ചാൽ അതു പെറ്റു പെരുകും 6, രാത്രി തിന്നാതെ ഉറങ്ങിയാൽ ഒരു പ്രാവിൻ്റെ തൂക്കം ഇറച്ചി കുറയും. 7, കത്തി ആരുടെയെങ്കിലും നേരെ ഓങ്ങിയാൽ പിന്നെ അതുകൊണ്ടു തറയിൽ കുത്തണം അലെങ്കിൽ ആരെയെങ്കിലും കുത്തും. 8, മഴയും വെയിലും ഒരുമിച്ചു വന്നാൽ കുറുക്കന്റ്റെ കലൃണം. 9, അരണ കടിച്ചാൽ ഉടനെ മരണം 10, വീടിന്റെ അടുത്ത് വന്നു കാക്ക കരഞ്ഞാൽ വിരുന്നുകാർ വരും. 11, രണ്ടു മൈനയെ ഒരുമിച്ചു കണ്ടാൽ അന്നത്തെ ദിവസം മുഴുവൻ സന്തോഷം. 12, ഓന്തു മനുഷ്യനെ നോക്കി ചോര കുടിക്കും. 13, സ്കൂളിൽ വെച്ചു വയറ് വേദന വന്നാൽ ഒരു വെളളാരം കല്ലു എടുത്തു പോക്കറ്റിൽഇട്ടാൽ മതി. എന്തു രസായിരുന്നു ഈ ബഡായികൾ എല്ലാം വിശ്വച്ചിരുന്ന നിഷ്കളങ്കമായ ആ നല്ല ബാല്യകാലം... എല്ലാവരും ഇങ്ങിനെയൊക്കെത്തന്നെയായിരിക്കുമല്ലേ...90

മലയാളികൾക്കിടയിൽ ഇയാൾക്ക് മൊത്തത്തിൽ ഒരു ചീത്ത പേരാണ്. എന്നാൽ ഇദ്ദേഹത്തെക്കുറിച്ച് പലർക്കും അറിയാത്ത ചില സത്യങ്ങളുണ്ട് 👇 👉 ബസവതരകം എന്ന ഒരു ഹോസ്പിറ്റൽ ഇദ്ദേഹം നടത്തുന്നുണ്ട്. 👉 ഇതൊരു ചാരിറ്റബിൾ ക്യാൻസർ ഹോസ്പിറ്റൽ ആണ്. 👉 ഇദ്ദേഹത്തിൻറെ അമ്മയുടെ പേരാണ് ബസവതരകം. 👉 ഇദ്ദേഹത്തിൻറെ അമ്മ ക്യാൻസർ വന്നായിരുന്നു മരണപ്പെട്ടത്. 👉 25 വർഷങ്ങൾക്കു മുൻപാണ് 15 ഏക്കറിൽ ചെയ്യുന്ന ഈ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. 👉 9 ഓപ്പറേഷൻ തിയേറ്ററുകൾ ആണ് ഈ ഹോസ്പിറ്റലിൽ മാത്രം ഉള്ളത്. 👉 ഒരു ദിവസം 25 സർജറികൾ വരെ ഈ ഹോസ്പിറ്റലിൽ വച്ച് നടത്താൻ സാധിക്കും. 👉 500 പേരെ ഒരേസമയം അഡ്മിറ്റ് ചെയ്യാനുള്ള കപ്പാസിറ്റി ഈ ഹോസ്പിറ്റലിൽ ഉണ്ട്. 👉 പാവപ്പെട്ടവർക്ക് ഇവിടെ ചികിത്സ സൗജന്യമാണ്. 👉 ഇന്ത്യയിലെ ഏറ്റവും മികച്ച ക്യാൻസർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് ഈ ഹോസ്പിറ്റൽ ഉള്ളത്. 😮🙏 Balayya 🧎♂️❤️ ©KiranK

വെഞ്ഞാറമൂട് ജീവൻ നഷ്ടപ്പെട്ട അഞ്ചൽ സെന്റ് ജോൺസ് കോളേജ് രണ്ടാം വർഷ MSc വിദ്യാർത്ഥിനി ഫർസാനയ്ക്ക് ആദരാഞ്ജലികൾ.🙏🏻🙏🏻🌹🌹

ഇട്ടപ്പൊട്ടി 1995ലോ മറ്റൊആണു ഇതിന്റെ വരവ് ശെരിക്കും കൗതുകമായിരുന്നു അന്ന്ഇത് വാങ്ങാൻ പൈസ അമ്മയോട് കെഞ്ചിചോദിച്ചതും അത് വാങ്ങി കൂട്ടുകാരുടെ മുന്നിൽ ഇട്ട് പൊട്ടിക്കുമ്പോൾ കിട്ടുന്ന ഒരു മനസുഖം😜 എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ......😊
ഭാര്യയ്ക്ക് മറ്റ് പുരുഷന്മാരോടുള്ള അടുപ്പവും പ്രണയവും വിശ്വാസവഞ്ചനയായി കണക്കാക്കാനാകില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭര്‍ത്താവിനെ കൂടാതെ മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തിടത്തോളം ആ ബന്ധത്തെ ജാരവൃത്തി എന്ന് പറയാനാകില്ല എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്‍റെ പേരില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാതിരിക്കാനാകില്ല എന്നും ജസ്റ്റിസ് ജി.എസ് അഹ്ലുവാലിയയാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്. പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്ന് ഒരു ബന്ധത്തെ വിശേഷിപ്പിക്കണമെങ്കില്‍ അവിടെ ശാരീരിക ബന്ധം കൂടി ഉള്‍പ്പെട്ടിരിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റൊരു പുരുഷനുമായി ഭാര്യ പ്രണയത്തിലാണ് എന്ന പരാതിയുമായി കുടുംബ കോടതിയിലെത്തിയ യുവാവിന്‍റെ കേസ് പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വൈകാരികമായി അടുപ്പം ജാരവൃത്തിയല്ല, ശാരീരിക ബന്ധത്തിന് തെളിവില്ലാത്ത പക്ഷം ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് പറയാനാകില്ല എന്നും വ്യക്തമാക്കിയാണ് യുവാവിന്‍റെ പരാതി കോടതി തള്ളിയത്. ഭാരതീയ നാഗരിക സംഹിതയുടെ 144(5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125(4) വകുപ്പ് പ്രകാരവും ഭാര്യയ്ക്ക് പരപുരുഷബന്ധമുണ്ടെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെട്ടെങ്കില്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാര്യയുമായി പിരിഞ്ഞുകഴിയുന്ന യുവാവ് ജീവനാംശമായി മാസത്തില്‍ എട്ടായിരം രൂപയോളം നല്‍കി വരുന്നുണ്ട്. ഒരു മാസത്തെ തന്‍റെ വരുമാനം എട്ടായിരം രൂപ മാത്രമാണ്, അതില്‍ ഹിന്ദു മാര്യേജ് ആക്ടിലെ 24–ാം വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125–ാം വകുപ്പ് പ്രകാരവും നാലായിരം രൂപ വീതം ഭാര്യയ്ക്ക് നല്‍കുന്നുണ്ട് എന്നാണ് യുവാവ് പറഞ്ഞിരിക്കുന്നത്. വരുമാനം മുഴുവന്‍ ഇങ്ങനെ തീരുകയാണ് എന്നതായിരുന്നു യുവാവിന്‍റെ പ്രധാന പരാതി. ആശുപത്രിയിലെ വാര്‍ഡ് ബോയ് ആയി ജോലി ചെയ്യുന്നയാളാണ് യുവാവ്. ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ച ശമ്പള സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന സംശയമുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സര്‍ട്ടിഫിക്കറ്റില്‍ സ്ഥലും തീയതി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ പോലുമുണ്ടായിരുന്നില്ല എന്ന് കോടതി ചൂണ്ടിക്കാട്ടി. ഭാര്യയ്ക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ട്. അവര്‍ ഒരു ബ്യൂട്ടിപാര്‍ലര്‍ നടത്തുന്നുണ്ട് എന്ന് യുവാവ് കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഇതിനും തെളിവുകള്‍ ഹാജരാക്കാന്‍ യുവാവിനായില്ല. ഇതോടെയാണ് പരാതി തള്ളിയത്. Credit manorama news