
Assisi Magazine
4 subscribers
About Assisi Magazine
Brief description about the articles that are published/ publishing in Our Website and links to the same.
Similar Channels
Swipe to see more
Posts

Lord, what do you want me to do ? വി. ഫ്രാൻസിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാർത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും പ്രാർത്ഥന ഇതു തന്നെയാണ്. താൻ എന്തു ചെയ്യണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ ഒരു ചെറിയ പ്രാർത്ഥന എന്നെയും സഹായിക്കാറുണ്ട്. ചെറുപ്പത്തിലൊരു സെമിനാരിക്കാരൻ പഠിപ്പിച്ചതാണ്: "ദൈവമേ ഞാനെന്താകണമെന്നാണോ നീ ആഗ്രഹിക്കുന്നത് എന്നെ അത് ആക്കി തീർക്കണേ'; 'ഈ നിമിഷം വരെ നൽകിയ എല്ലാറ്റിനും നന്ദി." റോണി കിഴക്കേടത്ത് കപ്പൂച്ചിൻ എഴുതിയ ലേഖനം, "തിരുഹിതം" വായിക്കാം. https://www.assisimagazine.com/post/the-will-of-god അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

നാടകശാലയുടെ പിന്നിൽ തീ പിടിച്ചു. അതു കണ്ട കോമാളി നടൻ സ്റ്റേജിൽ കയറി ജനങ്ങളോടു വിളിച്ചുപറഞ്ഞു: "തീ" ജനങ്ങൾ കൈയടിച്ചു പൊട്ടിച്ചിരിച്ചു. അയാൾ നെഞ്ചത്തടിച്ചു നിലവിളിച്ചു പറഞ്ഞു: "സത്യമായും തീയാണ്." അവർ ആർത്തുചിരിച്ചു. "ഇതുപോലെ തന്നെ ലോകം അവസാനിക്കും എന്നു ഞാൻ കരുതുന്നു. ഇതൊക്കെ വെറും തമാശയാണെന്ന് കരുതുന്ന ബുദ്ധിമാന്മാരുടെ കൈയടിയോടെ." പോൾ തേലക്കാട്ട് എഴുതിയ ലേഖനം, "ഒറ്റയാളിൻറെ ചിരി" വായിക്കാം. https://www.assisimagazine.com/post/laugh-of-a-single-person അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ലഹരിവസ്തുക്കളോടുള്ള ഏതു തരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കൻ അസോസിയേഷനും 1956 ൽ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം കഴിഞ്ഞ് 69 വർഷങ്ങൾ കഴിഞ്ഞിട്ടും ലഹരി ആസക്തി രോഗമാണെന്ന സത്യം സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം സമൂഹത്തിൽ ഇത്രമാത്രം വളർന്നിരിക്കുന്നത്. ലഹരിക്കു അടിമയായ വ്യക്തിയുമായി ചികിത്സക്കു വരുമ്പോൾ കൊണ്ടു വരുന്നവരോട് ഞാൻ ചോദിക്കാറുണ്ട്. "എന്താ ഇയാൾ ഇങ്ങനെ ലഹരി ഉപയോഗിക്കാൻ കാരണം" എന്ന്. തൻറേടം, തോന്ന്യാസം, പേടിക്കാൻ ആരുമില്ലാത്തതുകൊണ്ട്, കൈയ്യിൽ പണമുള്ളതുകൊണ്ട് ഇതൊക്കെയാണ് മറുപടി. അല്ല, തൻറേടമല്ല, തോന്ന്യാസമല്ല, പണം ഉള്ളതുകൊണ്ടല്ല, പേടിക്കാൻ ആളില്ലാഞ്ഞിട്ടല്ല - പിന്നെന്താ കാരണം - ലഹരി ആസക്തി രോഗമാണ്. എൻ.എം.സെബാസ്റ്റ്യൻ എഴുതിയ ലേഖനം, "ലഹരി ആസക്തി എന്ന മാരകരോഗം" വായിക്കാം. https://www.assisimagazine.com/post/drug-addiction-a-deadly-disease അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ആദ്യത്തെ ജെസ്യൂട്ട് പോപ്പും ആധുനിക കത്തോലിക്കാ സഭയിലെ പരിവർത്തനാത്മക വ്യക്തിത്വവുമായ പോപ്പ് ഫ്രാൻസിസ് (ഹോർഹേ മരിയോ ബെർഗോലിയോ) 2025 ഏപ്രിൽ 21-ന് അന്തരിച്ചു. ഇഗ്നേഷ്യൻ, ഫ്രാൻസിസ്കൻ ആത്മീയതകളുടെ സംയോജനത്താൽ നിർവചിക്കപ്പെട്ട ഒരു പൈതൃകം അദ്ദേഹം പിന്നിൽ അവശേഷിപ്പിച്ചു. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന് പാവങ്ങളൊടുള്ള അനുകമ്പയിൽ നിന്ന് തിരഞ്ഞെടുത്ത 'ഫ്രാൻസിസ്' എന്ന പേര്, കഷ്ടപ്പെടുന്ന മനുഷ്യരോടുള്ള അദ്ദേഹത്തിൻറെ അചഞ്ചലമായ ഐക്യബോധത്തിൻറെ ചിഹ്നമായി. രണ്ട് വലിയ ആത്മീയ പാരമ്പര്യങ്ങളെ ബന്ധിപ്പിക്കുന്ന അദ്ദേഹത്തിൻറെ ആത്മീയ വിശ്വാസ പ്രപഞ്ചം, 'ക്ഷതമേറ്റ ലോകത്തിന് വേണ്ടിയുള്ള ഒരു ആശുപത്രിയായി' സഭാദർശനവും (Charism) ദൗത്യവും (Mission) മാറി. ഫാ. മിഥുൻ ജെ. ഫ്രാൻസിസ് SJ എഴുതിയ ലേഖനം, "പാപ്പാ ഫ്രാൻസിസിൻറെ ആത്മീയത" വായിക്കാം. https://www.assisimagazine.com/post/the-spirituality-of-pope-francis അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

നിങ്ങൾ നിശബ്ദതനായിരുന്നാൽ ഈ കല്ലുകൾ ആർത്തുവിളിക്കുമെന്ന് തൻറെ പീഢാനുഭവ യാത്രയിൽ യേശു പറയുന്നുണ്ട്. കർത്താവിൻറെ ജീവിതവുമായി ബന്ധപ്പെട്ട ചില കല്ലുകളെ നാം ധ്യാനവിഷയമാക്കുകയാണ്. ആറു സ്ഥലങ്ങളിൽ കർത്താവുമായി ബന്ധപ്പെട്ട കല്ലുകൾ കിടക്കുന്നതായി കാണാം. ഓരോ കല്ലും നമ്മോടു സംസാരിക്കും. ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ എഴുതിയ ലേഖനം, "സംസാരിക്കുന്ന കല്ലുകൾ" വായിക്കാം. https://www.assisimagazine.com/post/talking-stones അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

"അവൻ നന്മചെയ്തു കൊണ്ട് കടന്നുപോയി" എന്ന മഹദ് വാക്യം സ്വജീവിതംകൊണ്ട് അന്വർഥമാക്കിയ ഒരു കപ്പൂച്ചിൻ സന്യാസവൈദികനാണ് 2025 മാർച്ച് 16 ന് നിത്യതയുടെ പ്രകാശതീരത്തേക്കു യാത്രയായ സേവ്യർ വടക്കേക്കരയച്ചൻ. ഈ കുറിപ്പെഴുതുന്നയാളിന് ആത്മമിത്രവും അഭ്യുദയകാംക്ഷിയും വഴികാട്ടിയും എല്ലാമായിരുന്നു, 55-ൽപ്പരം വർഷം അദ്ദേഹം.1967 ൽ നീലൂർ സെൻറ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകനായി ചേർന്ന കാലത്താണ് 1967-68 എസ്.എസ്.എൽ.സി. ബാച്ചിൽ വിദ്യാർഥിയായിരുന്ന സേവ്യർ വടക്കേക്കര എന്ന മനുഷ്യനെ ഞാൻ പരിചയപ്പെടുന്നത്. ചാക്കോ സി. പൊരിയത്ത് എഴുതിയ ലേഖനം, "അങ്ങയുടെ പ്രാർഥനയിൽ ഞങ്ങളെയും..." വായിക്കാം. https://www.assisimagazine.com/post/please-keep-us-in-your-prayers അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ഒരു മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാനായി ഞങ്ങൾ രണ്ടച്ചന്മാർ അല്പം ദൂരമുള്ള യാത്രയിലായിരുന്നു. പ്രശസ്തമായ ഒരു പള്ളിയുടെ മുന്നിലെത്തിയപ്പോൾ പരിചയമുള്ള ഒരച്ചനും പേരുകേട്ട ഒരു അത്മായധ്യാനഗുരുവും നിൽക്കുന്നതുകണ്ട് ഒരു കവിളു മിണ്ടിയിട്ടുപോകാമെന്നു കരുതി വണ്ടിനിർത്തി. അവരും അതേ മരിച്ചടക്കിൽ പങ്കെടുക്കാൻ വണ്ടി കാത്തു നിൽക്കുകയായിരുന്നതുകൊണ്ട് അവരെയും കയറ്റി. കാറിലേക്കു കയറുമ്പോൾ ധ്യാനഗുരുവിനു ഭയങ്കര ആവേശം."പ്രെയ്സ് ദ ലോഡച്ചാ. ഇതാണു ദൈവത്തിൻറെ പദ്ധതി എന്നു പറയുന്നത്. ഇപ്പോൾ അച്ചനു തെളിവായില്ലേ........! ഫാ. ജോസ് വെട്ടിക്കാട്ട് എഴുതിയ ലേഖനം, "ഫ്രാൻസിസ് പാപ്പാ" വായിക്കാം. https://www.assisimagazine.com/post/pope-francis-1 അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

വേനൽമഴ പെയ്ത് അന്തരീക്ഷം നന്നായി തണുത്തിരുന്നു. അതിൻറെ ഒരു സുഖത്തിൽ കുറച്ചുനേരം കൂടി ചുരുണ്ടുകൂടി കിടന്നു. ഉത്തരവാദിത്വത്തിലേക്ക് എഴുന്നേൽക്കാൻ മടിയായി. എന്താ ഇത്ര തിടുക്കം? കട്ടിൽ എന്നോട് ചോദിച്ചു. എന്നാൽ അല്പനേരം കൂടി. ഞാൻ മനസ്സിൽ കുറിച്ചു. അന്നത്തെ ദിവ്യബലി മധ്യേ വായിക്കേണ്ട സുവിശേഷം ഓർത്തെടുക്കാൻ ശ്രമിച്ചു. തലേദിവസം വായിച്ച് മനസ്സിലുറപ്പിച്ചതാണ്. അതേ, ബദ്സെയ്ഥാ കുളക്കരയും തളർവാതരോഗിയും. "നീ നിൻറെ കിടക്കയുമെടുത്ത് വീട്ടിലേക്ക് പോകൂ", യേശു തളർവാതരോഗിയോട് പറഞ്ഞ വാക്കുകൾ കേട്ടു. പെട്ടെന്ന് ഞാനും ചാടിയെഴുന്നേറ്റു. മനസ്സിൽ സുവിശേഷദൃശ്യങ്ങൾ ഒന്നൊന്നായി തെളിഞ്ഞുവന്നു. ഫാ. ഷാജി CMI എഴുതിയ ലേഖനം, "ജലമിളകും നേരം" വായിക്കാം. https://www.assisimagazine.com/post/the-time-when-the-water-ripples അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ആത്മീയത രോഗശാന്തി മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ സാങ്കേതിക പുരോഗതി വൈദ്യശാസ്ത്രത്തിൻറെ ശ്രദ്ധയെ സേവനാധിഷ്ഠിത മാതൃകയിൽ നിന്ന് സാങ്കേതികവും രോഗശാന്തി കേന്ദ്രീകൃതവുമായ ഒരു മാതൃകയിലേക്ക് മാറ്റാൻ സഹായിച്ചു. ആത്മീയത പലപ്പോഴും ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തിരിച്ചറിഞ്ഞു. ആത്മീയമോ കാരുണ്യപരമോ ആയ പരിചരണത്തിൽ മുഴുവൻ വ്യക്തിയെയും സേവിക്കുന്നത് ഉൾപ്പെടുന്നു - അത് അവരുടെ ശാരീരികവും , വൈകാരികവും, സാമൂഹികവും, ആത്മീയവും ആയ തലങ്ങളെ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഡോ. അരുൺ ഉമ്മൻ എഴുതിയ ലേഖനം, "ആത്മീയതയും രോഗശാന്തിയും" വായിക്കാം. https://www.assisimagazine.com/post/spirituality-and-healing അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A

ഏതൻസ് നഗരം സംഭാവന നല്കിയിട്ടുള്ള തത്വജ്ഞാനികളിൽ അഗ്രഗണ്യനായിരുന്നു ബി. സി. 427 മുതൽ 341 വരെ ജീവിച്ചിരുന്ന പ്ലേറ്റോ എന്നു വിളിക്കപ്പെടുന്ന അരിസ്റ്റോക്ലസ്. ഏതു വിഷയത്തിൻറെയും കാര്യകാരണങ്ങളിലേക്ക് ആഴ്ന്നിറങ്ങാനുള്ള അദ്ദേഹത്തിൻറെ കഴിവ് അത്ഭുതാവഹമായിരുന്നു. ഡയലറ്റിക് മെത്തേഡ് (വൈരുദ്ധ്യാത്മ വാദം) എന്ന തൻറെ മാർഗ്ഗത്തിലൂടെ പ്രപഞ്ചസത്യം തേടിയുള്ള യാത്രയായിരുന്നു പ്ലേറ്റോയുടേത്. പ്രഖ്യാതഗ്രന്ഥങ്ങളായ റിപ്പബ്ളിക്കും സിമ്പോസിയവും അപ്പോളജിയുമൊക്കെ അതിൻറെ ഉത്തമ ഉദാഹരണങ്ങളാകുന്നു. ദ്വൈതവാദിയായി പ്ലേറ്റോ ചിത്രീകരിക്കപ്പെടാറുണ്ടെങ്കിലും പാശ്ചാത്യ തത്ത്വചിന്താധാരയിൽ പ്ലേറ്റോ ഒഴിച്ചുകൂടാനാവാത്ത ഒരു യാഥാർത്ഥ്യമാകുന്നു. ജോളി പുതുശ്ശേരി കപ്പൂച്ചിൻ എഴുതിയ ലേഖനം, "കൂട് വിട്ട് കൂട് തേടുന്ന ആത്മാവ്" വായിക്കാം. https://www.assisimagazine.com/post/soul-that-seeks-another-body അസ്സീസി മാസികയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ. https://chat.whatsapp.com/KuLudNHqSxVCXDaTWg3h9A